കോഴിക്കോട്: സമുദായ നേതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് മിശ്രവിവാഹം കഴിച്ച ദമ്പതികള്‍ക്ക് ഊരുവിലക്കും ഭീഷണിയും. കോഴിക്കോട് ജില്ലയിൽ യാദവ സമുദായ അംഗമായ ശരത്തിനും ഭാര്യയ്ക്കുമാണ് ഭീഷണി നേരിടേണ്ടി വന്നത്. 2016 ലാണ് ശരത്ത് മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ശരത്തിൻ്റെ സമുദായ നേതാക്കള്‍ വിവാഹത്തിൽ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വന്തം വീട്ടിൽ പോകുന്നതിനും വീട്ടുകാരെ കാണുന്നതിനും സമുദായം വിലക്കേർപ്പെടുത്തിയത്. വിലക്ക് പിൻവലിക്കുന്നതിന് വൻ തുക പിഴയായി ആവശ്യപ്പെട്ടുവെന്നും കുടുംബം പറയുന്നു.
അതേസമയം സ്വന്തം സമുദായത്തിൽപ്പെട്ടവരെ ആചാരങ്ങള്‍ പാലിക്കാതെ വിവാഹം കഴിച്ചാലും ജാതി വിലക്ക് ഏര്‍പ്പെടുത്തും. വിലക്കേര്‍പ്പെടുത്തിയ കുടുംബങ്ങളെ സഹായിക്കുന്നവരെ സമുദായ നേതാക്കള്‍ ഭീഷണിപ്പെടുത്തുവെന്നും കുടുംബങ്ങള്‍ പറയുന്നു. ഇതിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ചില കുടുംബങ്ങള്‍ പരാതി നൽകി. എന്നാൽ ഒരുതരത്തിലുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാദവ സമുദായ നേതാക്കളുടെ വിശദീകരണം.
അതേസമയം സ്വന്തം സമുദായത്തിൽപ്പെട്ടവരെ ആചാരങ്ങള്‍ പാലിക്കാതെ വിവാഹം കഴിച്ചാലും ജാതി വിലക്ക് ഏര്‍പ്പെടുത്തും. വിലക്കേര്‍പ്പെടുത്തിയ കുടുംബങ്ങളെ സഹായിക്കുന്നവരെ സമുദായ നേതാക്കള്‍ ഭീഷണിപ്പെടുത്തുവെന്നും കുടുംബങ്ങള്‍ പറയുന്നു. ഇതിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ചില കുടുംബങ്ങള്‍ പരാതി നൽകി. എന്നാൽ ഒരുതരത്തിലുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാദവ സമുദായ നേതാക്കളുടെ വിശദീകരണം.