ആപ്പ്ജില്ല

ആളുമാറി അറസ്റ്റ്: വയോധിക കോടതി കയറിയത് നാല് വർഷം: സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിയെന്ന് തെളിഞ്ഞു; വെറുതെവിട്ട് കോടതി

താനല്ല പ്രതിയെന്ന് പോലീസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പോലീസ് വിശ്വസിച്ചില്ലെന്ന് ഭാരതിയമ്മ. ജാമ്യം നേരത്തെ ലഭിച്ചെങ്കിലും കഴിഞ്ഞ നാല് വർഷങ്ങളായി ഈ 84കാരി കോടതി കയറിയിറങ്ങുകയാണ്

Edited byമേരി മാര്‍ഗ്രറ്റ് | Lipi 1 Aug 2023, 10:08 pm
പാലക്കാട്: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിക്ക് പകരം പോലീസ് അറസ്റ്റുചെയ്തത് 84 കാരിയായ വയോധികയെ. ആളുമാറി അറസ്റ്റുചെയ്ത വയോധികക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത് നാല് വർഷം. ഒടുവിൽ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് വയോധികയായ ഭാരതിയമ്മ നിരപരാധിയാണെന്ന് തെളിഞ്ഞത്.

Also Read: കുഞ്ഞുമായി അമ്മ ആത്മഹത്യചെയ്ത സംഭവം; ഭര്‍ത്താവും മാതാപിതാക്കളും കീഴടങ്ങി

1998ലാണ് കേസിനാസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാലിന്‍റെ വീട്ടുജോലിക്കാരി ആയിരുന്ന ഭാരതി വീട്ടുകാരുമായി പ്രശ്നം ഉണ്ടാക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെടിച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും ചെയ്തെന്നാണ് പരാതി. പോലീസ് അറസ്റ്റുചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട് വർഷങ്ങൾക്കിപ്പുറം 2019ൽ പഴയ പ്രതിയാണെന്ന് ആരോപിച്ച് കുനിശേരി സ്വദേശിനി 84കാരി ഭാരതിയമ്മയെ പാലക്കാട് സൗത്ത് പോലീസ് വീണ്ടും അറസ്റ്റുചെയ്തു.

പാലക്കാട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

താനല്ല പ്രതിയെന്ന് പലവട്ടം പോലീസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പോലീസ് വിശ്വസിച്ചില്ലെന്ന് ഭാരതിയമ്മ പറയുന്നു. ജാമ്യം നേരത്തെ ലഭിച്ചെങ്കിലും കഴിഞ്ഞ നാല് വർഷങ്ങളായി ഈ 84കാരി കോടതി കയറിയിറങ്ങുകയാണ്. ഒടുവിൽ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ ഭാരതിയമ്മയല്ല യഥാർത്ഥ പ്രതിയെന്ന് കോടതിയിൽ തെളിഞ്ഞു.

Also Read: നാഗമ്പടം ജിഎസ്‌ടി ഓഫീസിൽ കയറിയ കള്ളനെ പിടികൂടി; നേപ്പാൾ സ്വദേശിയെ അറസ്റ്റ് ചെയ്തത് ബെംഗളൂരുവിൽനിന്ന്

കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് പാരാതിക്കാരും കോടതിയെ അറിയിച്ചു. എന്നാൽ, ഗുരുതരമായ വീഴ്ച തന്നെയാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഭാരതിയമ്മയ്ക്കുണ്ടായ മാനഹാനിക്കും ബുദ്ധിമുട്ടിനും പോലീസ് മറുപടി പറയണമെന്ന് ഭാരതിയമ്മയുടെ അഭിഭാഷകൻ പറഞ്ഞു. മഠത്തിൽ വീട് എന്ന പേരിൽ ഒരുപാട് വീടുകള്‍ ഉള്ളതിനാൽ മാറിപ്പോയതാകാമെന്നാണ് സംഭവത്തിൽ പോലീസ് വിശദീകരണം.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്