ആപ്പ്ജില്ല

കോടതിയലക്ഷ്യ കേസ്; വി ഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാലുമാസം തടവും പിഴയും

2022 ൽ ചെല്ലാനത്ത് വച്ച് ഹൈക്കോടതി ജസ്റ്റിസ് എൻ നാഗരേഷിനെതിരെ നടത്തിയ അപകീർത്തി പരാമർശത്തെ തുടർന്നാണ് നിപുൺ ചെറിയാനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി എടുത്തത്.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 25 Feb 2024, 4:52 pm

ഹൈലൈറ്റ്:

  • വി ഫോര്‍ കൊച്ചിയുടെ ഫേസ്ബുക്ക് പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്
  • നിപുണെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു
  • ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിപുൺ കോടതിയെ സമീപിച്ചിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Nipun Cherian
വി4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍
കൊച്ചി: കോടതിയലക്ഷ്യ കേസിൽ വി ഫോർ കൊച്ചി പ്രസിഡന്‍റ് നിപുൺ ചെറിയാന് നാല് മാസം തടവും 2000 രൂപ പിഴയും ചുമത്തി കേരള ഹൈക്കോടതി. നിപുൺ ചെറിയാൻ കുറ്റക്കാരനെന്ന് ഹൈക്കോടതി കണ്ടെത്തി. കോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് വിധി. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗം നടത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് ഹൈക്കോടതി നിപുണിനെതിരെ സ്വമേധയാ കേസ് എടുത്തത്.
Also Read: ഓണം ബംപർ 2023: ഇത്തവണയും കോടികൾ, സമ്മാനത്തുകകൾ ഇങ്ങനെ, ഒന്നാം സമ്മാനം 25 കോടിയായി തുടരും

വി ഫോര്‍ കൊച്ചിയുടെ ഫേസ്ബുക്ക് പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്. നേരത്തെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
2022 ൽ ചെല്ലാനത്ത് വച്ച് ഹൈക്കോടതി ജസ്റ്റിസ് എൻ നാഗരേഷിനെതിരെ നടത്തിയ അപകീർത്തി പരാമർശത്തെ തുടർന്നാണ് നിപുൺ ചെറിയാനെതിരെ നടപടി എടുത്തത്.
അതേസമയം, ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിപുൺ ചെറിയാൻ കോടതിയെ സമീപിച്ചിരുന്നു.


എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Also Read: സ്വപ്നം സഫലമാക്കി ശിഹാബ് ചോറ്റൂർ തിരിച്ചെത്തി; വൻ സ്വീകരണമൊരുക്കാൻ ജന്മനാട്

മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ജൂലൈ പതിനാറോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്