വീടിനു സമീപത്തെ ക്ഷേത്രത്തിൽ കൊടിയേറിയാൽ വീടുവിട്ടു പോകാൻ പാടില്ലെന്നാണ് വിശ്വാസം. അഥവാ പോകേണ്ടി വന്നാൽ രാത്രിക്ക് മുൻപ് തിരിച്ചെത്തണമെന്നും പഴമക്കാര്‍ പറയുന്നു. കൊടിയേറ്റു കഴിഞ്ഞാൽ ഉത്സവം കഴിയുന്നതുവരെ മറ്റു ഗ്രാമങ്ങളിലെ വീടുകളിൽ അന്തിയുറങ്ങരുതെന്നും വിശ്വാസമുണ്ട്.
കൊടിയേറ്റു കഴിഞ്ഞാൽ ഉത്സവം ഗംഭീരമാക്കി പൂര്‍ത്തിയാക്കുന്നതു വരെ എല്ലാവരും നാട്ടിൽ തന്നെ ഉണ്ടാകണം എന്ന പ്രായോഗികതയാണ് ഈ ആചാരത്തിന് പിന്നിൽ എന്നതാണ് വസ്തുത. എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവത്തിനു കൊടിയേറ്റ് ഉണ്ടാകണമെന്നില്ല. പ്രധാനമായും മൂന്നു തരമാണ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ. അങ്കുരാദി, ധ്വജാദി, പടഹാദി.മുളയിടൽ എന്ന ചടങ്ങോടെ ആരംഭിക്കുന്നവയാണ് അങ്കുരാദി ഉത്സവങ്ങൾ എന്നറിയപ്പെടുന്നത്. കൊടിയേറ്റോടെ തുടങ്ങുന്നത് ധ്വജാദി ഉത്സവമെന്നും പെരുമ്പറ കൊട്ടി ആരംഭിക്കുന്നതും വാദ്യമേളങ്ങൾക്കു പ്രാധാന്യമുള്ളതും പടഹാദി ഉത്സവങ്ങളെന്നും അറിയപ്പെടുന്നു
കൊടിയേറ്റു കഴിഞ്ഞാൽ ഉത്സവം ഗംഭീരമാക്കി പൂര്‍ത്തിയാക്കുന്നതു വരെ എല്ലാവരും നാട്ടിൽ തന്നെ ഉണ്ടാകണം എന്ന പ്രായോഗികതയാണ് ഈ ആചാരത്തിന് പിന്നിൽ എന്നതാണ് വസ്തുത. എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവത്തിനു കൊടിയേറ്റ് ഉണ്ടാകണമെന്നില്ല. പ്രധാനമായും മൂന്നു തരമാണ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ. അങ്കുരാദി, ധ്വജാദി, പടഹാദി.മുളയിടൽ എന്ന ചടങ്ങോടെ ആരംഭിക്കുന്നവയാണ് അങ്കുരാദി ഉത്സവങ്ങൾ എന്നറിയപ്പെടുന്നത്. കൊടിയേറ്റോടെ തുടങ്ങുന്നത് ധ്വജാദി ഉത്സവമെന്നും പെരുമ്പറ കൊട്ടി ആരംഭിക്കുന്നതും വാദ്യമേളങ്ങൾക്കു പ്രാധാന്യമുള്ളതും പടഹാദി ഉത്സവങ്ങളെന്നും അറിയപ്പെടുന്നു