ആപ്പ്ജില്ല

ഹാർലിയെ കൈപിടിച്ചുയർത്താൻ ഹീറോ; അമരക്കാരനായി മുൻ ഡ്യൂക്കാട്ടി മേധാവി

ഇന്ത്യയിലെ 11 നഗരങ്ങളിൽ നിലവിലുള്ള ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകൾ ഹീറോ മോട്ടോകോർപിന്റെ നേതൃത്വത്തിൽ തുടരും. ഈ ഡീലർഷിപ്പുകളിലേക്കുള്ള ബൈക്കുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.

Samayam Malayalam 3 Feb 2021, 7:33 pm
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അമേരിക്കൻ കൾട്ട് മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി-ഡേവിഡ്സൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് എന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. ആരാധകരെയും ഹാർലി ബൈക്ക് ഉടമകളെയും നിരാശരാക്കി പുറത്ത് വന്ന പ്രഖ്യാപനം ഏറെ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. ഇനിയെന്ത് എന്ന് ഹാർലി ഉടമകൾ സന്ദേഹപ്പെട്ടിരിക്കുമ്പോഴാണ് ഹീറോ മോട്ടോർകോർപ്പിൻ്റെ എൻട്രി. ഇരു കൂട്ടരും തമ്മിൽ ഒപ്പുവച്ച സഹകരണ കരാർ അനുസരിച്ച് ഹാർലി ഡേവിഡ്സണിന്റെ ഇന്ത്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുമെന്ന് ഹീറോ മോട്ടോകോർപ്പ് പ്രഖ്യാപിക്കുകയും ചെയ്‌തു.
Samayam Malayalam chapter 2 of harley davidson in india starts in the hands of hero motocorp
ഹാർലിയെ കൈപിടിച്ചുയർത്താൻ ഹീറോ; അമരക്കാരനായി മുൻ ഡ്യൂക്കാട്ടി മേധാവി


ഈ കരാറിന്റെ ഭാഗമായുള്ള ആദ്യ കരുനീക്കം ഹീറോ മോട്ടോകോർപ്പ് നടത്തി. പുതുതായി ആരംഭിക്കുന്ന ബിസിനസ്സിന്റെ മേധാവിയായി രവി അവലൂരിനെ ഹീറോ മോട്ടോർകോർപ്പ് നിയമിച്ചു. 2014 മുതൽ 2017 വരെ ഡ്യൂക്കാട്ടി ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു രവി അവലൂർ. ഹീറോ മോട്ടോകോർപ്പിന്റെ ചെയർമാനും സിഇഒയുമായ ഡോക്ടർ പവൻ മുഞ്ജലിനോടായിരിക്കും രവി അവലൂർ റിപ്പോർട്ട് ചെയ്യുക. ഒപ്പം കൊൽക്കത്ത, മുംബൈ, അഹമ്മദാബാദ്, പുണെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഭുവനേശ്വർ, ഡൽഹി, ഡെറാഡൂൺ, ഹൈദരാബാദ് നഗരങ്ങളിലെ നിലവിലുള്ള ഡീലർഷിപ്പുകൾ തുടരുമെന്നും ഹീറോ വ്യക്തമാക്കി. ഈ ഡീലർഷിപ്പുകളിലേക്കുള്ള ബൈക്കുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.

​ഹാർലി-ഡേവിഡ്സൺ ഹീറോ മോട്ടോകോർപ് ഉടമ്പടി

ഇരു കൂട്ടരും തമ്മിൽ ഒപ്പുവച്ച പുതിയ സഹകരണ കരാർ അനുസരിച്ച് ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ഇനി ഇന്ത്യയിൽ ഹീറോ മോട്ടോകോർപ്പ് വിൽക്കും. ഹാർലി ബൈക്കുകളുടെ പാർട്സുകളും, അക്‌സെസ്സറികളും, റൈഡിങ് ഗിയറുകളും വിൽക്കുന്നത് ഇനി ഹീറോ മോട്ടോർകോർപ്പ് ആണ്. ഇരു കൂട്ടരും തമ്മിലുള്ള കരാറിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ലൈസൻസിങ് എഗ്രിമെന്റ് ആണ്. ഇതുപ്രകാരം ഹാർലി ഡേവിഡ്സൺ ബ്രാൻഡ് നാമത്തിൽ ഹീറോ മോട്ടോർകോർപ്പിന്‌ പുത്തൻ ബൈക്കുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാം. കൂടുതൽ വിലക്കുറവുള്ള ഹാർലി ബൈക്കുകൾ ഇന്ത്യയിലെത്താൻ ബ്രാൻഡ് ഹീറോയുടെ കൈകളിൽ എത്തുന്നത് സഹായിക്കും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഇവരാണ് മലയാള സിനിമയിലെ സൂപ്പർബൈക്ക് ഉടമകളായ നടൻമാർ

​ഹാർലിയുടെ പതനം

ഹാർലി-ഡേവിഡ്സൺ ചെയർമാനും, പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജോചെൻ സീറ്റ്സ് രൂപപ്പെടുത്തിയ 'ദി റീവയർ' തന്ത്രത്തിന് ഭാഗമായാണ് കമ്പനി ഇന്ത്യ വിട്ടത്. 2010-ലാണ് ഹാർലി ഡേവിഡ്സൺ ഇന്ത്യയിലെത്തിയത്. പ്രീമിയം മോട്ടോർസൈക്കിൾ സെഗ്മെന്റിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹാർലിയുടെ വളർച്ച കീഴ്പോട്ടായിരുന്നു. 4.69 ലക്ഷം മുതൽ 50 ലക്ഷം വരെ എക്‌സ്-ഷോറൂം വിലയുള്ള പതിമൂന്നോളം മോഡലുകൾ ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. പക്ഷെ സമയം വില്പനയിൽ ഏറിയ പങ്കും ഇന്ത്യയിൽ നിർമ്മിക്കുന്ന വിലക്കുറവുള്ള മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് 750 മോഡലുകൾക്കാണ്. ഈ രീതിൽ മുന്നോട്ട് പോയാൽ കഴിഞ്ഞ സാമ്പത്തീക വർഷം (2019-20)കൈവരിച്ച 2,500 യൂണിറ്റ് ബൈക്ക് വില്പനയുടെ അടുത്തെത്താൻ പോലും ഈ സാമ്പത്തീക വർഷം സാധിക്കില്ല എന്ന തിരിച്ചറിവാണ് ഇന്ത്യയിലെ ബിസിനസ്സിൽ കാര്യമായ മാറ്റം വരുത്താൻ ഹാർലിയെ പ്രേരിപ്പിച്ചത്.

ഹാർലിയ്ക്ക് കൂട്ട്, ട്രയംഫ് ടൈഗർ 900 ജിടി സ്വന്തമാക്കി ഇന്ദ്രജിത്ത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ