മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് വീണ്ടും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മൂന്നാമനായി ഇറങ്ങിയ ഒരു സിക്സറൊക്കെ പറത്തിയാണ് തുടങ്ങിയത്. എന്നാൽ സ്പിന്നർ യുസ്വേന്ദ്ര ചാഹലിൻെറ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് താരം മടങ്ങി. 6 പന്തിൽ നിന്ന് 9 റൺസാണ് അദ്ദേഹം നേടിയത്.
നിരന്തരം മത്സരങ്ങൾ പരാജയപ്പെടുന്ന രാജസ്ഥാൻെറ ആദ്യരണ്ട് വിജയത്തിന് പിന്നിൽ സഞ്ജുവിൻെറ ബാറ്റിങ് പ്രകടനമായിരുന്നു. ഷാർജയിൽ രണ്ട് അർധശതകങ്ങളാണ് മലയാളിതാരം നേടിയത്. എന്നാലിപ്പോൾ ഉത്തരവാദിത്വമില്ലാതെ ബാറ്റ് വീശി വിക്കറ്റ് വലിച്ചെറിയുന്നത് സഞ്ജു ശീലമാക്കിയിരുന്നു. ആർസിബിക്കെതിരെയും പരാജയപ്പെട്ട രാജസ്ഥാന് ഇനി പ്ലേ ഓഫിൽ കടക്കാനുള്ള സാധ്യതകൾ കുറവാണ്.
സഞ്ജുവിൻെറ സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനത്തിനെതിരെ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. എല്ലാ സീസണിലും രാജസ്ഥാൻ താരം ഇതേ രീതിയാണ് പിന്തുടരുന്നത്. ഒന്നോ രണ്ടോ മത്സരങ്ങളിൽ തിളങ്ങുമെങ്കിലും പിന്നെ പക്വതയില്ലാത്ത കളിയാണ് കളിക്കാറുള്ളതെന്ന് ആരാധകർ വിമർശിക്കുന്നു.
ഈ സീസണിൽ ആദ്യത്തെ രണ്ട് മത്സരങ്ങൾക്ക് ശേഷം ഇതുവരെ സഞ്ജുവിന് 30ലധികം റൺസ് നേടാൻ സാധിച്ചിട്ടില്ല. ചെന്നൈക്കെതിരെ 74 റൺസും പഞ്ചാബിനെതിരെ 85 റൺസും അദ്ദേഹം നേടിയിരുന്നു. 8, 4, 0, 5, 26. 25. 9 എന്നിങ്ങനെയാണ് അവസാന ഏഴ് ഇന്നിങ്സുകളിൽ നേടിയത്. ദേശീയ ടീമിൽ ഇനി അവസരം നൽകരുതെന്ന് പോലും വിമർശിക്കുന്നവരുണ്ട്.
നിരന്തരം മത്സരങ്ങൾ പരാജയപ്പെടുന്ന രാജസ്ഥാൻെറ ആദ്യരണ്ട് വിജയത്തിന് പിന്നിൽ സഞ്ജുവിൻെറ ബാറ്റിങ് പ്രകടനമായിരുന്നു. ഷാർജയിൽ രണ്ട് അർധശതകങ്ങളാണ് മലയാളിതാരം നേടിയത്. എന്നാലിപ്പോൾ ഉത്തരവാദിത്വമില്ലാതെ ബാറ്റ് വീശി വിക്കറ്റ് വലിച്ചെറിയുന്നത് സഞ്ജു ശീലമാക്കിയിരുന്നു. ആർസിബിക്കെതിരെയും പരാജയപ്പെട്ട രാജസ്ഥാന് ഇനി പ്ലേ ഓഫിൽ കടക്കാനുള്ള സാധ്യതകൾ കുറവാണ്.
സഞ്ജുവിൻെറ സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനത്തിനെതിരെ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. എല്ലാ സീസണിലും രാജസ്ഥാൻ താരം ഇതേ രീതിയാണ് പിന്തുടരുന്നത്. ഒന്നോ രണ്ടോ മത്സരങ്ങളിൽ തിളങ്ങുമെങ്കിലും പിന്നെ പക്വതയില്ലാത്ത കളിയാണ് കളിക്കാറുള്ളതെന്ന് ആരാധകർ വിമർശിക്കുന്നു.
ഈ സീസണിൽ ആദ്യത്തെ രണ്ട് മത്സരങ്ങൾക്ക് ശേഷം ഇതുവരെ സഞ്ജുവിന് 30ലധികം റൺസ് നേടാൻ സാധിച്ചിട്ടില്ല. ചെന്നൈക്കെതിരെ 74 റൺസും പഞ്ചാബിനെതിരെ 85 റൺസും അദ്ദേഹം നേടിയിരുന്നു. 8, 4, 0, 5, 26. 25. 9 എന്നിങ്ങനെയാണ് അവസാന ഏഴ് ഇന്നിങ്സുകളിൽ നേടിയത്. ദേശീയ ടീമിൽ ഇനി അവസരം നൽകരുതെന്ന് പോലും വിമർശിക്കുന്നവരുണ്ട്.