തിരുവനന്തപുരം: സ്ത്രീ സുരക്ഷക്കായി 50 കോടി രൂപ വകയിരുത്തി 2018 ലെ സംസ്ഥാന ബജറ്റ്. സ്ത്രീ സഹൃദ ബജറ്റായിരിക്കും ഇതവണത്തേതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുന്നോടിയായി സൂചന നൽകിയിരുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ സ്ത്രീകൾക്കായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. ഇതിനായി 1267 കോടി രൂപ അനുവദിക്കും. ലിംഗ നീതിക്കെതിരെ കേരളം അപമാനകരമായ നിരക്ഷരതയാണ് പുലർത്തുന്നതെന്ന് ഐസക് നേരത്തെ പരാമർശിച്ചിരുന്നു. ട്രാന്‍സ്‍ജെന്‍ഡര്‍ ക്ഷേമത്തിന് 10 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. 2018-19 അയൽക്കൂട്ട വർഷമായി ആചരിക്കും.
വനിത ഫെഡിന് മൂന്നു കോടിയും 14 ജില്ലാകളില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് 13 കോടിയും അനുവദിച്ചു. സത്രീകള്‍ക്കായി പൊതു ഇടങ്ങളില്‍ ഷീ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. വിവാഹധനസഹായം 10,000 രൂപയിൽ നിന്ന് 40,000 രൂപയാക്കി.കുടുംബശ്രീയിലൂടെ 20 ഇന പദ്ധതികള്‍ നടപ്പിലാക്കും. കൊച്ചിയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ് ഒരുക്കും. അവിവാഹിതരായ അമ്മമാർക്കുള്ള ധനസഹായം 10000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി. ബജറ്റിന്‍റെ 13.6 ശതമാനം വിഹിതങ്ങൾ സ്ത്രീകേന്ദ്രീകൃത പദ്ധതികൾക്കാണ് മാറ്റിയിരിക്കുന്നത്. നിർഭയ വീടുകൾക്ക് അഞ്ച് കോടി രൂപ നൽകും.
വനിത ഫെഡിന് മൂന്നു കോടിയും 14 ജില്ലാകളില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് 13 കോടിയും അനുവദിച്ചു. സത്രീകള്‍ക്കായി പൊതു ഇടങ്ങളില്‍ ഷീ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. വിവാഹധനസഹായം 10,000 രൂപയിൽ നിന്ന് 40,000 രൂപയാക്കി.കുടുംബശ്രീയിലൂടെ 20 ഇന പദ്ധതികള്‍ നടപ്പിലാക്കും. കൊച്ചിയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ് ഒരുക്കും. അവിവാഹിതരായ അമ്മമാർക്കുള്ള ധനസഹായം 10000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി. ബജറ്റിന്‍റെ 13.6 ശതമാനം വിഹിതങ്ങൾ സ്ത്രീകേന്ദ്രീകൃത പദ്ധതികൾക്കാണ് മാറ്റിയിരിക്കുന്നത്. നിർഭയ വീടുകൾക്ക് അഞ്ച് കോടി രൂപ നൽകും.