ആപ്പ്ജില്ല

'മരണവാര്‍ത്ത കേട്ടപ്പോള്‍ അന്നത്തെ പൊട്ടിച്ചിരിയായിരുന്നു കാതിൽ'

അന്തരിച്ച നടൻ സത്താറിനേയും ഭാര്യ ജയഭാരതിയേയും കുറിച്ചുള്ള രു ഓർമ്മ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്ര നിരൂപകനായ സിജു

Samayam Malayalam 17 Sept 2019, 11:09 am
വില്ലനായെത്തി പിന്നീട് നായകനായി ശേഷം സ്വഭാവനടനായി മലയാള സിനിമയിൽ തന്‍റേതായ ഇടം ഉറപ്പിച്ച നടനായിരുന്നു സത്താര്‍. ഇന്ന് പുലർച്ചെയാണ് കരൾ രോഗത്തിന് ചികിത്സയിൽ കഴിയവേ അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്. സിനിമയിൽ നിന്ന് തന്നെയായിരുന്ന അദ്ദേഹം തന്‍റെ ജീവിത സഖിയെ കണ്ടെത്തിയതും. ജയഭാരതിയേയും സത്താറിനേയും ഓര്‍മ്മിച്ചുകൊണ്ട് ചലച്ചിത്ര നിരൂപകനും, നിരീക്ഷകനും, ഫിലിം സൊസൈറ്റി പ്രവർത്തകനുമായ കെ.ജെ. സിജു ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
Samayam Malayalam sathar post


Also Read: നടൻ സത്താർ അന്തരിച്ചു

സിജു പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം :

''95-98 കാലത്താണ്. ഞാൻ എറണാകുളത്ത് പേജിംഗ് സർവീസിൽ ജോലി ചെയ്യുന്നു. ഒരു ദിവസം എനിക്കൊരു കാൾ വരുന്നു.
"ഞാൻ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.."
ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി.

Also Read: നായകനും വില്ലനും; എഴുപതുകള്‍ സത്താറിന്‍റെ സുവര്‍ണ്ണകാലഘട്ടം

ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാൻ. ആളറിയാനാണ്.
ഫോണിന്റെ മറുവശത്ത് ഉച്ചത്തിൽ ഒരു പൊട്ടിച്ചിരി. ഇപ്പൊഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താർ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാൻ പെട്ടെന്ന് ഓർമ്മ വന്നത് അതാണെന്ന് ഞാൻ.
പിന്നീട് ഇടക്കൊക്കെ സത്താർ വിളിക്കുമായിരുന്നു. ജോലി വിട്ട ശേഷം ആ ബന്ധം മുറിഞ്ഞു.

ഇപ്പൊ ഇതാ ഏറെ വർഷങ്ങൾക്കിപ്പുറം സത്താറിന്റെ മരണവാർത്തക്കു മുന്നിലിരിക്കുമ്പൊഴും അന്നത്തെയാ പൊട്ടിച്ചിരി കാതിൽ മുഴങ്ങുന്നു.

സത്താറിന് ആദരാഞ്ജലി''

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്