Please enable javascript.Ind vs Aus 1st ODI : കപിലിനും കോഹ്ലിക്കുമൊപ്പം ഇടം പിടിച്ച് ഹാർദിക് പാ‌ണ്ഡ്യ, ആദ്യ ഏകദിനത്തിൽ തീപ്പൊരിയായി ഇന്ത്യൻ ബോളർമാർ - australia all out for 188 runs in first odi against india

India vs Australia: കപിലിനും കോഹ്ലിക്കുമൊപ്പം ഇടം പിടിച്ച് ഹാർദിക് പാ‌ണ്ഡ്യ, ആദ്യ ഏകദിനത്തിൽ തീപ്പൊരിയായി ഇന്ത്യൻ ബോളർമാർ

guest Rajesh-M-C | Lipi 17 Mar 2023, 5:59 pm
Subscribe

Ind vs Aus ODI :ഓസ്‌ട്രേലിയയ്‌ക്കെതിരായ (Australia) ആദ്യ ഏകദിനത്തില്‍ മിന്നുന്ന പ്രകടനവുമായി ഇന്ത്യന്‍ ബൗളര്‍മാര്‍. ആദ്യം പന്തെറിയാന്‍ തീരുമാനിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ (India) 200 റണ്‍സ് കടക്കും മുന്‍പ് പുറത്താക്കി.

ഹൈലൈറ്റ്:

  • മുംബൈ ഏകദിനത്തില്‍ ഓസ്‌ട്രേലിയ 188 റണ്‍സിന് പുറത്തായി
  • മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും 3 വിക്കറ്റുവീതം നേടി
  • ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ 27-ാം ഏകദിന ക്യാപ്റ്റന്‍
Indian Cricket Team
ഇന്ത്യൻ ക്രിക്കറ്റ് ടീം
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റനായതോടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഇതിഹാസ താരങ്ങള്‍ക്കൊപ്പമെത്തി. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനാകുന്ന 27-ാമത്തെ താരമായാണ് പാണ്ഡ്യ മാറിയത്. രോഹിത് ശര്‍മ (Rohit Sharma) വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നതോടെയാണ് പാണ്ഡ്യ ക്യാപ്റ്റനായത്.
എംഎസ് ധോണി, കപില്‍ ദേവ്, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയ പ്രമുഖരുടെ പട്ടികയില്‍ ഇടം നേടിയ തനിക്ക് രാജ്യത്തെ നയിക്കാനായത് അഭിമാനമാണെന്ന് ഹാര്‍ദിക് പറഞ്ഞു. തന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ ടോസ് നേടിയ ഹാര്‍ദിക്കിന് ഇത് മികച്ച തുടക്കമായിരുന്നു.
വാങ്കഡെ സ്റ്റേഡിയത്തിലെ മികച്ച ട്രാക്കില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാന്‍ തിരഞ്ഞെടുത്തു. അഞ്ച് ബാറ്റര്‍മാരേയും നാല് സീമര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും കളിപ്പിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ 200 റണ്‍സ് കടക്കാന്‍ അനുവദിച്ചില്ല. ക്യാപ്റ്റനെന്ന നിലയില്‍ പവര്‍പ്ലേയില്‍ തന്നെ പന്തെറിയാനെത്തിയ പാണ്ഡ്യ പിച്ചില്‍ നിന്നും ടേണ്‍ കണ്ടെത്തുകയും എതിരാളികളെ തളച്ചിടുകയും ചെയ്തു. ഒരു വിക്കറ്റും താരം സ്വന്തമാക്കി.

Also Read : തിരിച്ചു വരവിൽ പുതിയ റോൾ, വാംഖഡെയിൽ ഇന്ത്യക്കെതിരെ വെടിക്കെട്ട് ഇന്നിംഗ്സുമായി മിച്ചൽ മാർഷ്

ഓസ്‌ട്രേലിയയുടെ മധ്യനിരയില്‍ കാര്യമായ നാശമുണ്ടാക്കിയ മുഹമ്മദ് ഷമി (Mohammed Shami) മൂന്നു വിക്കറ്റോടെ തിളങ്ങിയപ്പോള്‍ സന്ദര്‍ശകര്‍ 188 റണ്‍സിന് എല്ലാവരും പുറത്തായി. 65 പന്തില്‍ 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനൊഴികെ മറ്റു കളിക്കാര്‍ക്കൊന്നും തിളങ്ങാനായില്ല. മാര്‍ഷ് തന്റെ ഇന്നിംഗ്സില്‍ 10 ബൗണ്ടറികളും അഞ്ച് സിക്സറുകളും അടിച്ചു. തന്റെ അവസാന 30 റണ്‍സ് വെറും 15 പന്തിലാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി തന്റെ ഏകദിന കരിയറില്‍ ആദ്യമായി ഓപ്പണിംഗിനിറങ്ങിയ മാര്‍ഷ് തിളങ്ങി.

സ്റ്റീവ് സ്മിത്ത് (22), മാര്‍നസ് ലബുഷെയ്ന്‍ (15), ജോഷ് ഇംഗ്ലിസ് (26), കാമറൂണ്‍ ഗ്രീന്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. ഡേവിഡ് വാര്‍ണറെയും വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയെയും ഓസ്ട്രേലിയ കളിപ്പിച്ചില്ല. ഇന്ത്യയ്ക്കുവേണ്ടി ഷമിക്കൊപ്പം മുഹമ്മദ് സിറാജും 3 വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ 2 വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

Also read : ഏകദിനത്തില്‍ സഞ്ജുവിനെ എന്തുകൊണ്ട് ഒഴിവാക്കി, ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം

മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) ഒരു തകര്‍പ്പന്‍ ക്യാച്ച് കൈയ്യടി നേടി. ഫീല്‍ഡിംഗ് കഴിവുകള്‍ക്ക് പേരുകേട്ട ഇന്ത്യന്‍ ഓള്‍റൗണ്ടര്‍, ഓസീസ് താരം മാര്‍നസ് ലബുഷെയ്‌നിനെ പുറത്താക്കാന്‍ ഒരു ഡൈവിംഗ് ക്യാച്ചെടുത്താണ് മികവുകാട്ടിയത്. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ 23-ാം ഓവറിലായിരുന്നു സംഭവം. ഷോര്‍ട്ട് സൈഡില്‍ പിച്ച് ചെയ്ത പന്ത് ലബുഷെയ്ന്‍ കട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഡൈവിംഗിലൂടെ താരത്തെ പുറത്താക്കി.

Read Latest Sports News and Malayalam News
ഗോകുൽ എസ്
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ