ആപ്പ്ജില്ല

ഷാര്‍ജ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍; ഒരാള്‍ അടുത്തിടെ വിവാഹിതയായ 27കാരി

അല്‍ നഹ്ദയില്‍ ബഹുനില താമസ കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. മരിച്ച അഞ്ചു പേരില്‍ രണ്ടു പേര്‍ ഇന്ത്യക്കാരും ഒരാള്‍ ഫിലിപ്പീന്‍സുകാരിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച ഇന്ത്യക്കാരി കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹിതയായ 27കാരിയാണ്. ഇവരുടെ ഭര്‍ത്താവ് ഗുരുതര പരിക്കുമായി ചികില്‍സയിലാണ്.

Authored byനിഷാദ് അമീന്‍ | Samayam Malayalam 8 Apr 2024, 1:04 pm

ഹൈലൈറ്റ്:

  • മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കും
  • അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു
  • 17 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sharjah fire
തീപിടിത്തമുണ്ടായ കെട്ടിടത്തിന് സമീപം തടിച്ചുകൂടിയ ജനങ്ങള്‍
ഷാര്‍ജ: കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഷാര്‍ജയില്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍. മുംബൈ സ്വദേശിനിയും അടുത്തിടെ വിവാഹിതയുമായ 27കാരിയും ഇന്ത്യക്കാരനായ പ്രമുഖ സൗണ്ട് എന്‍ജിനീയര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്.
ഷാര്‍ജയിലെ അല്‍ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തില്‍ രാത്രി 10.50 ഓടെയായിരുന്നു അഗ്നിബാധ. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചതായും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മരിച്ചവരില്‍ രണ്ടു പേര്‍ ഇന്ത്യക്കാരാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.


ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ (ഡിഡബ്ല്യുടിസി) ഡിഎക്‌സ്ബി ലൈവ് ജീവനക്കാരനായ മൈക്കിള്‍ സത്യദാസാണ് മരിച്ചവരില്‍ ഒരാള്‍. പ്രശസ്ത സൗണ്ട് എന്‍ജിനീയര്‍ കൂടിയായ ഇദ്ദേഹം ബ്രൂണോ മാര്‍സ്, എആര്‍ റഹ്‌മാന്‍ തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള സംഗീതപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

നെയ്മീന്‍ പിടിച്ചാല്‍ 2.26 കോടി രൂപ സമ്മാനം; താല്‍പര്യമുള്ളവര്‍ക്ക് അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാം
മരിച്ച മുംബൈയില്‍ നിന്നുള്ള 29കാരിയുടെ ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിയിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ മദീനയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന് ശേഷമാണ് ഈ കെട്ടിടത്തില്‍ താമസമാരംഭിക്കുന്നത്.

Eid Al-Fitr: ആഘോഷത്തിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വേണ്ട; മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
തീപ്പിടിച്ച് മരിച്ചതിനാല്‍ അധികൃതരും കുടുംബവും സ്ഥിരീകരിക്കുന്നത് വരെ ദമ്പതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് മരിച്ച യുവതിയുടെ സുഹൃത്ത് പറഞ്ഞു. ഇവരുടെ കുടുംബാംഗങ്ങള്‍ യുഎഇയില്‍ എത്തിയിട്ടുണ്ടെന്നും സുഹൃത്ത് അറിയിച്ചു.

നടപടിക്രമങ്ങള്‍ക്ക് ശേഷം യുവതിയുടെ സംസ്‌കാരം യുഎഇയില്‍ നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടുവെന്നും ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ബഹുനില താമസ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായിരുന്നു അഗ്നിബാധ. 750 അപാര്‍ട്ട്മെന്റുകളുള്ള കെട്ടിടത്തില്‍ നിന്ന് മറ്റു താമസക്കാരെ ഒഴിപ്പിച്ചിരുന്നു. 156 പേരെ റെഡ് ക്രസന്റിന്റെ സഹായത്തോടെ ഹോട്ടലുകളിലേക്ക് മാറ്റുകയുണ്ടായി.

മരിച്ചരില്‍ ഒരാള്‍ ഫിലിപ്പീന്‍സ് പ്രവാസിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. അപകടത്തില്‍ 17 പേര്‍ക്കാണ് സാരമായി പരിക്കേറ്റിരുന്നത്. വിവിധ രാജ്യക്കാരായ പ്രവാസികള്‍ കെട്ടിടത്തില്‍ താമസിച്ചുവരികയായിരുന്നു.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്