ന്യൂഡൽഹി: യാത്രകൾ തടയാൻ സാധിക്കാത്തതിനാൽ പുതിയ വകഭേദത്തിന്റെ അപകട സാധ്യത മനസിലാക്കി വേണം മുന്നോട്ടു പോകാനെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനാൽ ഇന്ത്യയിലെ ജനങ്ങൾ ജാഗ്രത കൈവിടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഡെൽറ്റയേക്കാൾ കൂടുതൽ വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന് അവര്‍ പറഞ്ഞു. Also Read: ആയുധമേന്തി, അടിവസ്ത്രം ധരിച്ച് മോഷ്ടാക്കൾ; കോട്ടയത്ത് കുറുവാസംഘമോ? ജാഗ്രതാ നിർദേശം
പുതിയ കൊവിഡ് വകഭേദത്തിന്റെ സ്വഭാവം മനസിലാക്കുന്നതിന് വരും ദിവസങ്ങളിൽ കൂടുതൽ പഠനം ആവശ്യമായിവരും. മാസ്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്കുകൾ കൂടുതൽ ഫലപ്രദമാണ്. പോക്കറ്റുകളിലെ വാക്സിനാണ് മാസ്കുകൾ എന്ന് അവര്‍ പറഞ്ഞു.
മുതിര്‍ന്ന ആളുകൾക്ക് വാക്സിൻ നൽകുക, കൂട്ടം ചേരുന്നത് ഒഴിവാക്കുക, കേസുകളിലെ അസാധാരണ വര്‍ദ്ധന സൂക്ഷ്മമായി നിരീക്ഷിക്കുക, ജീനോം സീക്വൻസിങ്, എന്നിവയാണ് ഒമിക്രോൺ വകഭേദത്തെ നേരിടാൻ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗങ്ങൾ. വാക്സിനേഷന് മുൻഗണന നൽകണം. ധാരാളം ജനിതക മാറ്റങ്ങൾ വന്നിട്ടുള്ള വകഭേദമാണ് ഒമിക്രോൺ. ജനിതക ഘടന കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ജീനോം സ്വീക്വൻസിംങ് കൊവിഡിനെ പ്രതിരോധിക്കുന്നതിൽ നിര്‍ണ്ണായകമായി തുടരുമെന്നും അവര്‍ പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കാൻ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് താൽക്കാലികമായിരിക്കണം. യാത്രകൾ തടഞ്ഞുകൊണ്ട് കൊവിഡ് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അപകട സാധ്യത മനസിലാക്കിയുള്ള സമീപനമാണ് ആവശ്യമെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
Also Read: വാക്സിനെടുക്കാത്തത് അയ്യായിരത്തോളം അധ്യാപകർ; സ്കൂളില്‍ വരേണ്ട, വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് മന്ത്രി
കൊവിഡിന്റെ മുൻ വകഭേദങ്ങളേക്കാൾ അപകടകാരിയാണ് ഒമിക്രോൺ. ആശങ്കയുള്ള വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത്. നിലവിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗങ്ങമായി മിക്ക രാജ്യങ്ങളും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്.
പുതിയ കൊവിഡ് വകഭേദത്തിന്റെ സ്വഭാവം മനസിലാക്കുന്നതിന് വരും ദിവസങ്ങളിൽ കൂടുതൽ പഠനം ആവശ്യമായിവരും. മാസ്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്കുകൾ കൂടുതൽ ഫലപ്രദമാണ്. പോക്കറ്റുകളിലെ വാക്സിനാണ് മാസ്കുകൾ എന്ന് അവര്‍ പറഞ്ഞു.
മുതിര്‍ന്ന ആളുകൾക്ക് വാക്സിൻ നൽകുക, കൂട്ടം ചേരുന്നത് ഒഴിവാക്കുക, കേസുകളിലെ അസാധാരണ വര്‍ദ്ധന സൂക്ഷ്മമായി നിരീക്ഷിക്കുക, ജീനോം സീക്വൻസിങ്, എന്നിവയാണ് ഒമിക്രോൺ വകഭേദത്തെ നേരിടാൻ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗങ്ങൾ. വാക്സിനേഷന് മുൻഗണന നൽകണം. ധാരാളം ജനിതക മാറ്റങ്ങൾ വന്നിട്ടുള്ള വകഭേദമാണ് ഒമിക്രോൺ. ജനിതക ഘടന കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ജീനോം സ്വീക്വൻസിംങ് കൊവിഡിനെ പ്രതിരോധിക്കുന്നതിൽ നിര്‍ണ്ണായകമായി തുടരുമെന്നും അവര്‍ പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കാൻ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് താൽക്കാലികമായിരിക്കണം. യാത്രകൾ തടഞ്ഞുകൊണ്ട് കൊവിഡ് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അപകട സാധ്യത മനസിലാക്കിയുള്ള സമീപനമാണ് ആവശ്യമെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
Also Read: വാക്സിനെടുക്കാത്തത് അയ്യായിരത്തോളം അധ്യാപകർ; സ്കൂളില്‍ വരേണ്ട, വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് മന്ത്രി
കൊവിഡിന്റെ മുൻ വകഭേദങ്ങളേക്കാൾ അപകടകാരിയാണ് ഒമിക്രോൺ. ആശങ്കയുള്ള വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചത്. നിലവിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗങ്ങമായി മിക്ക രാജ്യങ്ങളും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്.