ന്യൂഡൽഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള ട്വീറ്റിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വിട്ടയയ്ക്കണമെന്ന് കോടതി. എന്ത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. യോഗിയ്ക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ കഴിഞ്ഞ 11 ദിവസമായി ജയിലിൽ കഴിയുന്ന പ്രശാന്ത് കനൂജിയയെയാണ് വിട്ടയ്ക്കാൻ കോടതി ഉത്തരവിട്ടത്. കനൂജിയയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കനൂജിയയുടെ ഭാര്യ ജാഗിഷ അറോറ സുപ്രീം കോടതിയിൽ നല്കിയ ഹര്‍ജി അവധിക്കാല ബെഞ്ചിലുള്‍പ്പെട്ട ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും അജയ് റസ്തോഗിയുമാണ് പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചായിരുന്നു കനൂജിയയുടെ അറസ്റ്റ്. എന്തിനാണ് ഇത്തരമൊരു കേസിൽ 11 ദിവസം റിമാൻഡിലിടുന്നതെന്ന് ചോദിച്ച കോടതി ഇത് ശരിയായ നിലപാടല്ലെന്ന് വ്യക്തമാക്കി.
‘ഒരു പൗരന്റെ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് ഹനിക്കപ്പെട്ടത്. രേഖകളൊക്കെ ഞങ്ങള്‍ പരിശോധിച്ചു. ഭിന്നാഭിപ്രായങ്ങളുണ്ടാകും. പക്ഷെ എന്തിനാണ് ഈ അറസ്റ്റ്?’ കോടതി ചോദിച്ചു.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന സ്ത്രീയുടെ ആരോപണത്തെ സംബന്ധിച്ച ട്വീറ്റിനു പിന്നാലെയായാരുന്നു പ്രശാന്ത് കനൂജിയയെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോയാണ് കനൂജിയ ട്വീറ്റ് ചെയ്തത്. താൻ കാലങ്ങളായി യോഗിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം തന്നെ വിവാഹം ചെയ്യാൻ ഒരുക്കമാണോ എന്ന് അറിയണമെന്നുമാണ് സ്ത്രീ വീഡിയോയിൽ പറയുന്നത്.
എത്ര മറച്ചു വെച്ചാലും സ്നേഹം മറ നീക്കി പുറത്തു വരും യോഗി ജീ എന്ന അടിക്കുറിപ്പോടെ കനൂജിയ വീഡിയോ തന്റെ ട്വിറ്റര്‍ ഹാൻഡിലിൽ പങ്കുവെച്ചതോടെ പോലീസ് നടപടിയെടുക്കുകയായിരുന്നു. എന്നാൽ അറസ്റ്റിന് പിന്നാ3ലെ പോലീസ് ദുരൂഹമായ വിവരങ്ങളാണ് നല്‍കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത കജൂനിയയെ പിന്നീട് ലഖ്നൗവിലേയ്ക്ക് മാറ്റിയെന്നാണ് വിവരം. അറസ്റ്റ് ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ചിരുന്നില്ലെന്നും അവര്‍ വാറണ്ട് കാണിച്ചില്ലെന്നും ഭാര്യ പറഞ്ഞിരുന്നു. പോലീസുകാരാണെന്നത് വെളിപ്പെടുത്താതെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് പ്രശാന്തിനെക്കുറിച്ച് അന്വേഷിച്ചതായും വിവരമുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.
‘ഒരു പൗരന്റെ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് ഹനിക്കപ്പെട്ടത്. രേഖകളൊക്കെ ഞങ്ങള്‍ പരിശോധിച്ചു. ഭിന്നാഭിപ്രായങ്ങളുണ്ടാകും. പക്ഷെ എന്തിനാണ് ഈ അറസ്റ്റ്?’ കോടതി ചോദിച്ചു.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന സ്ത്രീയുടെ ആരോപണത്തെ സംബന്ധിച്ച ട്വീറ്റിനു പിന്നാലെയായാരുന്നു പ്രശാന്ത് കനൂജിയയെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോയാണ് കനൂജിയ ട്വീറ്റ് ചെയ്തത്. താൻ കാലങ്ങളായി യോഗിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം തന്നെ വിവാഹം ചെയ്യാൻ ഒരുക്കമാണോ എന്ന് അറിയണമെന്നുമാണ് സ്ത്രീ വീഡിയോയിൽ പറയുന്നത്.
എത്ര മറച്ചു വെച്ചാലും സ്നേഹം മറ നീക്കി പുറത്തു വരും യോഗി ജീ എന്ന അടിക്കുറിപ്പോടെ കനൂജിയ വീഡിയോ തന്റെ ട്വിറ്റര്‍ ഹാൻഡിലിൽ പങ്കുവെച്ചതോടെ പോലീസ് നടപടിയെടുക്കുകയായിരുന്നു. എന്നാൽ അറസ്റ്റിന് പിന്നാ3ലെ പോലീസ് ദുരൂഹമായ വിവരങ്ങളാണ് നല്‍കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത കജൂനിയയെ പിന്നീട് ലഖ്നൗവിലേയ്ക്ക് മാറ്റിയെന്നാണ് വിവരം. അറസ്റ്റ് ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ചിരുന്നില്ലെന്നും അവര്‍ വാറണ്ട് കാണിച്ചില്ലെന്നും ഭാര്യ പറഞ്ഞിരുന്നു. പോലീസുകാരാണെന്നത് വെളിപ്പെടുത്താതെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് പ്രശാന്തിനെക്കുറിച്ച് അന്വേഷിച്ചതായും വിവരമുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.