Please enable javascript.Youth Hacked To Death Thiruvananthapuram,ബൈക്ക് പണയപ്പെടുത്തിയതിലെ തർക്കം, ആദിത്യനെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു; നാല് പ്രതികൾ അറസ്റ്റിൽ - four youth arrested for thiruvananthapuram neyyattinkara adithyan case - Samayam Malayalam

ബൈക്ക് പണയപ്പെടുത്തിയതിലെ തർക്കം, ആദിത്യനെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു; നാല് പ്രതികൾ അറസ്റ്റിൽ

Edited byജിബിൻ ജോർജ് | Samayam Malayalam 28 Mar 2024, 10:31 pm
Subscribe

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് 23കാരൻ കുത്തേറ്റുമരിച്ച സംഭവത്തിൽ പ്രതികളായ നാലുപേർ അറസ്റ്റിൽ. പ്രതികളെ കോടതിയിൽ ഹാജരാക്കി

ഹൈലൈറ്റ്:

  • നെയ്യാറ്റിൻകരയിൽ യുവാവ് കുത്തേറ്റുമരിച്ച സംഭവം.
  • പ്രതികളായ നാലുപേർ അറസ്റ്റിൽ.
  • പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
youth killed thiruvananthapuram
അറസ്റ്റിലായ പ്രതികൾ
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ പ്രതികളായ നാലുപേർ അറസ്റ്റിൽ. ഒന്നാം പ്രതി ജിബിൻ ജെഎസ് (25), രണ്ടാം പ്രതി മനോജ് (19), മൂന്നാം പ്രതി അഭിജിത്ത് (18), നാലാം പ്രതി രജിത്ത് എന്ന് വിളിക്കുന്ന സച്ചു (23) എന്നിവരാണ് അറസ്റ്റിലായത്. അതിയന്നൂർ മണലൂർ ചരൽ കല്ലുവിള ശ്രീപുരം സ്വദേശി ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്.
രാവിലെ തന്നെ മുകേഷ് എത്തി; ആദ്യദിവസം പത്രിക സമർപ്പിച്ചത് 14 പേർ, കൂടുതൽ പേർ തിരുവനന്തപുരത്ത്
തമിഴ്നാട് തിരുനെൽവേലി ഭാഗത്തുനിന്നും നാഗർകോവിലിലേക്ക് കാറിൽ വരുന്നതിനിടെയാണ് പ്രതികൾ പോലീസിൻ്റെ പിടിയിലായത്. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


പിടിയിലായ നാലുപേരും മുൻപ് ആദിത്യൻ ജോലി ചെയ്തിരുന്ന പപ്പട കമ്പനിയിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു. ആദിത്യന്റെ ബൈക്ക് ഭാസ്കർ നഗറിലെ ഒരു സ്വകാര്യവ്യക്തിക്ക് പണയപ്പെടുത്തിയിരുന്നു. ഇതിന് ലഭിക്കേണ്ട തുകയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കുടങ്ങാവിളക്ക് സമീപം കാറിൽ എത്തിയ സംഘം ആദ്യത്തിനെ ചർച്ചയ്ക്കായി വിളിച്ചുവരുത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ആദ്യത്തനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അക്രമി സംഘം കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആദിത്യന്റെ മരണത്തിൽ നേരിട്ട് പങ്കുള്ള മറ്റുള്ളവർക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. അമരവിള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യൻ.

ഈസ്റ്റർ ദിനം പ്രവൃത്തിദിനമാക്കിയ ഉത്തരവ് തിരുത്തി മണിപ്പൂർ സർക്കാർ
അക്രമിസംഘം എത്തിയ കാർ കേന്ദ്രീകരിച്ച് നെയ്യാറ്റിൻകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അക്രമികൾ സഞ്ചരിച്ച കാർ വാടകയ്ക്ക് എടുത്തതാണെന്നും നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി അച്ചുവിൻറെ ഉടമസ്ഥതയിൽ ഉള്ളതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ അച്ചുവിൻറെ പിതാവ് സുരേഷിനെ പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിൻ്റ ഭാഗമായി ഇന്നലെ രാത്രി അച്ചുവിന്റെ വീട്ടിൽ പോലീസ് എത്തിയതിൽ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം.
ജിബിൻ ജോർജ്
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ