ഡൽഹി: ആമസോണിന് പിന്നാലെ വാൾമാർട്ടിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടും ഓൺലൈൻ മദ്യ വിതരണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. മദ്യ നിർമ്മാണ കമ്പനിയായ ഡിയാജിയോയുമായി സഹകരിച്ചാണ് ഫ്ലിപ്കാർട്ട് പുതിയ സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്. പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഫ്ലിപ്കാർട്ട് മദ്യ വിതരണം ആദ്യം ആരംഭിക്കുകയെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മദ്യം ഹോം ഡെലിവറിയായി എത്തിച്ചുനൽകുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനായ ഹിപ്ബാറുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന് പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും പ്രാദേശിക സർക്കാരുകൾ ഫ്ലിപ്കാർട്ടിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഡിയാജിയോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പാണ് ഹിപ്ബാർ. ഹിപ്ബാർ ആപ്ലിക്കേഷൻ ആകസ്സ് ചെയ്യാൻ ഫ്ലിപ്കാർട്ട് ഉപഭോക്താക്കളെ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
Also Read: മരുന്ന് ഇനി വീട്ടിലെത്തും; ഓൺലൈൻ ഫാർമസിയുമായി ആമസോൺ
റീട്ടെയിൽ ഔട്ട്ലെറ്റുകളിൽനിന്ന് മദ്യം ശേഖരിച്ച ശേഷം ഹിപ്ബാർ വഴിയാണ് വിതരണം ചെയ്യുക. എന്നാൽ ഈ റിപ്പോർട്ടുകളോട് ഹിപ്ബാറോ ഫ്ലിപ്കാർട്ടോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ വിപണിയിൽ മദ്യ വിതരണം പൊടിപ്പൊടിക്കാൻ ആമസോണും ഫ്ലിപ്കാർട്ടും മത്സരിക്കുകയാണ്. 27.2 ബില്യൺ ഡോളർ വിലമതിക്കുന്ന മദ്യ വിപണിയിൽ ചുവടുവയ്ക്കാനുള്ള നീക്കമാണ് ഈ രണ്ട് ഇ-കൊമേഴ്സ് ഭീമൻമാരും നടത്തുന്നതെന്ന് ഐഡബ്ല്യുഎസ്ആർ ഡ്രിങ്ക്സ് മാർക്കറ്റ് അനാലിസിസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ആമസോൺ കൂടാതെ ഫുഡ് ഡെലിവറി ദാതാക്കായി സ്വിഗ്ഗിയുും സൊമാറ്റോയും ചില പ്രധാന നഗരങ്ങളിൽ മദ്യ വിതരണം ആരംഭിച്ചിട്ടുണ്ട്. ജൂണിൽ ആണ് ആമസോൺ പശ്ചിമ ബംഗാളിൽ മദ്യ വിതരണം ആരംഭിച്ചത്. കൊവിഡ് കാലത്ത് ആളുകൾ വീട്ടിൽനിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്നാണ് മറ്റ് ഉത്പന്നങ്ങളോ പോലെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ മദ്യം വിതരണവും ആരംഭിച്ചത്.
മദ്യം ഹോം ഡെലിവറിയായി എത്തിച്ചുനൽകുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനായ ഹിപ്ബാറുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന് പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും പ്രാദേശിക സർക്കാരുകൾ ഫ്ലിപ്കാർട്ടിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഡിയാജിയോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പാണ് ഹിപ്ബാർ. ഹിപ്ബാർ ആപ്ലിക്കേഷൻ ആകസ്സ് ചെയ്യാൻ ഫ്ലിപ്കാർട്ട് ഉപഭോക്താക്കളെ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
Also Read: മരുന്ന് ഇനി വീട്ടിലെത്തും; ഓൺലൈൻ ഫാർമസിയുമായി ആമസോൺ
റീട്ടെയിൽ ഔട്ട്ലെറ്റുകളിൽനിന്ന് മദ്യം ശേഖരിച്ച ശേഷം ഹിപ്ബാർ വഴിയാണ് വിതരണം ചെയ്യുക. എന്നാൽ ഈ റിപ്പോർട്ടുകളോട് ഹിപ്ബാറോ ഫ്ലിപ്കാർട്ടോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ വിപണിയിൽ മദ്യ വിതരണം പൊടിപ്പൊടിക്കാൻ ആമസോണും ഫ്ലിപ്കാർട്ടും മത്സരിക്കുകയാണ്. 27.2 ബില്യൺ ഡോളർ വിലമതിക്കുന്ന മദ്യ വിപണിയിൽ ചുവടുവയ്ക്കാനുള്ള നീക്കമാണ് ഈ രണ്ട് ഇ-കൊമേഴ്സ് ഭീമൻമാരും നടത്തുന്നതെന്ന് ഐഡബ്ല്യുഎസ്ആർ ഡ്രിങ്ക്സ് മാർക്കറ്റ് അനാലിസിസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ആമസോൺ കൂടാതെ ഫുഡ് ഡെലിവറി ദാതാക്കായി സ്വിഗ്ഗിയുും സൊമാറ്റോയും ചില പ്രധാന നഗരങ്ങളിൽ മദ്യ വിതരണം ആരംഭിച്ചിട്ടുണ്ട്. ജൂണിൽ ആണ് ആമസോൺ പശ്ചിമ ബംഗാളിൽ മദ്യ വിതരണം ആരംഭിച്ചത്. കൊവിഡ് കാലത്ത് ആളുകൾ വീട്ടിൽനിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്നാണ് മറ്റ് ഉത്പന്നങ്ങളോ പോലെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ മദ്യം വിതരണവും ആരംഭിച്ചത്.