കൊല്ലം: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 63 വയസുകാരന് 25 വർഷം കഠിനതടവും 1.3 ലക്ഷം രൂപ പിഴയും. കരുനാഗപ്പള്ളി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ജില്ലയിൽ ആദ്യമായി വനിതാ പൊലീസ് ഓഫീസർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. ജില്ലയിലെ പോക്സോ കേസുകളുടെ നോഡൽ ഓഫീസറായ ഇൻസ്പെക്ടർ എ പി സുധർമ്മയാണ് അന്വേഷണം പൂർത്തീകരിച്ചത്. Also Read: ബല്‍റാമിനെ മുട്ടുകുത്തിക്കാന്‍ രാജേഷിനാകുമോ?
2019 ഡിസംബർ 12നാണ് പോരുവഴി സ്വദേശിയായ പെൺകുട്ടിക്ക് നേരെ വയോധികൻ അതിക്രമം നടത്തിയത്. തുടക്കത്തിൽ ശൂരനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീടാണ് പോക്സോ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയത്. വിവിധ വകുപ്പുകളിലായാണ് 25 വർഷം തടവ് ശിക്ഷ എന്നതിനാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.എങ്കിലും കുറഞ്ഞത് 20 വർഷമെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ദ്ധർ നൽകുന്ന വിവരം.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
2019 ഡിസംബർ 12നാണ് പോരുവഴി സ്വദേശിയായ പെൺകുട്ടിക്ക് നേരെ വയോധികൻ അതിക്രമം നടത്തിയത്. തുടക്കത്തിൽ ശൂരനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീടാണ് പോക്സോ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയത്. വിവിധ വകുപ്പുകളിലായാണ് 25 വർഷം തടവ് ശിക്ഷ എന്നതിനാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.എങ്കിലും കുറഞ്ഞത് 20 വർഷമെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ദ്ധർ നൽകുന്ന വിവരം.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ