സോൾ: സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തര കൊറിയയോട് ദക്ഷിണ കൊറിയ. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ദക്ഷിണ കൊറിയൻ പൗരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കിം ജോങ് ഉൻ മപ്പ് പറഞ്ഞതിന് പിന്നാലെയാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ രംഗത്തുവന്നത്.
Also Read: പ്രവാസികൾക്ക് പുതിയ മാർഗനിർദേശങ്ങൾ; മടക്ക യാത്രയ്ക്ക് ചെയ്യേണ്ടതെന്ത്? നിലപാടറിയിച്ച് ഒമാനിലെ ഇന്ത്യൻ എംബസി
തങ്ങളുടെ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന് ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം ദക്ഷണി കൊറിയ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ സംയുക്ത അന്വേഷണത്തിന് തയ്യാറാണ്. വിശദമായ അന്വേഷണമാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും ദക്ഷിണ കൊറിയൻ പ്രസിഡൻ്റിൻ്റെ ഓഫീസ് വ്യക്തമാക്കി. ദക്ഷിണകൊറിയന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് കിം മാപ്പ് പറഞ്ഞത്.
സമുദ്രാതിർത്തിയിൽ എത്തിയയാൾ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചിട്ടും അദ്ദേഹം പ്രതികരിക്കാതെ വന്നതോടെയാണ് വെടിയുതിർക്കേണ്ടി വന്നത്. നടക്കാൻ പാടില്ലാത്ത സംഭവത്തിൽ മാപ്പ് പറയുന്നുവെന്നും കത്തിൽ കിം വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിൽ ഖേദിക്കുന്നതായും കിം ജോങ് ഉൻ ദക്ഷിണ കൊറിയയെ അറിയിച്ചു.
47കാരനായ ദക്ഷിണ കൊറിയൻ പൗരൻ ഉത്തരകൊറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അതിർത്തി കടന്നതിന് അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. പത്തിലധികം പ്രാവശ്യം വെടിവച്ചെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൃതദേഹം കത്തിച്ചെന്ന ആരോപണത്തെ ഉത്തരകൊറിയ തള്ളിക്കളഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായി തുടരുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്.
Also Read: ദക്ഷിണ കൊറിയൻ പൗരനെ കൊലപ്പെടുത്തിയതിൽ മാപ്പ് പറഞ്ഞ് കിം ജോങ് ഉൻ; അപൂർവ്വ നടപടി
ഇരു കൊറിയകളുടെയും അതിര്‍ത്തിക്കടുത്തുള്ള യോന്‍പെയോങ് ദ്വീപിനു സമീപം ഫിഷറീസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ സെപ്റ്റംബര്‍ 21മുതലാണു കാണാതായത്. പിന്നീടാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പുറത്തുവന്നത്.
Also Read: പ്രവാസികൾക്ക് പുതിയ മാർഗനിർദേശങ്ങൾ; മടക്ക യാത്രയ്ക്ക് ചെയ്യേണ്ടതെന്ത്? നിലപാടറിയിച്ച് ഒമാനിലെ ഇന്ത്യൻ എംബസി
തങ്ങളുടെ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന് ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം ദക്ഷണി കൊറിയ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ സംയുക്ത അന്വേഷണത്തിന് തയ്യാറാണ്. വിശദമായ അന്വേഷണമാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും ദക്ഷിണ കൊറിയൻ പ്രസിഡൻ്റിൻ്റെ ഓഫീസ് വ്യക്തമാക്കി. ദക്ഷിണകൊറിയന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് കിം മാപ്പ് പറഞ്ഞത്.
സമുദ്രാതിർത്തിയിൽ എത്തിയയാൾ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചിട്ടും അദ്ദേഹം പ്രതികരിക്കാതെ വന്നതോടെയാണ് വെടിയുതിർക്കേണ്ടി വന്നത്. നടക്കാൻ പാടില്ലാത്ത സംഭവത്തിൽ മാപ്പ് പറയുന്നുവെന്നും കത്തിൽ കിം വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിൽ ഖേദിക്കുന്നതായും കിം ജോങ് ഉൻ ദക്ഷിണ കൊറിയയെ അറിയിച്ചു.
47കാരനായ ദക്ഷിണ കൊറിയൻ പൗരൻ ഉത്തരകൊറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അതിർത്തി കടന്നതിന് അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. പത്തിലധികം പ്രാവശ്യം വെടിവച്ചെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൃതദേഹം കത്തിച്ചെന്ന ആരോപണത്തെ ഉത്തരകൊറിയ തള്ളിക്കളഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായി തുടരുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്.
Also Read: ദക്ഷിണ കൊറിയൻ പൗരനെ കൊലപ്പെടുത്തിയതിൽ മാപ്പ് പറഞ്ഞ് കിം ജോങ് ഉൻ; അപൂർവ്വ നടപടി
ഇരു കൊറിയകളുടെയും അതിര്‍ത്തിക്കടുത്തുള്ള യോന്‍പെയോങ് ദ്വീപിനു സമീപം ഫിഷറീസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ സെപ്റ്റംബര്‍ 21മുതലാണു കാണാതായത്. പിന്നീടാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പുറത്തുവന്നത്.