ആപ്പ്ജില്ല

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

എസ്എഫ്‌ഐയിലൂടെയാണ് ജെയ്ക് സി തോമസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും ജെയ്ക് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2016 ലാണ് ആദ്യമായി ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 12 Aug 2023, 1:26 pm
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്ക് സി തോമസിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുപ്രാവശ്യവും ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച ജെയ്ക് തന്നെ ഈ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയാകും. യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയെ ഇന്നറിയാം. തൃശൂരില്‍ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ പ്രഖ്യാപനം ഉണ്ടാകും.
Samayam Malayalam Jaick C Thomas
ജെയ്ക് സി തോമസ്


Also Read: കേരളത്തിൽ വന്ദേ ഭാരതിനു വേഗം കൂടും; അതിവേഗ ട്രെയിനുകൾക്കുള്ള പാളങ്ങൾ വരുന്നു; വളവുകളും നിവർത്താൻ റെയിൽവേ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. കോട്ടയം മണര്‍കാട് സ്വദേശിയാണ് ജെയ്ക് സി തോമസ്. എസ്എഫ്‌ഐയിലൂടെയാണ് ജെയ്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും ജെയ്ക് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2016 ലാണ് ആദ്യമായി ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. അന്ന് 27,000 ത്തിലേറെ വോട്ടുകള്‍ക്ക് ജെയ്ക് പരാജയപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ആക്കി കുറച്ചിരുന്നു.


കോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

'രാഷ്ട്രീയമായി ഈ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. രാഷ്ട്രീയ പോരാട്ടമാണ് ഉദ്ധേശിക്കുന്നത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ധേശിക്കുന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംഘടിതമായി എല്ലാ വികസന പ്രവര്‍ത്തനത്തെയും എതിര്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷമാണ് വിചാരണ ചെയ്യപ്പെടുന്നത്. വികസനത്തിന് വോട്ടുണ്ടെന്ന് പ്രതിപക്ഷത്തിന് മനസിലായത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന അജണ്ട വെച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമാണുള്ളത്', ഗോവിന്ദന്‍ പറഞ്ഞു.

Also Read: രാഹുല്‍ഗാന്ധിക്കുള്ള സ്വീകരണം കോണ്‍ഗ്രസ് പരിപാടിയാക്കാന്‍ ശ്രമിച്ചു; ലീഗ് പിണങ്ങി, ഒടുവില്‍ പ്രശ്‌നം പരിഹരിച്ച് നേതാക്കള്‍

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്