കാവൽ
Suresh Gopi,Lal,Renji Panicker,Alencier Ley Lopez,Rachel David,Santhosh Keezhattoor,Rajesh Sharma,Kichu Tellus,Muthumani,Sadiq,Shankar Ramakrishnan,I.M. Vijayan,Zaya David
Samayam Malayalam | 25 Nov 2021, 3:03 pm
-ജിൻസ് കെ ബെന്നി-
വൈകാരിക നിമിഷങ്ങളിലൂടെ വളരുന്ന കാവല്‍! കനല് കെട്ടിട്ടില്ല, ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ്!
അഭിനയ ജീവിതത്തില്‍ ഇടവേളകള്‍ എടുക്കുകയും ശക്തമായി മടങ്ങി വരികയും ചെയ്യുന്ന സുരേഷ് ഗോപിക്ക് മികച്ചൊരു തിരിച്ചുവരവ് ഒരുക്കിയിരിക്കുകയാണ് നിതിന്‍ രണ്‍ജി പണിക്കര്‍ കാവലിലൂടെ. രണ്‍ജി പണിക്കര്‍ സിനിമകള്‍ സുരേഷ് ഗോപിയിലെ സൂപ്പര്‍ സ്റ്റാറിന് നല്കിയ സ്വീകാര്യത ഓര്‍മ്മിപ്പിക്കുന്നുണ്ട് കാവലിലെ തമ്പാന് എന്ന കഥാപാത്രവും. സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് കാവലിന്റെ രചനയും സംവിധാനവും നിതിന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.
ഇടുക്കിയിലെ ആനക്കുഴിയിലെ രണ്ട് സുഹൃത്തുക്കളാണ് ആന്റണിയും തമ്പാനും. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോലും പരിഹരിക്കപ്പെടാതെ വരുമ്പോള്‍ തമ്പാനും ആന്റണിയും സമാന്തര പോലീസും കോടതിയുമാകുന്നു. അതിന്റെ അമര്‍ഷം പോലീസിലെ ഒരു വിഭാഗത്തിനും നാട്ടിലെ പ്രമാണിമാര്ക്കുമുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആന്റണിയെ വിട്ട് തമ്പാന് ഹൈറേഞ്ച് ഇറങ്ങേണ്ടി വരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആന്റണിയുടെ മക്കള്‍ക്ക് കാവലായി തമ്പാന് ഹൈറേഞ്ചിലേക്ക് വരേണ്ടി വരുന്നു.
Also Read: ധമാക്ക!
തമ്പാനായി സുരേഷ് ഗോപി എത്തുമ്പോള്‍ ആന്റണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രണ്‍ജി പണിക്കരാണ്. രണ്‍ജി പണിക്കര്‍ക്ക് ശക്തമായ കഥാപാത്രത്തെ നല്‍കുക മാത്രമല്ല തന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള അച്ഛന്റെ സിനിമകളിലെ റഫറന്‍സുകളും നിതിന്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ലേലം സിനിമ ആരംഭിക്കുന്ന അതേ കുരിശുപള്ളിയില്‍ നിന്നാണ് കാവലും ആരംഭിക്കുന്നത്. ഇടയ്ക്ക് വരുന്ന കമ്മീഷണര്‍ റഫറന്‍സ് തിയറ്ററില്‍ സൃഷ്ടിക്കുന്ന ആവേശം ചെറുതല്ല.
എല്ലാ അര്‍ത്ഥത്തിലും സുരേഷ് ഗോപി എന്ന ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിനെ മടക്കികൊണ്ട് വരികയാണ് നിതിന്‍ ഈ ചിത്രത്തിലൂടെ. വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രം പ്രേക്ഷകനില്‍ ആവേശത്തിനൊപ്പം നൊമ്പരവും സമ്മാനിക്കുന്നു. മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. വൈകാരിക രംഗങ്ങളിലും മാസ് രംഗങ്ങളിലും മികച്ച പ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വച്ചിരിക്കുന്നത്. രണ്‍ജി പണിക്കരുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ആന്റണിയേയും ചേര്‍ത്ത് വയ്ക്കാം. റേച്ചല്‍ ഡേവിഡും മുത്തുമണിയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്നുണ്ട്. ചെറിയ സ്ക്രീന്‍ സ്പേസിലും ആ കഥാപാത്രങ്ങളും തങ്ങളുടെ കരുത്തറിയിക്കുന്നു.
Also Read: നോ മാൻസ് ലാൻൻ്റ്
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് സ്പേസ് നല്‍കിയും നെടുനീളന്‍ സംഭാഷണങ്ങള്‍ക്ക് പകരം ശക്തവും കുറിക്കൊള്ളുന്നതുമായ ചെറു സംഭാഷണങ്ങളിലൂടെ കഥാപാത്രത്തെ കഥാന്ത്യത്തിലേക്ക് വളര്‍ത്തുന്നുണ്ട് നിതിന്‍ രണ്‍ജി പണിക്കരിലെ തിരക്കഥാകൃത്ത്. രണ്ടര മണിക്കൂര്‍ സമയത്തില്‍ കൃത്യമായി പാക്ക് ചെയ്തിരിക്കുകയാണ് കഥയെ. അനാവശ്യമെന്ന് കരുതി വെട്ടി മാറ്റാന്‍ പോന്ന ഒരു രംഗം പോലും സിനിമയില്‍ കടന്ന് വരുന്നില്ല. കിച്ചു ടെല്ലസിന്റെ എസ്ഐ കഥാപാത്രവും പത്മരാജ് രതീഷിന്റെ പള്ളീലച്ചനും പാത്രസൃഷ്ടിയിലും പ്രകടനത്തിലും കൈയടി നേടുന്നു.
ഹൈറേഞ്ചിന്റെ സൗന്ദര്യവും രംഗങ്ങളുടെ തീഷ്ണതയും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് നിഖില്‍ എസ് പ്രവീണിന്റെ ഛായാഗ്രഹണം. മാസും വൈകാരികതയും ഒപ്പത്തിനൊപ്പം നില്ക്കുന്ന ചിത്രത്തില്‍ അവയെ എല്ലാം അപ്പ്ലിഫ്റ്റ് ചെയ്യുന്നുണ്ട് രഞ്ജിന് രാജിന്റെ പശ്ചാത്തല സംഗീതം. കഥയുടെ ഒഴുക്കിനോട് ചേര്ന്നില്ക്കുന്ന മനോഹരമായ ഗാനങ്ങളും രഞ്ജിന് ചിത്രത്തിനായി ഒരുക്കിയിട്ടുണ്ട്. മന്‍സൂര്‍ മുത്തൂട്ടിയുടെ എഡിറ്റിംഗ് ചിത്രത്തിന്റെ പേസ് കൃത്യമായി നിലനിര്‍ത്തി പ്രേക്ഷകനെ കഥയ്ക്കൊപ്പം സഞ്ചരിപ്പിക്കുന്നു.
Also Read: ലാൽ ബാഗ്
തമ്പാനും ആന്റണിയും തമ്മില്‍ വര്‍ഷങ്ങളായി അകന്ന് കഴിയുന്നതിനുള്ള കാരണത്തിന് താരതമ്യേന ദുര്‍ബലമായിരുന്നു. ചില അപൂര്‍ണതകള്‍ നിലനിര്‍ത്തി സിനിമ അവസാനിക്കുന്നു എന്നതും മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു മാസ് എന്റര്‍ടെയിനര്‍ തന്നെയാണ് കാവല്‍. ഒരിടവേളയ്ക്ക് ശേഷം ഭരത്ചന്ദ്രന് ഐപിഎസിലൂടെ മടങ്ങി വന്ന സുരേഷ് ഗോപിയ്ക്ക് പ്രേക്ഷകര്‍ ഇഷ്ടപെടും വിധം ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിന് യോജിച്ച മടങ്ങി വരവ് ഒരുക്കിയിരിക്കുകയാണ് നിതിന്‍ ഈ ചിത്രത്തിലൂടെ. തൊണ്ണൂറുകളില്‍ പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഈ നടനിലെ കനല് കെട്ടിട്ടില്ല എന്ന് കാവല്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
വൈകാരിക നിമിഷങ്ങളിലൂടെ വളരുന്ന കാവല്‍! കനല് കെട്ടിട്ടില്ല, ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ്!
അഭിനയ ജീവിതത്തില്‍ ഇടവേളകള്‍ എടുക്കുകയും ശക്തമായി മടങ്ങി വരികയും ചെയ്യുന്ന സുരേഷ് ഗോപിക്ക് മികച്ചൊരു തിരിച്ചുവരവ് ഒരുക്കിയിരിക്കുകയാണ് നിതിന്‍ രണ്‍ജി പണിക്കര്‍ കാവലിലൂടെ. രണ്‍ജി പണിക്കര്‍ സിനിമകള്‍ സുരേഷ് ഗോപിയിലെ സൂപ്പര്‍ സ്റ്റാറിന് നല്കിയ സ്വീകാര്യത ഓര്‍മ്മിപ്പിക്കുന്നുണ്ട് കാവലിലെ തമ്പാന് എന്ന കഥാപാത്രവും. സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് കാവലിന്റെ രചനയും സംവിധാനവും നിതിന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.
ഇടുക്കിയിലെ ആനക്കുഴിയിലെ രണ്ട് സുഹൃത്തുക്കളാണ് ആന്റണിയും തമ്പാനും. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോലും പരിഹരിക്കപ്പെടാതെ വരുമ്പോള്‍ തമ്പാനും ആന്റണിയും സമാന്തര പോലീസും കോടതിയുമാകുന്നു. അതിന്റെ അമര്‍ഷം പോലീസിലെ ഒരു വിഭാഗത്തിനും നാട്ടിലെ പ്രമാണിമാര്ക്കുമുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആന്റണിയെ വിട്ട് തമ്പാന് ഹൈറേഞ്ച് ഇറങ്ങേണ്ടി വരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആന്റണിയുടെ മക്കള്‍ക്ക് കാവലായി തമ്പാന് ഹൈറേഞ്ചിലേക്ക് വരേണ്ടി വരുന്നു.
Also Read: ധമാക്ക!
തമ്പാനായി സുരേഷ് ഗോപി എത്തുമ്പോള്‍ ആന്റണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രണ്‍ജി പണിക്കരാണ്. രണ്‍ജി പണിക്കര്‍ക്ക് ശക്തമായ കഥാപാത്രത്തെ നല്‍കുക മാത്രമല്ല തന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള അച്ഛന്റെ സിനിമകളിലെ റഫറന്‍സുകളും നിതിന്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ലേലം സിനിമ ആരംഭിക്കുന്ന അതേ കുരിശുപള്ളിയില്‍ നിന്നാണ് കാവലും ആരംഭിക്കുന്നത്. ഇടയ്ക്ക് വരുന്ന കമ്മീഷണര്‍ റഫറന്‍സ് തിയറ്ററില്‍ സൃഷ്ടിക്കുന്ന ആവേശം ചെറുതല്ല.
എല്ലാ അര്‍ത്ഥത്തിലും സുരേഷ് ഗോപി എന്ന ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിനെ മടക്കികൊണ്ട് വരികയാണ് നിതിന്‍ ഈ ചിത്രത്തിലൂടെ. വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രം പ്രേക്ഷകനില്‍ ആവേശത്തിനൊപ്പം നൊമ്പരവും സമ്മാനിക്കുന്നു. മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. വൈകാരിക രംഗങ്ങളിലും മാസ് രംഗങ്ങളിലും മികച്ച പ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വച്ചിരിക്കുന്നത്. രണ്‍ജി പണിക്കരുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ആന്റണിയേയും ചേര്‍ത്ത് വയ്ക്കാം. റേച്ചല്‍ ഡേവിഡും മുത്തുമണിയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്നുണ്ട്. ചെറിയ സ്ക്രീന്‍ സ്പേസിലും ആ കഥാപാത്രങ്ങളും തങ്ങളുടെ കരുത്തറിയിക്കുന്നു.
Also Read: നോ മാൻസ് ലാൻൻ്റ്
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് സ്പേസ് നല്‍കിയും നെടുനീളന്‍ സംഭാഷണങ്ങള്‍ക്ക് പകരം ശക്തവും കുറിക്കൊള്ളുന്നതുമായ ചെറു സംഭാഷണങ്ങളിലൂടെ കഥാപാത്രത്തെ കഥാന്ത്യത്തിലേക്ക് വളര്‍ത്തുന്നുണ്ട് നിതിന്‍ രണ്‍ജി പണിക്കരിലെ തിരക്കഥാകൃത്ത്. രണ്ടര മണിക്കൂര്‍ സമയത്തില്‍ കൃത്യമായി പാക്ക് ചെയ്തിരിക്കുകയാണ് കഥയെ. അനാവശ്യമെന്ന് കരുതി വെട്ടി മാറ്റാന്‍ പോന്ന ഒരു രംഗം പോലും സിനിമയില്‍ കടന്ന് വരുന്നില്ല. കിച്ചു ടെല്ലസിന്റെ എസ്ഐ കഥാപാത്രവും പത്മരാജ് രതീഷിന്റെ പള്ളീലച്ചനും പാത്രസൃഷ്ടിയിലും പ്രകടനത്തിലും കൈയടി നേടുന്നു.
ഹൈറേഞ്ചിന്റെ സൗന്ദര്യവും രംഗങ്ങളുടെ തീഷ്ണതയും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് നിഖില്‍ എസ് പ്രവീണിന്റെ ഛായാഗ്രഹണം. മാസും വൈകാരികതയും ഒപ്പത്തിനൊപ്പം നില്ക്കുന്ന ചിത്രത്തില്‍ അവയെ എല്ലാം അപ്പ്ലിഫ്റ്റ് ചെയ്യുന്നുണ്ട് രഞ്ജിന് രാജിന്റെ പശ്ചാത്തല സംഗീതം. കഥയുടെ ഒഴുക്കിനോട് ചേര്ന്നില്ക്കുന്ന മനോഹരമായ ഗാനങ്ങളും രഞ്ജിന് ചിത്രത്തിനായി ഒരുക്കിയിട്ടുണ്ട്. മന്‍സൂര്‍ മുത്തൂട്ടിയുടെ എഡിറ്റിംഗ് ചിത്രത്തിന്റെ പേസ് കൃത്യമായി നിലനിര്‍ത്തി പ്രേക്ഷകനെ കഥയ്ക്കൊപ്പം സഞ്ചരിപ്പിക്കുന്നു.
Also Read: ലാൽ ബാഗ്
തമ്പാനും ആന്റണിയും തമ്മില്‍ വര്‍ഷങ്ങളായി അകന്ന് കഴിയുന്നതിനുള്ള കാരണത്തിന് താരതമ്യേന ദുര്‍ബലമായിരുന്നു. ചില അപൂര്‍ണതകള്‍ നിലനിര്‍ത്തി സിനിമ അവസാനിക്കുന്നു എന്നതും മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു മാസ് എന്റര്‍ടെയിനര്‍ തന്നെയാണ് കാവല്‍. ഒരിടവേളയ്ക്ക് ശേഷം ഭരത്ചന്ദ്രന് ഐപിഎസിലൂടെ മടങ്ങി വന്ന സുരേഷ് ഗോപിയ്ക്ക് പ്രേക്ഷകര്‍ ഇഷ്ടപെടും വിധം ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിന് യോജിച്ച മടങ്ങി വരവ് ഒരുക്കിയിരിക്കുകയാണ് നിതിന്‍ ഈ ചിത്രത്തിലൂടെ. തൊണ്ണൂറുകളില്‍ പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഈ നടനിലെ കനല് കെട്ടിട്ടില്ല എന്ന് കാവല്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.