തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയും മുതിര്‍ന്ന ഇടതുപക്ഷ നേതാവുമായ കെ ആര് ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ ആറു മന്ത്രിസഭകളിൽ അംഗമായിരുന്ന ഗൗരിയമ്മ സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയുമായിരുന്നു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കുറേ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരിയമ്മയുടെ നില കുറച്ചു ദിവസങ്ങളായി അതീവഗുരുതരമയിരുന്നു.
Also Read: തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു
സ്വാതന്ത്ര്യത്തിനു മുൻപും അതിനു ശേഷവും ദീര്‍ഘകാലം ജയിൽവാസം അനുഭവിച്ച ഗൗരിയമ്മ സര് സിപി വാഗ്ദാനം ചെയ്ത മജിസ്ട്രേറ്റ് പദവി നിരസിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വ്യക്തി തുടങ്ങിയ റെക്കോഡുകള്‍ക്കും ഉടമയാണ് കെ ആര് ഗൗരിയമ്മ. റവന്യൂ, വിജിലൻസ്, വ്യവസായം, ഭക്ഷ്യം, സാമൂഹ്യക്ഷേമം, മൃഗസംരക്ഷണം തുടങ്ങിയ പല വകുപ്പുകളും വിവിധ മന്ത്രിസഭകളിൽ കൈകാര്യം ചെയ്തു.
1957ൽ ഇഎംഎസിൻ്റെ നേതൃത്വത്തിൽ വന്ന ആദ്യ മന്ത്രിമന്ത്രിസഭയിൽ അധികാരത്തിൽ വന്ന കെ ആര് ഗൗരിയമ്മ 1960ലും ചേര്‍ത്തലയിൽ നിന്നു വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന് 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2010ൽ ആത്മകഥ എന്ന പേരിൽ ഗൌരിയമ്മ തൻ്റെ ആത്മകഥ പുറത്തിറക്കിയിരുന്നു.
Also Read: തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു
സ്വാതന്ത്ര്യത്തിനു മുൻപും അതിനു ശേഷവും ദീര്‍ഘകാലം ജയിൽവാസം അനുഭവിച്ച ഗൗരിയമ്മ സര് സിപി വാഗ്ദാനം ചെയ്ത മജിസ്ട്രേറ്റ് പദവി നിരസിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വ്യക്തി തുടങ്ങിയ റെക്കോഡുകള്‍ക്കും ഉടമയാണ് കെ ആര് ഗൗരിയമ്മ. റവന്യൂ, വിജിലൻസ്, വ്യവസായം, ഭക്ഷ്യം, സാമൂഹ്യക്ഷേമം, മൃഗസംരക്ഷണം തുടങ്ങിയ പല വകുപ്പുകളും വിവിധ മന്ത്രിസഭകളിൽ കൈകാര്യം ചെയ്തു.
1957ൽ ഇഎംഎസിൻ്റെ നേതൃത്വത്തിൽ വന്ന ആദ്യ മന്ത്രിമന്ത്രിസഭയിൽ അധികാരത്തിൽ വന്ന കെ ആര് ഗൗരിയമ്മ 1960ലും ചേര്‍ത്തലയിൽ നിന്നു വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന് 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2010ൽ ആത്മകഥ എന്ന പേരിൽ ഗൌരിയമ്മ തൻ്റെ ആത്മകഥ പുറത്തിറക്കിയിരുന്നു.