Please enable javascript.Petrol Price Today,എണ്ണ കത്തുന്നു: വില 90 ഡോളറും പിന്നിട്ടു; ഇനി വിലക്കയറ്റത്തിന്റെ നാളുകളോ? - petrol diesel price in kerala on 30th january 2022 - Samayam Malayalam

എണ്ണ കത്തുന്നു: വില 90 ഡോളറും പിന്നിട്ടു; ഇനി വിലക്കയറ്റത്തിന്റെ നാളുകളോ?

Samayam Malayalam 30 Jan 2022, 7:56 am
Subscribe

ഡിസംബറില്‍ രാജ്യത്തെ പണപ്പെരുപ്പം കുതിക്കാനുള്ള പ്രധാന കാരണം ഇന്ധനവിലക്കയറ്റമാണ്. ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയോളം ഭീകരമാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവില ഉയരാന്‍ വഴിവച്ചത്.

petrol 1.
രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയപ്പോള്‍ ഉറക്കം നടിച്ച എണ്ണക്കമ്പനികള്‍ ഉടനെ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഏകദേശം ഒരു വര്‍ഷത്തിനു ശേഷം രാജ്യാന്തര എണ്ണവില 90 ഡോളര്‍ പിന്നിട്ട സാഹചര്യത്തിലാണിത്. രാജ്യം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലാണെന്നതു മാത്രമാണ് പ്രാദേശിക വിപണികള്‍ക്ക് ഏക ആശ്വാസം. മുന്‍കാലങ്ങളിലും എണ്ണക്കമ്പനികള്‍ തെരഞ്ഞെടുപ്പു കാലത്ത് ഇന്ധനവില നിശ്ചലമായി നിലനിര്‍ത്തിയിരുന്നു. ഒമിക്രോണ്‍, പണപ്പെരുപ്പം, യു.എസ്. ഫെഡ് റിസര്‍വ്... സാധാരണക്കാരനെ സംബന്ധിച്ച് ഒന്നും ആശാവഹമല്ല. രാജ്യാന്തര വിലമാറ്റങ്ങള്‍ പ്രദേശിക വിപണികളില്‍ പ്രതിഫലിക്കാതായിട്ട് മാസങ്ങളായി.

ഒമിക്രോണിനെ തുടര്‍ന്നു കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത് എണ്ണ വിപണിക്കും തിരിച്ചടിയാണ്. വിലയിലെ ഈ അസ്ഥിരതയ്ക്കു കാരണം ഇതാണ്. 2021ല്‍ ദീപാവലിയുടെ തലേന്നാണ് മോദി സര്‍ക്കാര്‍ ഇന്ധനവിലയില്‍ ഇളവുവരുത്തിയത്. ജനവികാരം കണക്കിലെടുത്ത് അന്ന് എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വിലയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യാന്തര എണ്ണവില 82 ഡോളറിന് അടുത്തായിരുന്നു.

Also Read: ഇങ്ങനെയുമുണ്ടോ ഒരു ഹോബി! യുവ മലയാളി സംരംഭകയുടെ ഹോബിയിൽ അമ്പരന്ന് ലോകം

സര്‍ക്കാര്‍ ഇളവുകള്‍ക്കു ശേഷം മൗനത്തിലേക്കു നീങ്ങിയതാണ് കമ്പനികള്‍. തുടര്‍ച്ചയായി മൂന്നു മാസത്തോളം രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയിട്ടും കമ്പനികള്‍ കുലുങ്ങിയില്ല. സര്‍ക്കാരും എണ്ണക്കമ്പനികള്‍ക്കു മൗനസമ്മതം നല്‍കിയ മട്ടാണ്. ഡിസംബറില്‍ രാജ്യത്തെ പണപ്പെരുപ്പം കുതിക്കാനുള്ള പ്രധാന കാരണം ഇന്ധനവിലക്കയറ്റമാണ്. കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെ തുടര്‍ന്നായിരുന്നു രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയിരുന്നു. പിന്നീട്, ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയോളം ഭീകരമാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവില ഉയരാന്‍ വഴിവച്ചത്.

എണ്ണവില കൂപ്പുകുത്തിയ രണ്ടുമാസങ്ങളില്‍ തുടര്‍ച്ചയായി മൗനം പാലിച്ച കമ്പനികളുടെ നീക്കങ്ങളിലേക്കാണ് ഏവരുടെയും കണ്ണുകള്‍ നീളുന്നത്. എണ്ണവിലയിടിവ് പിടിച്ചുനിര്‍ത്തുന്നതിനായി ഒപെക് രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികള്‍ ഫലം കാണുകയാണ്. അതേസമയം ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതു വെല്ലുവിളിയാണ്. അതിര്‍ത്തികള്‍ അടയ്ക്കുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്താല്‍ എണ്ണവില വീണ്ടും കൂപ്പുകുത്തും. നിലവില്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95.41 രൂപയാണ് വില. ഡീസലിന് 86.67 രൂപയുമാണ് ഇന്നത്തെ വില.

Also Read: മധുര പ്രതികാരം; 12-ാം ക്ലാസ് തോല്‍പ്പിച്ച കമ്പ്യൂട്ടര്‍ ഉപയോഗിച്ച് 18.5 കോടിയുടെ സംരംഭത്തിലേക്ക്

പ്രധാന നഗരങ്ങളിലെ ഇന്ധന വില

ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 86.67 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 104.46 രൂപയും ഡീസൽ ലിറ്ററിന് 91.40 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 106.36 രൂപയും ഡീസൽ ലിറ്ററിന് 93.47 രൂപയുമാണ് വില. ജൂൺ 26 മുതലാണ് ഇവിടെ പെട്രോൾ വില 100 രൂപ കടന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.06 രൂപയാണ് വില. ഡീസൽ ലിറ്ററിന് 91.40 രൂപയാണ് വില. കോഴിക്കോട് ഓഗസ്റ്റ് അഞ്ചിനാണ് പെട്രോൾ വില 100 രൂപയിൽ എത്തിയത്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 104.49 രൂപയും ഡീസലിന് 91.83 രൂപയുമാണ് വില.

നഗരംപെട്രോള്‍(രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം106.3693.47
കൊച്ചി104.0691.40
കോഴിക്കോട്104.4991.83
ന്യൂഡല്‍ഹി95.4186.67
മുംബൈ109.9894.14
ക്രൂഡ് ഓയിൽ വില

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 90.03 ഡോളറിലാണ് വ്യപാരം നടക്കുന്നത്. രാജ്യാന്തരതലത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നത് എണ്ണ ഉപഭോഗത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എണ്ണവില ഉയര്‍ത്തുന്നതിനായി ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ എണ്ണ ഉപയോഗത്തില്‍ വിള്ളലുണ്ടാകും. ഇങ്ങനെ സംഭവിച്ചാല്‍ എണ്ണവില വീണ്ടും കൂപ്പുകുത്തും. ഒപെക് രാജ്യങ്ങള്‍ ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. ഡോളറിനെതിരേ ഒരിടവേളയ്ക്കു ശേഷം രൂപ വീണ്ടും കൂപ്പുകുത്തുകയാണ്. നിലവില്‍ 75.00 എന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.

20ല്‍ അധികം മേഖലകളില്‍ നിന്നുള്ള, സൂഷ്മവും വിശദവും ആധികാരികവുമായ ഇക്കോണമിക് ടൈംസ് സ്റ്റോറികള്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ