ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട അടുത്തിടെയാണ് പുതിയ തലമുറ ലാൻഡ് ക്രൂയ്സർ എസ്‌യുവിയെ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. അധികം താമസമില്ലാതെ ഗൾഫ് രാജ്യങ്ങളിൽ വില്പനക്കെത്തുകയും ചെയ്തു. യുഎഇ പോലീസ് അൻപതോളം പുത്തൻ ലാൻഡ് ക്രൂയ്സർ മോഡലുകൾ വാങ്ങിയതും അടുത്തിടെ വാർത്തയായിരുന്നു. അതിനിടെ ടൊയോട്ട പുത്തൻ ലാൻഡ് ക്രൂയ്സറിനെ ജപ്പാനിലും അവതരിപ്പിക്കുകയാണ്. പക്ഷെ ലാൻഡ് ക്രൂയ്സർ വാങ്ങാൻ വരുന്നവർക്കുള്ള പുതിയ നിബന്ധനയാണ് ഏറെ രസകരം. ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പുതുതായി ടൊയോട്ട ലാൻഡ് ക്രൂയ്സർ വാങ്ങുന്നവർ വാഹനം ഒരു വർഷത്തേക്ക് മറിച് വിലക്കില്ല എന്ന കരാറിൽ ഒപ്പിടണമത്രേ. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് എസ്‌യുവി കയറ്റുമതി ചെയ്യുകയോ പുനർവിൽപ്പന നടത്തുകയോ ചെയ്യില്ലെന്ന ഉറപ്പ് കമ്പനി ഉപഭോക്താക്കളിൽ നിന്നും ചോദിച്ച് വാങ്ങുന്നത് എന്നാണ് Creative311 റിപ്പോർട്ട് ചെയ്യുന്നത്. കരാർ ലംഘിച്ചാൽ ഭാവിയിൽ ആ ഉപഭോക്താവിന് ടൊയോട്ട വാഹനങ്ങൾ വാങ്ങാൻ സാധിക്കില്ലത്രേ.
ഈ നീക്കത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടൊയോട്ട തങ്ങളുടെ വാഹനങ്ങൾ തീവ്രവാദികളുടെ പക്കൽ എത്തിച്ചേരുന്നത് തടയാനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് ഒരു നിഗമനം. ഓഫ്‌റോഡ് വാഹനങ്ങളായ ടൊയോട്ടയുടെ പ്രാഡോ, ലാൻഡ് ക്രൂയിസർ, ഹൈലക്സ് എന്നിവ പശ്ചിമേഷ്യയിലും മറ്റുമുള്ള തീവ്രവാദികളുടെ ഇഷ്ടവാഹനമാണ്. തീവ്രവാദ സംഘടനകളുടെ പതാകകൾ ബോണറ്റിൽ പതിപ്പിച്ച ഇത്തരം എസ്‌യുവികൾ ടൊയോട്ട ബ്രാൻഡിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന തിരിച്ചറിവിൽ ആണ് കയറ്റുമതി ചെയ്യുകയോ പുനർവിൽപ്പന നടത്തുകയോ ചെയ്യുന്നത് ഒഴിവാക്കാൻ കമ്പനി ഇത്തരമൊരു അസ്വാഭാവിക തീരുമാനത്തിലെത്തിയിരിക്കുന്നത്.
അതെ സമയം ചില റിപോർട്ടുകൾ ഇതല്ല കാരണം എന്നും പറയുന്നുണ്ട്. 22,000ൽ ഏറെ പേരാണ് ജപ്പാനിൽ ലാൻഡ് ക്രൂയ്സർ ബുക്ക് ചെയ്തിരിക്കുന്നത്. ബുക്കിങ് ഇനിയുള്ള ദിവസങ്ങളിൽ വർദ്ധിക്കും. ബുക്ക് ചെയ്തു വാഹനം ലഭിച്ച പലരും ദിവസങ്ങൾക്കുള്ളിൽ കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കും. ഇതൊഴിവാക്കാനാണ് ഒരു വർഷത്തേക്ക് കരാർ ഒപ്പിടാൻ ടൊയോട്ട ഉപഭോക്താക്കളെ നിർബന്ധിക്കുന്നത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ നീക്കത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടൊയോട്ട തങ്ങളുടെ വാഹനങ്ങൾ തീവ്രവാദികളുടെ പക്കൽ എത്തിച്ചേരുന്നത് തടയാനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് ഒരു നിഗമനം. ഓഫ്‌റോഡ് വാഹനങ്ങളായ ടൊയോട്ടയുടെ പ്രാഡോ, ലാൻഡ് ക്രൂയിസർ, ഹൈലക്സ് എന്നിവ പശ്ചിമേഷ്യയിലും മറ്റുമുള്ള തീവ്രവാദികളുടെ ഇഷ്ടവാഹനമാണ്. തീവ്രവാദ സംഘടനകളുടെ പതാകകൾ ബോണറ്റിൽ പതിപ്പിച്ച ഇത്തരം എസ്‌യുവികൾ ടൊയോട്ട ബ്രാൻഡിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന തിരിച്ചറിവിൽ ആണ് കയറ്റുമതി ചെയ്യുകയോ പുനർവിൽപ്പന നടത്തുകയോ ചെയ്യുന്നത് ഒഴിവാക്കാൻ കമ്പനി ഇത്തരമൊരു അസ്വാഭാവിക തീരുമാനത്തിലെത്തിയിരിക്കുന്നത്.
അതെ സമയം ചില റിപോർട്ടുകൾ ഇതല്ല കാരണം എന്നും പറയുന്നുണ്ട്. 22,000ൽ ഏറെ പേരാണ് ജപ്പാനിൽ ലാൻഡ് ക്രൂയ്സർ ബുക്ക് ചെയ്തിരിക്കുന്നത്. ബുക്കിങ് ഇനിയുള്ള ദിവസങ്ങളിൽ വർദ്ധിക്കും. ബുക്ക് ചെയ്തു വാഹനം ലഭിച്ച പലരും ദിവസങ്ങൾക്കുള്ളിൽ കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കും. ഇതൊഴിവാക്കാനാണ് ഒരു വർഷത്തേക്ക് കരാർ ഒപ്പിടാൻ ടൊയോട്ട ഉപഭോക്താക്കളെ നിർബന്ധിക്കുന്നത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.