ആപ്പ്ജില്ല

'ഹന്ത ഭാഗ്യം ജനാനാം' നാരായണീയ ദിനത്തിൻ്റെ പുണ്യം

ഇരയിമ്മൻ തമ്പിയാണ് നാരായണീയം അച്ചടി രൂപത്തിലാക്കിയത്

Samayam Malayalam 14 Dec 2018, 7:20 pm
ഗുരുവായൂ‍രപ്പൻ്റെ കടുത്ത ഭക്തനായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ രചിച്ച സ്ത്രോത്ര കാവ്യമാണ് നാരായണീയം. ഭാഗവതത്തിൻ്റെ ഒരു സംഗ്രഹമായ പ്രാര്‍ത്ഥനയായാണ്‌ നാരായണീയം രചിക്കപ്പെട്ടിരിക്കുന്നത്. ഭാഗവതത്തിൻ്റെ സാരാംശം ചോരാതെ ഒരുദിവസം പത്ത്‌ ശ്ലോകം എന്ന കണക്കിലാണ്‌ നാരായണീയം എഴുതിതീ‍ർത്തത്. 1034 ശ്ലോകങ്ങൾ നാരായണീയത്തിലുണ്ട്. നാരായണനായ മഹാവിഷ്ണുവിനെ മനസിൽ ധ്യാനിച്ചെഴിതിയ ശ്ലോകം, ഗുരുവായൂ‍‍ർ കണ്ണനു മുന്നിൽ ഭക്ത‍ർ ഏറ്റു ചൊല്ലുന്നു.
Samayam Malayalam Guruvayoorappan


വാതരോഗത്താൽ വലഞ്ഞ നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരിക്കുകയും നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് നൂറാം നാള്‍ കണ്ണന് സമ‍ർപ്പിക്കുകയും ചെയ്തു. കാവ്യത്തിനവസാനം“ആയുരാരോഗ്യസൗഖ്യം” എന്നവസാനിക്കുന്ന ദശകം എഴുതി ഗുരുവായൂരപ്പനു സമര്‍പ്പിച്ചുവെന്നും അവ സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ ബാധിച്ചിരുന്ന രോഗം ശമിച്ചുവെന്നുമാണ് കഥ. ഇൗ കാവ്യം പൂര്‍ത്തിയാക്കിയ ദിവസം നാരായണീനീയ ദിനമായി ഭക്ത‍ർ ആചരിക്കുന്നു. ഗുരുവായൂരില്‍ വിശേഷ ദിവസമാണ് അന്ന്. ആയുരാരോഗ്യ സൗഖ്യത്തിനായി ഭക്ത‍ർ നാരായണീയദിനം ഭക്തി പുരസരം ആഘോഷിക്കുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്