ആപ്പ്ജില്ല

ജലീലിന്റെ ആരോപണം അവഗണിക്കുന്നു; കൂടുതൽ പറയാനില്ല: കുഞ്ഞാലിക്കുട്ടി

ബാങ്ക് ക്രമക്കേടിന്റെ ആദ്യ രക്തസാക്ഷിയാണ് കണ്ണൂരിൽ അന്തരിച്ച മുസ്ലിം ലീഗ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ അബ്ദുൾ ഖാദ‍ര്‍ മൗലവി എന്നായിരുന്നു മുൻ മന്ത്രി കെടി ജലീലിന്റെ ആരോപണം.

Samayam Malayalam 3 Oct 2021, 3:46 pm

ഹൈലൈറ്റ്:

  • തുടർച്ചയായി അവണിച്ചേ മതിയാകൂ
  • ജലീലിന്റെ ആരോപണം അഗണിക്കുന്നു
  • കൂടുതൽ പറയാനില്ല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam pk kunhalikutty
പി കെ കുഞ്ഞാലിക്കുട്ടി |Photo: Facebook
കൊച്ചി: മലപ്പുറം എ ആ‍ര്‍ നഗര്‍ ബാങ്ക് ക്രമക്കേടിൽ മുസ്ലിം ലീഗിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച മുൻ മന്ത്രി കെ ടി ജലീലിന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി. ചില ആരോപണങ്ങൾ ഉന്നയിക്കുന്ന ആളുകളെ തുട‍ര്‍ച്ചയായി അവഗണിച്ചേ മതിയാകൂ എന്ന് കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു.
"ജലീലിന്റെ ആരോപണങ്ങൾ അവഗണിക്കുകയാണ്. തുടർച്ചയായ ആരോപണങ്ങളിൽ ചിലത് തുടർച്ചയായി അഗണിച്ചേ മതിയാകൂ. കൂടുതലൊന്നും പറയാനില്ല." കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബാങ്ക് ക്രമക്കേടിന്റെ ആദ്യ രക്തസാക്ഷിയാണ് കണ്ണൂരിൽ അന്തരിച്ച മുസ്ലിം ലീഗ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ അബ്ദുൾ ഖാദ‍ര്‍ മൗലവി എന്നായിരുന്നു ജലീലിന്റെ ആരോപണം. തന്റെ പേരിൽ രണ്ട് കോടിയുടെ നിക്ഷേപമുണ്ടെന്നറിഞ്ഞ മൗലവി തളര്‍ന്നു. രണ്ട് കോടിയുടെ നിക്ഷേപവും ക്രയവിക്രയവും മൗലവിയുടെ സമ്മതത്തോടെയാണ് നടന്നതെന്ന് കരുതുന്നില്ലെന്നും ജലീൽ ആരോപിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷനാകുമോ? നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി
വിഷയത്തിൽ അന്വേഷണം സ്വാഭാവികമായും ഉണ്ടാകും. അന്വേഷണത്തെ മൗലവി ഭയന്നു. മൗലവി മരിക്കുന്നതുവരെ കുഞ്ഞാലിക്കുട്ടി എല്ലാ ദിവസവും മൂന്നും നാലും തവണ വിളിച്ചിരുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാനായിരിക്കും വിളിച്ചതെന്നും ജലീൽ പറഞ്ഞു. മൗലവിയുടെ അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നത് അമ്മുശ്രീ എന്നയാളുടെ അക്കൗണ്ടിലേക്കാണ്. അമ്മുശ്രീ ഒരു സ്ത്രീയല്ലെന്നും വ്യാജ അക്കൗണ്ടാണെന്നും ജലീൽ പറഞ്ഞു.

എആർ നഗർ ബാങ്ക് കുംഭകോണത്തിന്‍റെ ആദ്യ രക്തസാക്ഷിയാണ് വികെ അബ്ദുൽ ഖാദർ മൗലവി: കെടി ജലീൽ
മന്ത്രി സ്ഥാനം വഹിച്ചവ‍ര്‍ക്കും സാധാരണ മുസ്ലിിം ലീഗ് നേതാക്കൾക്കും എആ‍ര്‍ നഗര്‍ ബാങ്കിൽ അക്കൗണ്ടും കള്ളപ്പണ നിക്ഷേപവുമുണ്ട്. ലീഗിന്റെ മണ്ഡലം കമ്മിറ്റിക്കും നൂറോളം ചെറു കമ്മിറ്റികൾക്കും ബാങ്കിൽ നിക്ഷേപമുണ്ട്. അവ പുറത്തുവിടുമെന്നും ജലീൽ പറഞ്ഞു. ഒക്ടോബ‍ര്‍ എട്ടിന് സ്റ്റേ നീങ്ങുന്നതിനു പിന്നാലെ നടപടി ഉണ്ടാകുമെന്നും ജലീൽ പറഞ്ഞു.

അതേസമയം ജലീൽ നടത്തിയ ആരോപണങ്ങൾ തരംതാണുപോയെന്നും മരണത്തെ പോലും ദുരൂഹമാക്കാൻ ശ്രമിക്കുകയാണെന്നും എംകെ മുനീ‍ര്‍ പറഞ്ഞിരുന്നു. കെടി ജലീലിന്റെ സമനില തെറ്റിയെന്നും ജലീലിന്റെ വായിൽ നിന്നു വരുന്നതിനെ മൂക്കറ്റം അഴിമതിയിൽ മുങ്ങിയ ഒരാളുടെ ജൽപ്പനമായി കണ്ടാൽ മതിയെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൾ ഖാദ‍ര്‍ മൗലവിയുടെ മരണത്തെ എആ‍ര്‍ നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ജലീൽ ആരോപണം ഉന്നയിച്ചത്. എആ‍ര്‍ നഗര്‍ ബാങ്കിൽ പികെ കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുൾ ഖാദ‍ര്‍ മൗലവി എന്നായിരുന്നു ജലീലിന്റെ ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്