ആപ്പ്ജില്ല

റോയൽ എൻഫീൽഡ് ക്ലാസിക് ബോണെവിൽ ബോബർ രൂപത്തിൽ....

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെഡായി കസ്റ്റംസാണ് റോയൽ ക്ലാസിക് 350-യ്ക്ക് ബോണവില്ലിന്‍റെ ബോബർ പരിവേഷം നൽകിയിരിക്കുന്നത്.

TNN 19 Apr 2017, 11:54 am
ഇന്ത്യയിൽ ഏറ്റവും കൂടുതലായി കസ്റ്റമൈസേഷന് വിധേയമാകുന്നൊരു മോട്ടോർസൈക്കിളാണ് റോയൽ എൻഫീൽഡ്. പ്രൗഢ ഗംഭീരമായ ലുക്കും സ്റ്റൈലുമാണ് കസ്റ്റമൈസേഷൻ രംഗത്ത് റോയൽഎൻഫീൽഡിന് ഇത്രമേൽ പ്രചാരം നേടികൊടുത്തത്. റോയൽ എൻഫീൽഡ് ബൈക്കുകളെ വളരെ എളുപ്പത്തിലും ചിലവ് കുറഞ്ഞ രീതിയിലും വിന്‍റേജ് ബൈക്കുകളാക്കി മാറ്റാം എന്നതും മറ്റൊരു കാരണമാണ്.
Samayam Malayalam royal enfield classic bobber by jedi customs
റോയൽ എൻഫീൽഡ് ക്ലാസിക് ബോണെവിൽ ബോബർ രൂപത്തിൽ....




മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെഡായി കസ്റ്റംസാണ് റോയൽ ക്ലാസിക് 350-യ്ക്ക് ബോണവില്ലിന്‍റെ ബോബർ പരിവേഷം നൽകിയിരിക്കുന്നത്. RE ബോബര്‍ എന്ന പേരില്‍ ജെഡായി കസ്റ്റംസ് ഒരുക്കിയ കസ്റ്റം മോഡൽ ഡിസൈൻ ചാരുത, പതിവിൽ വിപരീതമായി ഭാരക്കുറവ് എന്നീ സവിശേഷതകൾ കൊണ്ട് ജനശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. ഒരു വിന്‍റേജ് ലുക്കിലാണ് RE ബോബറിനെ ഒരുക്കിയിരിക്കുന്നത്.



ഹാന്‍ഡ് ബട്ടണ്‍ സെന്‍റര്‍ റിബോട് കൂടിയ പീനട്ട് ടാങ്കാണ് ഈ കസ്റ്റം മോഡലിന്‍റെ മുഖ്യാകർഷണം. ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന ഹാന്‍ഡ് സ്റ്റിച്ച്ഡ് ലെതര്‍ സീറ്റ് വിന്‍റേജ് മോഡലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതാണ്. കൂടാതെ ക്ലാസി മൾട്ടി സ്പോക്ക് വീലുകൾ കൂടിയാകുമ്പോൾ പരിപൂർണമായ വിന്‍റേജ് ലുക്കാണ് ബൈക്കിന് ലഭിക്കുന്നത്. ഹെഡ്‌ലാമ്പിൽ നൽകിയിട്ടുള്ള കറുത്ത നിറത്തിലുള്ള ഗ്രില്ലുകളും പഴയക്കാല സ്മരണ ഉണർത്തുന്നു.



കോസ്മെറ്റിക് പരിവേഷങ്ങൾ നൽകിയെന്നല്ലാതെ മെക്കാനിക്കൽ സംബന്ധമായിട്ടുള്ള മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതെ 19.8ബിഎച്ച്പിയും 28എൻഎം ടോർക്കുമുള്ള 346 സിസി എൻജിൻ തന്നെയാണ് RE ബോബറിന് കരുത്തേകുന്നത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കുന്നത് 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ്.

Royal Enfield Classic Bobber By Jedi Customs

Royal Enfield enjoys a cult following for its factory-built motorcycles. By customizing the Royal Enfield Classic motorcycle, you can set your bike apart from the crowded RE motorcycles in the market.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ