കഴിഞ്ഞ ദിവസത്തെ പോലെ രജിത് - ദയ ജോഡിയിലാണ് ബിഗ് ബോസിലെ പുതിയ ദിനവും തുടങ്ങുന്നത്. ഡോക്ടറെ ചേച്ചി സ്നേഹിക്കുന്നു എന്ന ജസ്ലയുടെ വാക്കുകള്‍ രജിത്തിനെ ചൊടിപ്പിച്ചു. ഈ അനിഷ്ടം രജിത്തിന്റെ വാക്കുകളിലും ഭാവങ്ങളിലും വ്യക്തമായിരുന്നു. തന്റെ പേഴ്സണല്‍ സ്പേസില്‍ ഇടപെടരുതെന്ന് പറഞ്ഞ് ജസ്ലയുടെ ആയുധമെടുത്ത് തിരിച്ച് പ്രയോഗിക്കുകയായിരുന്നു രജിത്. എന്നാല്‍ ഈ അനാവശ്യ പ്രയോഗത്തെ ജസ്ല എതിര്‍ക്കുന്നു. വീട്ടിലെ പിന്നീടുള്ള സംഭാഷണങ്ങളില്‍ ഇത് രജിത്തിന് തിരിച്ചടിക്കുന്നതും വ്യക്തമായിരുന്നു.
രാവിലത്തെ ബഹളങ്ങള്‍ക്ക് ഒരു ചെറിയ അറുതി വരുത്തിയത് രഘു നയിച്ച രസകരമായ മോണിങ് ടാസ്ക് ആയിരുന്നു. സെല്‍ഫ് ഡിഫെന്സായിരുന്നു രഘുവിന് ലഭിച്ച ടോപ്പിക്ക്. എവിടെ പോയാലും അടികൊള്ളാതെ വീട്ടിലെത്താന്‍ അച്ഛനെയും അമ്മയേയും മനസ്സില്‍ ധ്യാനിച്ചോ എന്ന് പറഞ്ഞായിരുന്നു രഘുവിന്റെ ക്ലാസിന്റെ തുടക്കം. കൈയും കാലും ഉപയോഗിക്കുന്നതിനേക്കാള്‍ സെല്‍ഫ് ഡിഫന്‍സിന് ഉപയോഗിക്കേണ്ടത് നാവാണെന്നാണ് രഘുവിന്റെ അഭിപ്രായം. അങ്ങനെ പറയേണ്ടചില ഡയലോഗുകള്‍ രഘു മത്സരാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. ഇതുപയോഗിച്ചുള്ള ഒരു പ്രാക്ടിക്കല്‍ സെഷനും അവിടെ നടന്നു. ജസ്ലയും എലീനയുമൊക്കെ തിളങ്ങിയ ടാസ്കില് സ്വതസിദ്ധമായ ശൈലിയില്‍ ഫുക്രുവും പ്രകടനം ഗംഭീരമാക്കി.
മോണിങ് ടാസ്കിന്റെ രസനിമിഷങ്ങള്‍ അവസാനിച്ചതിന് പിന്നാലെ പഴയ പ്രശ്നങ്ങളിലേക്ക് തന്നെ ബിഗ് ബോസ് വീട് എത്തിപ്പെടുകയായിരുന്നു. രാവിലെ തന്നെ രജിത് അടിയുണ്ടാക്കാന്‍ പ്ലാന്‍ ഇട്ട് ഇറങ്ങിയതാണെന്നും 'അങ്ങേര്‍ക്ക് വേറുള്ളവരുടെ ജീവിതത്തില്‍ കേറാം അങ്ങേരോട് ഒരു തമാശപോലും പറയാന്‍ പറ്റില്ല', എന്നെല്ലാമായിരുന്നു ജസ്ലയുടെ പരാതികള്‍. എന്നാല്‍ തന്റെ നേര്‍ക്ക് വരുന്നവരെയെല്ലാം ഒതുക്കിയെന്നായിരുന്നു രജിത്തിന്റെ ആത്മഗതം. ഇതിനിടയില്‍ ദയയെ വിളിച്ച് 'സ്വന്തം കുഴി തോണ്ടരുത്' എന്ന് ഉപദേശിക്കുന്നുമുണ്ട്.
രജിത്ത് വീട്ടിലെ മറ്റ് അംഗങ്ങളുടെ സ്വകാര്യ വിഷയങ്ങളില്‍ പോയദിവസങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ പുതിയ പ്രശ്നത്തോടെ വീട്ടില്‍ ചര്‍ച്ചയായി. വീട്ടിലെ ബാക്കി അംഗങ്ങളുടെ വിവാഹക്കാര്യത്തിലും മക്കളുണ്ടാകുന്ന വിഷയത്തിലും ഇടപെടുന്ന രജിത്തിനെതിരെ വീട്ടിലെ യുവസംഘം ഒത്തുചേര്‍ന്നു. സമൂഹത്തിന്റെ മുന്നില്‍ മിസ്റ്റര്‍ പെര്‍ഫെക്ട് ഇമേജ് നേടിയെടുക്കാനുള്ള തത്രപ്പാടാണ് രജിത് ബിഗ് ബോസ് വീട്ടില്‍ നടത്തുന്നത് എന്നായിരുന്നു ജസ്ലയുടെ ആരോപണം. ഒരു മനുഷ്യന് എന്ന നിലയില്‍ താനൊരിക്കലും രജിത്തിനെ വെറുക്കില്ലെന്നും എന്നാല്‍ ആശങ്ങളെ എതിര്‍ക്കുമെന്നും ജസ്ല തുറന്നടിച്ചു. വേദഗ്രന്ഥങ്ങളൊന്നും വായിക്കണ്ട സമത്വത്തെക്കുറിച്ച് അറിയാന്‍ ഇന്ത്യക്കൊരു ഭരണഘടനയുണ്ട് അത് മാത്രം വായിച്ചാല്‍ മതിയെന്നും ജസ്ല രജിത്തിനെ ഉപദേശിക്കുന്നു.
ഈ ചര്‍ച്ചകളില്‍ നിന്ന് മാറിയിരുന്ന ഒരു സംഘം നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് ഏറെ ശ്രദ്ധേയമായത്. ഇതില്‍ കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് സ്ത്രീകള്‍ക്ക് വേണ്ടത് എന്ന് ചോദിച്ചാണ് വീണയുടെ പ്രകടനം. ഇതിനെ പിന്തുണച്ച് ആര്യയും ഒപ്പമുണ്ട്. "സ്ത്രീകള്‍ സിഗരറ്റ് വലിക്കുന്നു, പാതിരാത്രി പുറത്തിറങ്ങി നടക്കുന്നു... ഇനി എന്താണ് സ്ത്രീകള്‍ക്ക് വേണ്ടത്...", കലിയടങ്ങാതെ വീണ പറഞ്ഞുകൊണ്ടിരുന്നു. ഈ രാത്രിയാകുമ്പോ എന്തിനാന്നെ പെണ്ണുങ്ങള് വഴിയിലിറങ്ങി നടക്കുന്നത് എന്ന് വീണ ചോദിക്കുമ്പോള്‍ ഇവിടെ ഇപ്പോ ആരെങ്കിലും പിടിച്ചുവച്ചിട്ടുണ്ടോ വഴിയിലിറങ്ങി നടക്കാതിരിക്കാന്‍ എന്നായിരുന്നു ആര്യയുടെ സപ്പോര്‍ട്ട്.
READ ALSO: പ്രണയം അവളിൽ ഒരു സ്നേഹക്കൂട് കൂട്ടി! സേവ് ദി ഡേറ്റ് രംഗങ്ങളോ? വെള്ളരിപ്രാവുകളായി..
രജിത്ത് മുന്‍പ് നടത്തിയിട്ടുള്ള പ്രസംഗങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്തിടുകയായിരുന്നു ജസ്ല. പറഞ്ഞതൊന്ന് കേട്ടതൊന്ന് പിന്നെ തിരിച്ചുപറയുന്നത് വേറൊന്ന് എന്നായിരുന്ന രജിത്തിന്റെ ന്യായീകരണം. പക്ഷെ അന്ന് എന്താണ് പറഞ്ഞതെന്നുള്ള സാന്‍ഡ്രയുടെ ചോദ്യത്തിന് മുന്നില്‍ ഉരുണ്ടുകളിച്ച് അമ്പേ പരാജയമാകുകയായിരുന്നു കാര്ന്നോര്. ഈ ദേഷ്യം സുജോയിലേക്ക് പടര്‍ത്തിവിടുകയായിരുന്നു രജിത്. സാന്‍ഡ്രയെ വിളിച്ചുകൊണ്ട് പോ എന്നു പറഞ്ഞ് തുടങ്ങി ഒടുവില്‍ സുജോയെ 'പെണ്ണാള' എന്ന് വിളിച്ച രജിത്തിന്റെ വാക്കുകള്‍ ന്യായീകരിക്കാവുന്നതല്ല. ഈ വിഷയത്തില്‍ സുജോ രജിത്തിനോട് ഉടക്കുന്നുണ്ട്. തനിക്കൊരെണ്ണം തരേണ്ടി വന്നാല്‍ തീര്‍ത്തിട്ടേ ഞാന്‍ പോകൂ എന്നായിരുന്നു രജിത്തിനുള്ള സുജോയുടെ താക്കീത്.
ബിഗ് ബോസ് ഹോട്ടല്‍ ടാസ്കിനുള്ള സമയമായിരുന്നു പിന്നെ. കഴിഞ്ഞ ദിവസത്തെപോലെ രസകരമായി തന്നെ ടാസ്ക് മുന്നോട്ടുകൊണ്ടുപോകാന്‍ മത്സരാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. ദയക്ക് പകരം രേഷ്മയും ഫുക്രുവിന് പകരം രഘുവും ഹോട്ടലില്‍ ജോലി നേടി. വീണയ്ക്ക് ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ല. ടാസ്കിന്റെ പൂര്‍ത്തിയായതോടെ രജിത്തിനെയും ജസ്ലയെയും ഏല്‍പ്പിച്ചിരുന്ന ടിപ്പ് തുക ഹോട്ടലിലെ ജീവനക്കാര്‍ക്ക് വീതിച്ചു നല്കാന് ബിഗ് ബോസ് ആവശ്യപ്പെട്ടു. 1500 രൂപ വീതമാണ് ജസ്ലയെയും രജിത്തിനെയും ബിഗ് ബോസ് ഏല്‍പ്പിച്ചിരുന്നത്. ടാസ്കിലൂടെ ലഭിച്ച തുക സൂക്ഷിക്കണമെന്നും മറ്റുള്ളവര്‍ മോഷ്ടിക്കാതെ നോക്കണമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചു.
നിര്‍ദേശം ലഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ദയയുടെ പണം മോഷ്ടിക്കപ്പെട്ടു. ആരാണ് കട്ടതെന്ന് കണ്ടെത്താന്‍ വീട്ടുകാര്‍ കഴിവതും പരിശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. എന്നാല്‍ എപ്പിസോഡിന്റെ അവസാനം മോഷ്ടാവ് വീണയാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നു.
രാവിലത്തെ ബഹളങ്ങള്‍ക്ക് ഒരു ചെറിയ അറുതി വരുത്തിയത് രഘു നയിച്ച രസകരമായ മോണിങ് ടാസ്ക് ആയിരുന്നു. സെല്‍ഫ് ഡിഫെന്സായിരുന്നു രഘുവിന് ലഭിച്ച ടോപ്പിക്ക്. എവിടെ പോയാലും അടികൊള്ളാതെ വീട്ടിലെത്താന്‍ അച്ഛനെയും അമ്മയേയും മനസ്സില്‍ ധ്യാനിച്ചോ എന്ന് പറഞ്ഞായിരുന്നു രഘുവിന്റെ ക്ലാസിന്റെ തുടക്കം. കൈയും കാലും ഉപയോഗിക്കുന്നതിനേക്കാള്‍ സെല്‍ഫ് ഡിഫന്‍സിന് ഉപയോഗിക്കേണ്ടത് നാവാണെന്നാണ് രഘുവിന്റെ അഭിപ്രായം. അങ്ങനെ പറയേണ്ടചില ഡയലോഗുകള്‍ രഘു മത്സരാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. ഇതുപയോഗിച്ചുള്ള ഒരു പ്രാക്ടിക്കല്‍ സെഷനും അവിടെ നടന്നു. ജസ്ലയും എലീനയുമൊക്കെ തിളങ്ങിയ ടാസ്കില് സ്വതസിദ്ധമായ ശൈലിയില്‍ ഫുക്രുവും പ്രകടനം ഗംഭീരമാക്കി.
മോണിങ് ടാസ്കിന്റെ രസനിമിഷങ്ങള്‍ അവസാനിച്ചതിന് പിന്നാലെ പഴയ പ്രശ്നങ്ങളിലേക്ക് തന്നെ ബിഗ് ബോസ് വീട് എത്തിപ്പെടുകയായിരുന്നു. രാവിലെ തന്നെ രജിത് അടിയുണ്ടാക്കാന്‍ പ്ലാന്‍ ഇട്ട് ഇറങ്ങിയതാണെന്നും 'അങ്ങേര്‍ക്ക് വേറുള്ളവരുടെ ജീവിതത്തില്‍ കേറാം അങ്ങേരോട് ഒരു തമാശപോലും പറയാന്‍ പറ്റില്ല', എന്നെല്ലാമായിരുന്നു ജസ്ലയുടെ പരാതികള്‍. എന്നാല്‍ തന്റെ നേര്‍ക്ക് വരുന്നവരെയെല്ലാം ഒതുക്കിയെന്നായിരുന്നു രജിത്തിന്റെ ആത്മഗതം. ഇതിനിടയില്‍ ദയയെ വിളിച്ച് 'സ്വന്തം കുഴി തോണ്ടരുത്' എന്ന് ഉപദേശിക്കുന്നുമുണ്ട്.
രജിത്ത് വീട്ടിലെ മറ്റ് അംഗങ്ങളുടെ സ്വകാര്യ വിഷയങ്ങളില്‍ പോയദിവസങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ പുതിയ പ്രശ്നത്തോടെ വീട്ടില്‍ ചര്‍ച്ചയായി. വീട്ടിലെ ബാക്കി അംഗങ്ങളുടെ വിവാഹക്കാര്യത്തിലും മക്കളുണ്ടാകുന്ന വിഷയത്തിലും ഇടപെടുന്ന രജിത്തിനെതിരെ വീട്ടിലെ യുവസംഘം ഒത്തുചേര്‍ന്നു. സമൂഹത്തിന്റെ മുന്നില്‍ മിസ്റ്റര്‍ പെര്‍ഫെക്ട് ഇമേജ് നേടിയെടുക്കാനുള്ള തത്രപ്പാടാണ് രജിത് ബിഗ് ബോസ് വീട്ടില്‍ നടത്തുന്നത് എന്നായിരുന്നു ജസ്ലയുടെ ആരോപണം. ഒരു മനുഷ്യന് എന്ന നിലയില്‍ താനൊരിക്കലും രജിത്തിനെ വെറുക്കില്ലെന്നും എന്നാല്‍ ആശങ്ങളെ എതിര്‍ക്കുമെന്നും ജസ്ല തുറന്നടിച്ചു. വേദഗ്രന്ഥങ്ങളൊന്നും വായിക്കണ്ട സമത്വത്തെക്കുറിച്ച് അറിയാന്‍ ഇന്ത്യക്കൊരു ഭരണഘടനയുണ്ട് അത് മാത്രം വായിച്ചാല്‍ മതിയെന്നും ജസ്ല രജിത്തിനെ ഉപദേശിക്കുന്നു.
ഈ ചര്‍ച്ചകളില്‍ നിന്ന് മാറിയിരുന്ന ഒരു സംഘം നടത്തിയ ചില അഭിപ്രായപ്രകടനങ്ങളാണ് ഏറെ ശ്രദ്ധേയമായത്. ഇതില്‍ കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് സ്ത്രീകള്‍ക്ക് വേണ്ടത് എന്ന് ചോദിച്ചാണ് വീണയുടെ പ്രകടനം. ഇതിനെ പിന്തുണച്ച് ആര്യയും ഒപ്പമുണ്ട്. "സ്ത്രീകള്‍ സിഗരറ്റ് വലിക്കുന്നു, പാതിരാത്രി പുറത്തിറങ്ങി നടക്കുന്നു... ഇനി എന്താണ് സ്ത്രീകള്‍ക്ക് വേണ്ടത്...", കലിയടങ്ങാതെ വീണ പറഞ്ഞുകൊണ്ടിരുന്നു. ഈ രാത്രിയാകുമ്പോ എന്തിനാന്നെ പെണ്ണുങ്ങള് വഴിയിലിറങ്ങി നടക്കുന്നത് എന്ന് വീണ ചോദിക്കുമ്പോള്‍ ഇവിടെ ഇപ്പോ ആരെങ്കിലും പിടിച്ചുവച്ചിട്ടുണ്ടോ വഴിയിലിറങ്ങി നടക്കാതിരിക്കാന്‍ എന്നായിരുന്നു ആര്യയുടെ സപ്പോര്‍ട്ട്.
READ ALSO: പ്രണയം അവളിൽ ഒരു സ്നേഹക്കൂട് കൂട്ടി! സേവ് ദി ഡേറ്റ് രംഗങ്ങളോ? വെള്ളരിപ്രാവുകളായി..
രജിത്ത് മുന്‍പ് നടത്തിയിട്ടുള്ള പ്രസംഗങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്തിടുകയായിരുന്നു ജസ്ല. പറഞ്ഞതൊന്ന് കേട്ടതൊന്ന് പിന്നെ തിരിച്ചുപറയുന്നത് വേറൊന്ന് എന്നായിരുന്ന രജിത്തിന്റെ ന്യായീകരണം. പക്ഷെ അന്ന് എന്താണ് പറഞ്ഞതെന്നുള്ള സാന്‍ഡ്രയുടെ ചോദ്യത്തിന് മുന്നില്‍ ഉരുണ്ടുകളിച്ച് അമ്പേ പരാജയമാകുകയായിരുന്നു കാര്ന്നോര്. ഈ ദേഷ്യം സുജോയിലേക്ക് പടര്‍ത്തിവിടുകയായിരുന്നു രജിത്. സാന്‍ഡ്രയെ വിളിച്ചുകൊണ്ട് പോ എന്നു പറഞ്ഞ് തുടങ്ങി ഒടുവില്‍ സുജോയെ 'പെണ്ണാള' എന്ന് വിളിച്ച രജിത്തിന്റെ വാക്കുകള്‍ ന്യായീകരിക്കാവുന്നതല്ല. ഈ വിഷയത്തില്‍ സുജോ രജിത്തിനോട് ഉടക്കുന്നുണ്ട്. തനിക്കൊരെണ്ണം തരേണ്ടി വന്നാല്‍ തീര്‍ത്തിട്ടേ ഞാന്‍ പോകൂ എന്നായിരുന്നു രജിത്തിനുള്ള സുജോയുടെ താക്കീത്.
ബിഗ് ബോസ് ഹോട്ടല്‍ ടാസ്കിനുള്ള സമയമായിരുന്നു പിന്നെ. കഴിഞ്ഞ ദിവസത്തെപോലെ രസകരമായി തന്നെ ടാസ്ക് മുന്നോട്ടുകൊണ്ടുപോകാന്‍ മത്സരാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. ദയക്ക് പകരം രേഷ്മയും ഫുക്രുവിന് പകരം രഘുവും ഹോട്ടലില്‍ ജോലി നേടി. വീണയ്ക്ക് ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ല. ടാസ്കിന്റെ പൂര്‍ത്തിയായതോടെ രജിത്തിനെയും ജസ്ലയെയും ഏല്‍പ്പിച്ചിരുന്ന ടിപ്പ് തുക ഹോട്ടലിലെ ജീവനക്കാര്‍ക്ക് വീതിച്ചു നല്കാന് ബിഗ് ബോസ് ആവശ്യപ്പെട്ടു. 1500 രൂപ വീതമാണ് ജസ്ലയെയും രജിത്തിനെയും ബിഗ് ബോസ് ഏല്‍പ്പിച്ചിരുന്നത്. ടാസ്കിലൂടെ ലഭിച്ച തുക സൂക്ഷിക്കണമെന്നും മറ്റുള്ളവര്‍ മോഷ്ടിക്കാതെ നോക്കണമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചു.
നിര്‍ദേശം ലഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ദയയുടെ പണം മോഷ്ടിക്കപ്പെട്ടു. ആരാണ് കട്ടതെന്ന് കണ്ടെത്താന്‍ വീട്ടുകാര്‍ കഴിവതും പരിശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. എന്നാല്‍ എപ്പിസോഡിന്റെ അവസാനം മോഷ്ടാവ് വീണയാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നു.