കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മഞ്ജു വാര്യരെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. Also Read: കോതമംഗലവും തൊടുപുഴയും അതിവേഗപാതയുടെ ഭാഗമാകും; ജില്ലയുടെ കിഴക്കൻ ഗ്രാമങ്ങളിൽ വൻ വികസനം; നാലുവരി ഹൈവേയുടെ അലൈൻമെൻ്റ് ഇങ്ങനെ
നേരത്തെ വിസ്തരിച്ച മഞ്ജു ഉൾപ്പെടെയുള്ള നാലുപേരെയാണ് ഇനി വിസ്തരിക്കാനുള്ളത്. കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കുന്നതിന് ആറുമാസം കൂടി സമയം വേണമെന്ന് വിചാരണാ കോടതി ജഡ്ജി ഹണി എ വർഗീസ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിർപ്പ് അറിയിച്ചിരുന്നു.
Also Read: 1115 പേർ പുറത്തായി; വഴിയോര കച്ചവടം നടക്കില്ല, 978 പേരുടെ അനുമതി കോർപ്പറേഷൻ റദ്ദാക്കി
കാവ്യ മാധവൻ്റെ അച്ഛൻ മാധവനെയും അമ്മ ശ്യാമളയെയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാൻ ആണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണാ കോടതിയെ സമീപിച്ചത്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
നേരത്തെ വിസ്തരിച്ച മഞ്ജു ഉൾപ്പെടെയുള്ള നാലുപേരെയാണ് ഇനി വിസ്തരിക്കാനുള്ളത്. കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കുന്നതിന് ആറുമാസം കൂടി സമയം വേണമെന്ന് വിചാരണാ കോടതി ജഡ്ജി ഹണി എ വർഗീസ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിർപ്പ് അറിയിച്ചിരുന്നു.
Also Read: 1115 പേർ പുറത്തായി; വഴിയോര കച്ചവടം നടക്കില്ല, 978 പേരുടെ അനുമതി കോർപ്പറേഷൻ റദ്ദാക്കി
കാവ്യ മാധവൻ്റെ അച്ഛൻ മാധവനെയും അമ്മ ശ്യാമളയെയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാൻ ആണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണാ കോടതിയെ സമീപിച്ചത്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News