ന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ഹജ്ജ് അസിസ്റ്റന്റുമാരായി കേരളത്തിൽനിന്നും അഞ്ച് വനിതാ പോലീസുമാർ. ഹജ്ജ് പരിശീലനം പൂർത്തിയാക്കിയ ഇവർ ബുധനാഴ്ച സൗദിയിലേക്ക് തിരിച്ചു.
കരിപ്പൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും പിങ്ക് പോലീസ് സേനാംഗവുമായ റഹിയാനത്ത്, തലശ്ശേരി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കെ ആയിശ, മട്ടാഞ്ചേരി ടൂറിസ്റ്റ് പോലീസിലെ കോൺസ്റ്റബിൾ കെ എസ് റംലു, മൂവാറ്റുപുഴ സ്റ്റേഷനിലെ നസീമ, തൃശൂർ റെയിൽവേ പോലീസിലെ നൂർജഹാൻ എന്നിവരാണ് ഹജ്ജ് അസിസ്റ്റന്റുമാരായത്.
കേരളാ പോലീസിലെ മുസ്ലിം പ്രാധിനിത്യത്തിനുള്ള അംഗീകാരമായി തങ്ങൾക്കു കിട്ടിയ സൗഭാഗ്യത്തെ കാണുന്നുവെന്ന് മലപ്പുറത്തുനിന്നും ആദ്യമായി ഹജ്ജ് അസിസ്റ്റന്റായ മലപ്പുറം പിങ്ക് പോലീസിലെ റഹിയാനത്ത് പറഞ്ഞതായി 'മാധ്യമം' റിപ്പോർട്ട് ചെയ്തു.
ഹിന്ദിയും, ഇംഗ്ലീഷും അറിയുന്ന അറബിയിൽ അടിസ്ഥാന അറിവുമുള്ളവരെയാണ് ഹജ്ജ് അസിസ്റ്റന്റുമാരായി തെരഞ്ഞെടുത്തത്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ഇവർക്ക് ഹൈദരാബാദിൽ നടന്ന അഭിമുഖത്തിലാണ് ഹജ്ജ് സേവനത്തിനുള്ള കേന്ദ്രസർക്കാരിന്റെ മൂന്ന് മാസത്തെ ഡെപ്യൂട്ടേഷൻ ലഭിച്ചത്. കഴിഞ്ഞ വർഷം രണ്ട് വനിതാ പോലീസുകാര കേരളം ഹജ്ജ് അസിസ്റ്റന്റുമാരായി തെരഞ്ഞെടുത്തിരുന്നു.
കരിപ്പൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും പിങ്ക് പോലീസ് സേനാംഗവുമായ റഹിയാനത്ത്, തലശ്ശേരി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കെ ആയിശ, മട്ടാഞ്ചേരി ടൂറിസ്റ്റ് പോലീസിലെ കോൺസ്റ്റബിൾ കെ എസ് റംലു, മൂവാറ്റുപുഴ സ്റ്റേഷനിലെ നസീമ, തൃശൂർ റെയിൽവേ പോലീസിലെ നൂർജഹാൻ എന്നിവരാണ് ഹജ്ജ് അസിസ്റ്റന്റുമാരായത്.
കേരളാ പോലീസിലെ മുസ്ലിം പ്രാധിനിത്യത്തിനുള്ള അംഗീകാരമായി തങ്ങൾക്കു കിട്ടിയ സൗഭാഗ്യത്തെ കാണുന്നുവെന്ന് മലപ്പുറത്തുനിന്നും ആദ്യമായി ഹജ്ജ് അസിസ്റ്റന്റായ മലപ്പുറം പിങ്ക് പോലീസിലെ റഹിയാനത്ത് പറഞ്ഞതായി 'മാധ്യമം' റിപ്പോർട്ട് ചെയ്തു.
ഹിന്ദിയും, ഇംഗ്ലീഷും അറിയുന്ന അറബിയിൽ അടിസ്ഥാന അറിവുമുള്ളവരെയാണ് ഹജ്ജ് അസിസ്റ്റന്റുമാരായി തെരഞ്ഞെടുത്തത്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ഇവർക്ക് ഹൈദരാബാദിൽ നടന്ന അഭിമുഖത്തിലാണ് ഹജ്ജ് സേവനത്തിനുള്ള കേന്ദ്രസർക്കാരിന്റെ മൂന്ന് മാസത്തെ ഡെപ്യൂട്ടേഷൻ ലഭിച്ചത്. കഴിഞ്ഞ വർഷം രണ്ട് വനിതാ പോലീസുകാര കേരളം ഹജ്ജ് അസിസ്റ്റന്റുമാരായി തെരഞ്ഞെടുത്തിരുന്നു.