ന്യൂഡൽഹി: ബിജെപിയുടെ തൃശൂർ, പത്തനംതിട്ട സീറ്റുകളിൽ തർക്കം തുടരുന്നതിനിടെ ഉപാധികൾ മുന്നോട്ട് വെച്ച് തുഷാർ വെള്ളാപ്പള്ളി. തുഷാർ വെള്ളാപ്പള്ളിയോട് തൃശൂർ സീറ്റിൽ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ താൻ സ്ഥാനാർഥിയാകണമെങ്കിൽ മുന്നോട്ട് വെക്കുന്ന ഉപാധികൾ അംഗീകരിക്കണമെന്ന് തുഷാർ ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബിഡിജെഎസ് തൃശൂർ സീറ്റിന്റെ തീരുമാനം വൈകിക്കുന്നതിനാലാണ് പത്തനംതിട്ട മണ്ഡലത്തിലെ സീറ്റ് പ്രഖ്യാപനവും വൈകുന്നതെന്നാണ് സൂചന. ബിഡിജെഎസ് തന്നെ തൃശൂരിൽ മത്സരിക്കും എന്നാൽ താൻ മത്സരിക്കുന്ന കാര്യം ഉറപ്പിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.ബിജെപി കേന്ദ്രനേതൃത്വത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതാണ് തുഷാറിന്റെ നീക്കം.
തൃശൂർ ഉൾപ്പടെ അഞ്ച് സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാർ വ്യക്തമാക്കി. അതിനിടെ, തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പത്തനംത്തിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് തൃശൂർ സീറ്റ് നിർണയം കാരണമല്ലെന്നും തുഷാർ കൂട്ടിച്ചേർത്തു. കേന്ദ്രനേതൃത്വവുമായുള്ള ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ തന്നെ തുടരുകയാണ്.
തൃശൂർ ഉൾപ്പടെ അഞ്ച് സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാർ വ്യക്തമാക്കി. അതിനിടെ, തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പത്തനംത്തിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് തൃശൂർ സീറ്റ് നിർണയം കാരണമല്ലെന്നും തുഷാർ കൂട്ടിച്ചേർത്തു. കേന്ദ്രനേതൃത്വവുമായുള്ള ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ തന്നെ തുടരുകയാണ്.