ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യ ടെസ്റ്റ് ജയിച്ച് ചരിത്ര വിജയത്തിലെത്തിലേക്ക് പ്രതീക്ഷ നല്‍കിയശേഷമാണ് ഇന്ത്യ രണ്ട് ടെസ്റ്റുകള്‍ തുടരെ തോറ്റത്. ബാറ്റര്‍മാരുടെ ഉത്തരവാദിത്വമില്ലായ്മയാണ് ടീമിന് തിരിച്ചടിയായതെന്നു പറയാം. കളിക്കാരുടെ പരിക്കും ഫോമില്ലായ്മയും ബാറ്റിങ് നിരയില്‍ വിള്ളലുണ്ടാക്കി. Also Read : ലേലത്തിന് മുൻപ് ടീമിലെത്തിക്കേണ്ട 3 താരങ്ങളെ ലക്നൗ കണ്ടെത്തിക്കഴിഞ്ഞതായി സൂചന; ക്രിക്കറ്റ് പ്രേമികൾക്ക് ആശ്ചര്യം സമ്മാനിക്കുന്ന ടീം തിരഞ്ഞെടുപ്പ്
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി മുന്നിലുള്ളത്. വരാനിരിക്കുന്ന പരമ്പര ബാറ്റര്‍മാരിലെ പുതു പരീക്ഷണത്തിനുള്ള വേദിയാകും. താരതമ്യേന ദുര്‍ബലരായതുകൊണ്ടുതന്നെ യുവ കളിക്കാര്‍ക്ക് പ്രധാന്യം നല്കുന്ന ഒരു ടീമിനെയാകും ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അണിനിരത്തുക. മുതിര്‍ന്ന കളിക്കാരായ പൂജാരയും അജിങ്ക്യ രഹാനെയും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണക്കാരായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇവരില്ലാത്ത ഒരു ടീമിനെ പ്രഖ്യാപിച്ചാല്‍ അത്ഭുതപ്പെടേണ്ട.
പൂജാരയ്ക്ക് പകരക്കാരനായി മൂന്നാം നമ്പറില്‍ മലയാളി കൂടിയായ ശ്രേയസ് അയ്യര്‍ എത്താനാണ് സാധ്യത. ന്യൂസിലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍ക്ക് ദക്ഷിണാഫ്രിക്കയിലെ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിരുന്നില്ല. മുന്‍ ഇന്ത്യ എ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ്സിന് പൂജാരയുടെ പകരക്കാരനാകാന്‍ സാധിക്കും. ദക്ഷിണാഫ്രിക്കയില്‍ പൂജാരയുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. അതുകൊണ്ടുതന്നെ ശ്രേയസ്സിനെ ഇനി പുറത്തിരുത്താന്‍ ടീം മാനേജ്മെന്റ് തയ്യാറായേക്കില്ല.
Also Read : ഐപിഎൽ നടത്തിപ്പിന് ബിസിസിഐയുടെ പ്ലാൻ ബി; വേദിയായി ഈ 2 രാജ്യങ്ങളേയും പരിഗണിക്കുന്നു
രഹാനെയ്ക്ക് പകരം ഹനുമ വിഹാരിയാകും ടീമിലെത്തുക. അവസരം കിട്ടിയപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം നടത്താന്‍ വിഹാരിക്ക് സാധിച്ചിരുന്നു. വിഹാരിയല്ലെങ്കില് കെഎല്‍ രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങുകയും ചെയ്യും. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും എത്തുമ്പോള്‍ രാഹുലിനെ മധ്യനിരയിലേക്ക് മാറ്റാനുള്ള സാധ്യതയും ഏറെയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ രഹാനെ ആകെ നേടിയത് 10 റണ്‍സ് ആണ്.
ബൗളര്‍മാരിലും ചില മാറ്റങ്ങളുണ്ടായേക്കും. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം പ്രസിദ്ധ് കൃഷ്ണ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഇശാന്ത് ശര്‍മയ്ക്ക് പകരക്കാരനായും താരത്തെ പരിഗണിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒരു മത്സരത്തില്‍പോലും ഇശാന്തിനെ കളിപ്പിച്ചിരുന്നില്ല. നേരത്തെ ഇന്ത്യയില്‍ നടന്ന പരമ്പരിലെ മോശം പ്രകടനവും ഇശാന്തിന് തിരിച്ചടിയാകും. സുനില്‍ ഗാവസ്കര്‍ ഉള്‍പ്പെടെയുള്ള മുന്‍ കളിക്കാരും വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി മുന്നിലുള്ളത്. വരാനിരിക്കുന്ന പരമ്പര ബാറ്റര്‍മാരിലെ പുതു പരീക്ഷണത്തിനുള്ള വേദിയാകും. താരതമ്യേന ദുര്‍ബലരായതുകൊണ്ടുതന്നെ യുവ കളിക്കാര്‍ക്ക് പ്രധാന്യം നല്കുന്ന ഒരു ടീമിനെയാകും ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അണിനിരത്തുക. മുതിര്‍ന്ന കളിക്കാരായ പൂജാരയും അജിങ്ക്യ രഹാനെയും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണക്കാരായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇവരില്ലാത്ത ഒരു ടീമിനെ പ്രഖ്യാപിച്ചാല്‍ അത്ഭുതപ്പെടേണ്ട.
പൂജാരയ്ക്ക് പകരക്കാരനായി മൂന്നാം നമ്പറില്‍ മലയാളി കൂടിയായ ശ്രേയസ് അയ്യര്‍ എത്താനാണ് സാധ്യത. ന്യൂസിലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍ക്ക് ദക്ഷിണാഫ്രിക്കയിലെ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിരുന്നില്ല. മുന്‍ ഇന്ത്യ എ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ്സിന് പൂജാരയുടെ പകരക്കാരനാകാന്‍ സാധിക്കും. ദക്ഷിണാഫ്രിക്കയില്‍ പൂജാരയുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. അതുകൊണ്ടുതന്നെ ശ്രേയസ്സിനെ ഇനി പുറത്തിരുത്താന്‍ ടീം മാനേജ്മെന്റ് തയ്യാറായേക്കില്ല.
Also Read : ഐപിഎൽ നടത്തിപ്പിന് ബിസിസിഐയുടെ പ്ലാൻ ബി; വേദിയായി ഈ 2 രാജ്യങ്ങളേയും പരിഗണിക്കുന്നു
രഹാനെയ്ക്ക് പകരം ഹനുമ വിഹാരിയാകും ടീമിലെത്തുക. അവസരം കിട്ടിയപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം നടത്താന്‍ വിഹാരിക്ക് സാധിച്ചിരുന്നു. വിഹാരിയല്ലെങ്കില് കെഎല്‍ രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങുകയും ചെയ്യും. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും എത്തുമ്പോള്‍ രാഹുലിനെ മധ്യനിരയിലേക്ക് മാറ്റാനുള്ള സാധ്യതയും ഏറെയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ രഹാനെ ആകെ നേടിയത് 10 റണ്‍സ് ആണ്.
ബൗളര്‍മാരിലും ചില മാറ്റങ്ങളുണ്ടായേക്കും. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം പ്രസിദ്ധ് കൃഷ്ണ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഇശാന്ത് ശര്‍മയ്ക്ക് പകരക്കാരനായും താരത്തെ പരിഗണിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒരു മത്സരത്തില്‍പോലും ഇശാന്തിനെ കളിപ്പിച്ചിരുന്നില്ല. നേരത്തെ ഇന്ത്യയില്‍ നടന്ന പരമ്പരിലെ മോശം പ്രകടനവും ഇശാന്തിന് തിരിച്ചടിയാകും. സുനില്‍ ഗാവസ്കര്‍ ഉള്‍പ്പെടെയുള്ള മുന്‍ കളിക്കാരും വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.