ആപ്പ്ജില്ല

സംരക്ഷണഭിത്തിയില്ല; മണ്ണിടിച്ചിൽ ഭീഷണിയിൽ തട്ടേക്കാട്- കുട്ടംപുഴ- പൂയംകുട്ടി റോഡ്

2018ലെ വലിയ പ്രളയത്തിൽ ഈ ഭാഗത്ത് മണ്ണിടിച്ചിൽ രൂക്ഷമായിരുന്നു. സംരക്ഷണ ഭിത്തിയില്ലാത്തത് ഈ വഴി കടന്നു പോകുന്നവർക്ക് വലിയ ഭീഷണിയാണ്. മഴക്കാലമായതിനാൽ മണ്ണിടിച്ചിൽ തടയാൻ നടപടി വേണമെന്നാണ് ആവശ്യം

Lipi 3 Aug 2020, 1:19 pm


കോതമംഗലം: തട്ടേക്കാട് - കുട്ടംപുഴ റേഡിൽ പല ഭാഗത്തും മണ്ണിടിച്ചിൽ ഭീക്ഷണി. സത്രപ്പടിയിൽ 23 കോടി രൂപ ചെലവിട്ട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരുന്ന ഭാഗത്താണ് സംരക്ഷണഭിത്തിയുടെ അഭാവത്തിൽ മണ്ണിടിച്ചിൽ തുടരുന്നത്. റോഡിൻ്റെ പല ഭാഗത്തും 10 ഉം 15 ഉം മീറ്റർ ഉയരത്തിലാണ് മൺ തിട്ടകൾ നിൽക്കുന്നത്. ഇത് സമീപ പ്രദേശത്തുള്ള വീടുകൾക്കും ഭീഷണിയാണ്.

Also Read: ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ബിഒടി പാലം അടച്ചു

റോഡു പണി ഇഴഞ്ഞു നീങ്ങുമ്പോൾ വാഹനങ്ങൾക്കും, വഴിയാത്രക്കാർക്കും ഭീക്ഷണിയായി റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയാണ്. 2018 ലെ പ്രളയത്തിൽ സത്രപ്പടിയിലും, കൂവപ്പാറ, പൂയംകുട്ടി പ്രദേശങ്ങളിലും വൻ മണ്ണിടിച്ചിലുണ്ടായിരുന്നു. മിക്ക സ്ഥലത്തും റോഡിൽ ഉറവ കൊണ്ടുള്ള വെളളകെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വർഷകാലമായതോടെ റോഡു പണി ഇഴഞ്ഞ് നീങ്ങുകയാണ്.

Also Read: ഫോർട്ട് കൊച്ചിയിൽ സ്ഥിതി രൂക്ഷം; 6 നഴ്‌സുമാർക്ക് കൊവിഡ്

റോഡ് തകർന്ന് കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് വളരെ പതുക്കെ മാത്രമേ ഇതുവഴി സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. മഴ ശക്തമാകുമ്പോൾ ഉയർന്നു നിൽക്കുന്ന മൺതിട്ടകൾ റോഡിലേക്കും വാഹനങ്ങൾക്ക് മുകളിലേക്കും വീഴുവാനുള്ള സാധ്യത വളരെ കൂടുതലാണ്. പെരിയാർ പുഴയോട് ചേർന്നു പോകുന്ന റോഡിനിരുവശത്തേയും മണ്ണിടിച്ചിലിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തങ്ങളാകുമെന്ന് നാട്ടുകാർ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്