ആപ്പ്ജില്ല

'ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല!നടക്കാന്‍ പോകുന്നത് മോദി മാജിക്'; തുറന്നടിച്ച് സുരേഷ് ഗോപി

കേന്ദ്രത്തിൽ എൻഡിഎ നടത്തുന്നത് അഴിമതിരഹിത ഭരണമാണെന്നും അത് ജനങ്ങൾ ഇഷ്ടപ്പെടുന്നുവെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.

Lipi 23 Nov 2020, 1:10 pm
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കാന്‍ പോകുന്നത് മോദി മാജിക് ആയിരിക്കുമെന്ന് സുരേഷ് ഗോപി എം.പി. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്നും പൂജപ്പുരയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി എം.പി പറഞ്ഞു.
Samayam Malayalam suresh gopi mp
സുരേഷ് ഗോപി എംപി


അഴിമതിരഹിത ഭരണമാണ് എന്‍ഡിഎയുടേത്. അതാണ് കേന്ദ്രത്തില്‍ നടക്കുന്നത്. അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്വാനം ചെയ്യണം. ബിജെപി ആനുകൂല രാഷ്ട്രീയ മാറ്റത്തിനുള്ള സമയമാണ് കേരളത്തില്‍. കേരളത്തിലെവിടെയൊക്കെ ബിജെപിയ്ക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാര്‍ട്ടികള്‍ ഭയക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Also Read: മോഹന്‍ലാലും മമ്മൂട്ടിയും ഭീഷണിയായോ; മനസ്സുതുറന്ന് നടന്‍ ദേവന്‍

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണം. ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്. ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കില്‍ ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് അതിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല. പക്ഷെ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ഥിയല്ല. അതുകൊണ്ട് നെഞ്ചത്തു കൈവെച്ച് പറയുന്നു എന്റെ അയ്യന്‍, എന്റെ അയ്യന്‍...'. ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്