സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഇടിഞ്ഞു. ഒരു പവന് 200 രൂപയും ഒരു ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 38,080 രൂപയും, ഒരു ഗ്രാമിന് 4760 രൂപയുമാണ് വില.
കേരളത്തിൽ ഇന്നലെ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 38,280 രൂപയും, ഒരു ഗ്രാമിന് 4785 രൂപയുമായിരുന്നു വില. തുടർച്ചയായ നാലാമത്തെ ദിവസമാണ് ഈ വിലയിൽ സ്വർണ്ണവ്യാപാരം നടന്നത്. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്.
കേരളത്തിൽ കഴിഞ്ഞയാഴ്ച തുടർച്ചയായി നാല് ദിവസം സ്വർണ്ണവില വർധിച്ചിരുന്നു. തിങ്കൾ മുതലുള്ള നാല് ദിവസം കൊണ്ട് സ്വർണ്ണം ഒരു പവന് 1080 രൂപയും, ഒരു ഗ്രാമിന് 135 രൂപയുമാണ് കുതിച്ചുയർന്നത്.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ 1, 2 തിയ്യതികളിലാണ്. ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് 4650 രൂപയുമായിരുന്നു നിരക്ക്.
Also Read : മലയാളിയാണോ ? ഇക്കാര്യങ്ങൾ സ്വയം ചെയ്ത് പണം ലാഭിക്കാൻ നിങ്ങൾക്ക് സാധിക്കും
സെപ്തംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16, സെപ്റ്റംബര്‍ 21, 27 ,28 ദിവസങ്ങളില്‍ ആയിരുന്നു. ഈ ദിവസങ്ങളിൽ എല്ലാം പവന് 36,640 രൂപയും, ഗ്രാമിന് 4580 രൂപ എന്ന നിരക്കിലായിരുന്നു വിലനിലവാരം. സെപ്തംബർ മാസത്തെ ഏറ്റവും ഉയർന്ന വില സെപ്തംബർ 6 ന് രേഖപ്പെടുത്തിയ തുകയാണ്. അന്ന് പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കും രേഖപ്പെടുത്തിയിരുന്നു.
ആഗസ്റ്റിൽ കേരളത്തിലെ ഉയർന്ന സ്വർണ്ണവില രേഖപ്പെടുത്തിയത് ആഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലായിരുന്നു. പവന് 38,520 രൂപയും, ഗ്രാമിന് 4815 രൂപയുമായിരുന്നു നിരക്ക്. ആഗസ്റ്റ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 23, 31 തിയ്യതികളിലായിരുന്നു. ഈ രണ്ടു ദിവസങ്ങളിലും ഒരു പവന് 37,600 രൂപയും, ഒരു ഗ്രാമിന് 4700 രൂപയുമായിരുന്നു നിരക്ക്. യുഎസിലെ പണപ്പെരുപ്പ നിരക്കും,യുഎസ് ഫെഡിന്റെ പലിശനിരക്കിൻമേലുള്ള തീരുമാനവും ആഗോള തലത്തിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ആഗോളതലത്തിൽ ഇടിവിലാണ് സ്വർണ്ണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ വ്യാപാര ദിവസം ക്ലേോസ് ചെയ്തതിനേക്കാൾ 7.37 ഡോളറിന്റെ താഴ്ചയിൽ, ഇപ്പോൾ 1,689.54 ഡോളർ എന്നതാണ് നിലവാരം.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഏതാനും നാളുകൾക്ക് മുമ്പ് കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
Also Read : പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ പണം ലാഭിക്കാം; ഇക്കാര്യങ്ങൾ മനസ്സിൽ വെയ്ക്കാം
വെള്ളി വില
സംസ്ഥാനത്ത് ഇന്നലെ ക്ലോസ് ചെയ്ത വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് വെള്ളിവിലയിൽ ഇടിവ്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 59.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 476 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 595 രൂപയും, ഒരു കിലോഗ്രാമിന് 59,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Read Latest Business News and Malayalam News
കേരളത്തിൽ ഇന്നലെ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 38,280 രൂപയും, ഒരു ഗ്രാമിന് 4785 രൂപയുമായിരുന്നു വില. തുടർച്ചയായ നാലാമത്തെ ദിവസമാണ് ഈ വിലയിൽ സ്വർണ്ണവ്യാപാരം നടന്നത്. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്.
കേരളത്തിൽ കഴിഞ്ഞയാഴ്ച തുടർച്ചയായി നാല് ദിവസം സ്വർണ്ണവില വർധിച്ചിരുന്നു. തിങ്കൾ മുതലുള്ള നാല് ദിവസം കൊണ്ട് സ്വർണ്ണം ഒരു പവന് 1080 രൂപയും, ഒരു ഗ്രാമിന് 135 രൂപയുമാണ് കുതിച്ചുയർന്നത്.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ 1, 2 തിയ്യതികളിലാണ്. ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് 4650 രൂപയുമായിരുന്നു നിരക്ക്.
Also Read : മലയാളിയാണോ ? ഇക്കാര്യങ്ങൾ സ്വയം ചെയ്ത് പണം ലാഭിക്കാൻ നിങ്ങൾക്ക് സാധിക്കും
സെപ്തംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16, സെപ്റ്റംബര്‍ 21, 27 ,28 ദിവസങ്ങളില്‍ ആയിരുന്നു. ഈ ദിവസങ്ങളിൽ എല്ലാം പവന് 36,640 രൂപയും, ഗ്രാമിന് 4580 രൂപ എന്ന നിരക്കിലായിരുന്നു വിലനിലവാരം. സെപ്തംബർ മാസത്തെ ഏറ്റവും ഉയർന്ന വില സെപ്തംബർ 6 ന് രേഖപ്പെടുത്തിയ തുകയാണ്. അന്ന് പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കും രേഖപ്പെടുത്തിയിരുന്നു.
ആഗസ്റ്റിൽ കേരളത്തിലെ ഉയർന്ന സ്വർണ്ണവില രേഖപ്പെടുത്തിയത് ആഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലായിരുന്നു. പവന് 38,520 രൂപയും, ഗ്രാമിന് 4815 രൂപയുമായിരുന്നു നിരക്ക്. ആഗസ്റ്റ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 23, 31 തിയ്യതികളിലായിരുന്നു. ഈ രണ്ടു ദിവസങ്ങളിലും ഒരു പവന് 37,600 രൂപയും, ഒരു ഗ്രാമിന് 4700 രൂപയുമായിരുന്നു നിരക്ക്. യുഎസിലെ പണപ്പെരുപ്പ നിരക്കും,യുഎസ് ഫെഡിന്റെ പലിശനിരക്കിൻമേലുള്ള തീരുമാനവും ആഗോള തലത്തിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ആഗോളതലത്തിൽ ഇടിവിലാണ് സ്വർണ്ണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ വ്യാപാര ദിവസം ക്ലേോസ് ചെയ്തതിനേക്കാൾ 7.37 ഡോളറിന്റെ താഴ്ചയിൽ, ഇപ്പോൾ 1,689.54 ഡോളർ എന്നതാണ് നിലവാരം.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഏതാനും നാളുകൾക്ക് മുമ്പ് കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
Also Read : പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ പണം ലാഭിക്കാം; ഇക്കാര്യങ്ങൾ മനസ്സിൽ വെയ്ക്കാം
വെള്ളി വില
സംസ്ഥാനത്ത് ഇന്നലെ ക്ലോസ് ചെയ്ത വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് വെള്ളിവിലയിൽ ഇടിവ്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 59.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 476 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 595 രൂപയും, ഒരു കിലോഗ്രാമിന് 59,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Read Latest Business News and Malayalam News