കൽപ്പറ്റ: മൂന്നു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കൂറ്റന്‍ യന്ത്രങ്ങള്‍ വഹിച്ചുകൊണ്ടുള്ള രണ്ടു ട്രെയിലറുകളും സുരക്ഷിതമായി താമരശേരി ചുരം കയറി. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വാഹനങ്ങൾ ലക്കിടിയിലെ പ്രവേശന കവാടം പിന്നിട്ടത്. ഇതോടെ ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത തടസങ്ങൾ ഒഴിവായി.
ചങ്ങല ഗേറ്റിന് സമീപം റോഡരികിലായി പാർക്ക് ചെയ്ത വാഹനങ്ങൾ പിന്നീട് കർണ്ണാടകയിലെ നഞ്ചൻഗോഡേക്ക് കൊണ്ടു പോകും. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂട പ്രതിനിധികൾ, ചുരം സംരക്ഷണ സമിതിക്കാർ, പോലീസ്, മറ്റ് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവരുടെ നാല് മണിക്കൂറോളം നീണ്ട കഠിന പരിശ്രമമാണ് ഒടുവിൽ വിജയം വരിച്ചത്.
ചെന്നൈയില്‍ നിന്നും മൈസൂര്‍ നഞ്ചൻകോട്ടയിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായെത്തിയ രണ്ട് ട്രെയ്ലർ ലോറികളാണ് കഴിഞ്ഞ മൂന്ന് മാസമായി അടിവാരത്ത് നിര്‍ത്തിയിട്ടിരുന്നത്. തമിഴ്നാട്ടിലെ അണ്ണാമലൈ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ലോറികളാണിത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെക്കാലം വണ്ടി നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് 12 ലക്ഷം രൂപയാണ് കമ്പനിക്ക് ഇതുവരെ നഷ്ടമായത്. ആറ് വയര്മാന്മാരും രണ്ട് ഡ്രൈവര്‍മാരും ആറ് ടെക്നീഷ്യന്മാരുമടക്കം 14 ജിവനക്കാരാണ് ഈ ലോറിക്കൊപ്പമുള്ളത്. ഇവരുടെ ശമ്പളമടക്കം കമ്പനി നല്കി കൊണ്ടിരിക്കുകയായിരുന്നു.
ട്രെയിലറുകൾ വാളായാര്‍ അതിര്‍ത്തി വഴി കേരളത്തിന്റെ ദേശീയ പാതയില്‍ പ്രവേശിക്കാന്‍ 40000 രൂപയാണ് കമ്പനി അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് അടിവാരം വരെ എത്താന്‍ പലര്‍ക്കും കമ്പനി അധികൃതര്‍ പണം നല്കി. ട്രെയിലറുകൾ ചുരം കയറാന്‍ വയനാട്, കോഴിക്കോട് കളക്ടറേറ്റുകളിൽ പത്ത് ലക്ഷം രൂപ വീതം കെട്ടിവെച്ച് സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു ഒടുവിലത്തെ നിർദേശം. തുക കെട്ടിവെക്കുന്നതിനൊപ്പം തന്നെ ചുരം കയറുന്നതിനിടെ എന്തെങ്കിലും നാശനഷ്ടമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏല്‍ക്കുമെന്ന സത്യവാങ്മൂലം നല്‍കണമെന്നുമായിരുന്നു ഏറ്റവുമൊടുവില്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഇതെല്ലാം അംഗീകരിച്ചു കൊണ്ടാണ് ഇപ്പോൾ ഈ വാഹനങ്ങൾ ചുരം കയറിയത്.
Read Latest Local News and Malayalam News
ചങ്ങല ഗേറ്റിന് സമീപം റോഡരികിലായി പാർക്ക് ചെയ്ത വാഹനങ്ങൾ പിന്നീട് കർണ്ണാടകയിലെ നഞ്ചൻഗോഡേക്ക് കൊണ്ടു പോകും. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂട പ്രതിനിധികൾ, ചുരം സംരക്ഷണ സമിതിക്കാർ, പോലീസ്, മറ്റ് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവരുടെ നാല് മണിക്കൂറോളം നീണ്ട കഠിന പരിശ്രമമാണ് ഒടുവിൽ വിജയം വരിച്ചത്.
ചെന്നൈയില്‍ നിന്നും മൈസൂര്‍ നഞ്ചൻകോട്ടയിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായെത്തിയ രണ്ട് ട്രെയ്ലർ ലോറികളാണ് കഴിഞ്ഞ മൂന്ന് മാസമായി അടിവാരത്ത് നിര്‍ത്തിയിട്ടിരുന്നത്. തമിഴ്നാട്ടിലെ അണ്ണാമലൈ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ലോറികളാണിത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെക്കാലം വണ്ടി നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് 12 ലക്ഷം രൂപയാണ് കമ്പനിക്ക് ഇതുവരെ നഷ്ടമായത്. ആറ് വയര്മാന്മാരും രണ്ട് ഡ്രൈവര്‍മാരും ആറ് ടെക്നീഷ്യന്മാരുമടക്കം 14 ജിവനക്കാരാണ് ഈ ലോറിക്കൊപ്പമുള്ളത്. ഇവരുടെ ശമ്പളമടക്കം കമ്പനി നല്കി കൊണ്ടിരിക്കുകയായിരുന്നു.
ട്രെയിലറുകൾ വാളായാര്‍ അതിര്‍ത്തി വഴി കേരളത്തിന്റെ ദേശീയ പാതയില്‍ പ്രവേശിക്കാന്‍ 40000 രൂപയാണ് കമ്പനി അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് അടിവാരം വരെ എത്താന്‍ പലര്‍ക്കും കമ്പനി അധികൃതര്‍ പണം നല്കി. ട്രെയിലറുകൾ ചുരം കയറാന്‍ വയനാട്, കോഴിക്കോട് കളക്ടറേറ്റുകളിൽ പത്ത് ലക്ഷം രൂപ വീതം കെട്ടിവെച്ച് സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു ഒടുവിലത്തെ നിർദേശം. തുക കെട്ടിവെക്കുന്നതിനൊപ്പം തന്നെ ചുരം കയറുന്നതിനിടെ എന്തെങ്കിലും നാശനഷ്ടമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏല്‍ക്കുമെന്ന സത്യവാങ്മൂലം നല്‍കണമെന്നുമായിരുന്നു ഏറ്റവുമൊടുവില്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഇതെല്ലാം അംഗീകരിച്ചു കൊണ്ടാണ് ഇപ്പോൾ ഈ വാഹനങ്ങൾ ചുരം കയറിയത്.
Read Latest Local News and Malayalam News