കൊല്ലം: ചവറയിൽ വിദ്യാർത്ഥി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചവറ എസ്ഐയെ കേസ് അന്വേഷണത്തിന്റെ ചുമതലയിൽനിന്നും മാറ്റി. കേസിൽ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് വ്യാപകമായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. കൊല്ലം കമ്മീഷ്ണറാണ് കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന തെക്കുംഭാഗം എസ്ഐ ജയകുമാറിനെ മാറ്റിയത്. പകരം ചവറ സിഐ ചന്ദ്രദാസാണ് കേസ് അന്വേഷിക്കുക. അതേസമയം, കേസിലെ മുഖ്യപ്രതിയും ജയിൽ വാർഡനുമായ മല്ലകത്ത് കിഴക്കേതിൽ വിനീതിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന ആരോപണത്തെത്തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ പ്രതികളുണ്ടോയെന്ന ചോദ്യത്തോട് വിനീത് പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. കേസിലെ പ്രതികളെ രക്ഷപെടാൻ സഹായിച്ചാൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊലപാതകത്തിൽ ബ്രാഞ്ച് സെക്രട്ടറിക്ക് പങ്കില്ലെന്ന് പ്രാദേശിക സിപിഎം.അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയ്ക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും പിടിയിലായ പ്രതി വിനീതും കുടുംബവും കടുത്ത കോൺഗ്രസ് അനുഭാവികളാണെന്നും സിപിഎം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേരിൽ കുറ്റം ആരോപിക്കുന്നത്. സംഭവം നടക്കുമ്പോൾ സരസൻ പിള്ള ഏരിയാ കമ്മിറ്റി ഓഫീസിലുണ്ടായിരുന്നുവെന്നും തേവലക്കര നോർത്ത് ലോക്കൽ സെക്രട്ടരി മധു പറഞ്ഞു.
ചവറ തെക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറിയും ആറംഗ സംഘവുമാണ് രഞ്ജിത്തിനെ മർദ്ദിച്ചതെന്നാണ് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം വിശദീകരണം നൽകിയിരിക്കുന്നത്.
കൊലപാതകത്തിൽ ബ്രാഞ്ച് സെക്രട്ടറിക്ക് പങ്കില്ലെന്ന് പ്രാദേശിക സിപിഎം.അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയ്ക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും പിടിയിലായ പ്രതി വിനീതും കുടുംബവും കടുത്ത കോൺഗ്രസ് അനുഭാവികളാണെന്നും സിപിഎം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേരിൽ കുറ്റം ആരോപിക്കുന്നത്. സംഭവം നടക്കുമ്പോൾ സരസൻ പിള്ള ഏരിയാ കമ്മിറ്റി ഓഫീസിലുണ്ടായിരുന്നുവെന്നും തേവലക്കര നോർത്ത് ലോക്കൽ സെക്രട്ടരി മധു പറഞ്ഞു.
ചവറ തെക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറിയും ആറംഗ സംഘവുമാണ് രഞ്ജിത്തിനെ മർദ്ദിച്ചതെന്നാണ് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം വിശദീകരണം നൽകിയിരിക്കുന്നത്.