ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പോലീസിൻ്റെ ഏറ്റുമുട്ടൽ കൊലപാതകം. കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേരെ ചെങ്കൽപേട്ടിൽ വെടിവച്ച് കൊന്നു. മൂന്നംഗ സംഘത്തിലെ ദിനേശ്, മൊയ്തീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഒരാൾക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്. സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വ്യാഴാഴ്ച രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം കാർത്തിക്, മഹേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ വെള്ളൈദുരൈ സ്പെഷ്യൽ എസ്പിയായി ചാർജെടുത്തതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ കൊലപാതകം നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികൾ തങ്ങിയിരിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വ്യാഴാഴ്ച വൈകുന്നേരം പ്രദേശം വളഞ്ഞു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനിടെ പ്രതികളെ പോലീസ് പിടികൂടിയെങ്കിലും നാടൻ ബോംബ് എറിഞ്ഞ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതികൾ ബോബ് എറിഞ്ഞതോടെയാണ് വെടിയുതിർത്തതെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട കാർത്തിക്, മഹേഷ് എന്നിവർ കൊലപാതക കേസുകളിലെ പ്രതികളാണ്. ചെങ്കൽപ്പേട്ട്, കാഞ്ചീപുരം ജില്ലകൾക്കായുള്ള സ്പെഷ്യൽ എസ്പിയാണ് വെള്ളദുരൈ. വ്യാഴാഴ്ചത്തെ കൊലപാതകങ്ങളിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി നിയമസഭയിൽ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതികളെ പോലീസ് വെടിവച്ച് കൊന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്ന അവസ്ഥയാണെന്നായിരുന്നു പളനിസാമിയുടെ ആരോപണം.
വ്യാഴാഴ്ച രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം കാർത്തിക്, മഹേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ വെള്ളൈദുരൈ സ്പെഷ്യൽ എസ്പിയായി ചാർജെടുത്തതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ കൊലപാതകം നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികൾ തങ്ങിയിരിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വ്യാഴാഴ്ച വൈകുന്നേരം പ്രദേശം വളഞ്ഞു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനിടെ പ്രതികളെ പോലീസ് പിടികൂടിയെങ്കിലും നാടൻ ബോംബ് എറിഞ്ഞ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതികൾ ബോബ് എറിഞ്ഞതോടെയാണ് വെടിയുതിർത്തതെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട കാർത്തിക്, മഹേഷ് എന്നിവർ കൊലപാതക കേസുകളിലെ പ്രതികളാണ്. ചെങ്കൽപ്പേട്ട്, കാഞ്ചീപുരം ജില്ലകൾക്കായുള്ള സ്പെഷ്യൽ എസ്പിയാണ് വെള്ളദുരൈ. വ്യാഴാഴ്ചത്തെ കൊലപാതകങ്ങളിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി നിയമസഭയിൽ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതികളെ പോലീസ് വെടിവച്ച് കൊന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്ന അവസ്ഥയാണെന്നായിരുന്നു പളനിസാമിയുടെ ആരോപണം.