ഇന്ത്യയിലെ സെക്കൻഡ് ഹാൻഡ് ബൈക്ക് വിപണിയിലേക്കുള്ള വരവ് അറിയിച്ച് അമേരിക്കൻ നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സൺ. ഇന്ത്യയിലെ സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്കുള്ള ഡിമാൻഡ് കണക്കിലെടുത്താണ് ഹാർലിയുടെ ഈ നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ ഡീലർഷിപ്പുകളിൽ വില്പനയും ആരംഭിച്ചു കഴിഞ്ഞു. ഇനി മുതൽ കുറഞ്ഞ വിലയിൽ സെക്കൻഡ് ഹാൻഡ് ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ലഭ്യമാക്കാം.
ഇന്ത്യയിൽ ഹാർലി ബൈക്കുകൾക്ക് നിരവധി ആരാധകരുണ്ട്. എന്നാൽ ബൈക്കുകൾക്ക് മേലുള്ള ഇറക്കുമതി തീരുവ വളരെ ഉയർന്നതിനാൽ പലർക്കും ഈ ബൈക്ക് അപ്രാപ്യമാണ്. സെക്കൻഡ് ഹാൻഡ് വിപണിയിലേക്കുള്ള ഹാർലിയുടെ അരങ്ങേറ്റം പല ബൈക്ക് പ്രേമികൾക്കും ആശ്വാസമായിരിക്കുകയാണ്. ഇന്ത്യയിൽ നിലവിൽ 27 ഹാർലി ഡീലർഷിപ്പുകളാണുള്ളത്. മുഴുവൻ ഡീലർഷിപ്പുകളിലും സെക്കൻഡ് ഹാൻഡ് മോഡലുകളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹാർലി. അറ്റകുറ്റ പണി കഴിഞ്ഞ് ഗുണനിലവാരം ഉറപ്പാക്കിയ ബൈക്കുകളെ മാത്രമായിരിക്കും വില്പനയ്ക്കെത്തിക്കുക.
ഇന്ത്യയിൽ ഹാർലി ബൈക്കുകൾക്ക് നിരവധി ആരാധകരുണ്ട്. എന്നാൽ ബൈക്കുകൾക്ക് മേലുള്ള ഇറക്കുമതി തീരുവ വളരെ ഉയർന്നതിനാൽ പലർക്കും ഈ ബൈക്ക് അപ്രാപ്യമാണ്. സെക്കൻഡ് ഹാൻഡ് വിപണിയിലേക്കുള്ള ഹാർലിയുടെ അരങ്ങേറ്റം പല ബൈക്ക് പ്രേമികൾക്കും ആശ്വാസമായിരിക്കുകയാണ്. ഇന്ത്യയിൽ നിലവിൽ 27 ഹാർലി ഡീലർഷിപ്പുകളാണുള്ളത്. മുഴുവൻ ഡീലർഷിപ്പുകളിലും സെക്കൻഡ് ഹാൻഡ് മോഡലുകളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹാർലി. അറ്റകുറ്റ പണി കഴിഞ്ഞ് ഗുണനിലവാരം ഉറപ്പാക്കിയ ബൈക്കുകളെ മാത്രമായിരിക്കും വില്പനയ്ക്കെത്തിക്കുക.