സാമ്പത്തിക സർവേ അവതരിപ്പിച്ചു; ജിഡിപി വളർച്ചയിൽ പ്രതീക്ഷ
രാജ്യത്തെ സാമ്പത്തിക മേഖലയുെടെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സമഗ്രമായ അവലോകനമാണ് സാമ്പത്തിക സർവേയിലൂടെ ലഭ്യമാക്കുന്നത്. വ്യാവസായിക-കാർഷിക ഉല്പാദനം, തൊഴിൽ, വിലക്കയറ്റം, കയറ്റുമതി തടങ്ങി എല്ലാ മേഖലകളുടെയും വിശദമായ സ്ഥിതിവിവരക്കണക്കുകളാണ് ഇത്തരത്തിൽ വിശകലനം ചെയ്യുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ മുൻഗണന നൽകുന്ന മേഖലകൾ ഏതൊക്കെയെന്നും ഇതിലൂടെ മനസ്സിലാക്കാം. കേന്ദ്രബജറ്റ് ഏതൊക്കെ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകാൻ സാധ്യതയുണ്ടെന്നുള്ള സൂചനയും സാമ്പത്തിക സർവേ നൽകുന്നു.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. കേന്ദ്രബജറ്റിനു മുമ്പുള്ള സാമ്പത്തിക സർവ്വേ റിപ്പോർട്ട്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചു. ഇന്ന് പാർലമെന്റിൽ വെച്ച് സാമ്പത്തിക സർവേയിൽ 2023-24 വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 6-6.8% വളർച്ച നേടുമെന്നാണ് വിലയിരുത്തുന്നത്. കേന്ദ്രബജറ്റ് സാധാരണക്കാരുടെ ആഗ്രഹങ്ങളും, പ്രതീക്ഷകളും നിറവേറ്റുന്നതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബജറ്റ് സെഷന്റെ ആരംഭത്തിൽ പറഞ്ഞു.
വരും വർഷങ്ങളിൽ ഇന്ത്യയുടെ നൊമിനൽ ജിഡിപി വളർച്ച 10 മുതൽ 12 ശതമാനം വരെയായിരിക്കും. ജനസംഖ്യ എന്ന ഘടകം ഇവിടെ അനുകൂലമാകുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും മറ്റ് പല കറൻസികളേക്കാളും ഭേദപ്പെട്ട നിലിയിലാണ് രൂപ.
ആരോഗ്യ മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബജറ്റ് ചിലവുകൾ ജിഡിപിയുടെ 2.6% എന്ന തോതിലാണ്. റോഡ് ഗാതഗതത്തിനും, ഹൈവേകൾക്കുമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സർക്കാർ 1.49 ലക്ഷം കോടി രൂപ ചിലവഴിച്ചു. YoY അടിസ്ഥാനത്തിൽ 102% വർധനവാണിത്. ഫാർമ സെക്ടറിൽ വിദേശ നിക്ഷേപം 2022 സെപ്തംബറോടെ നാല് മുതൽ അഞ്ച് മടങ്ങുകൾ വരെ വർധിച്ചു. പ്രതിരോധ മേഖലയിൽ 2022-23 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-നവംബർ കാലയളവിൽ 1.52 ലക്ഷം കോടിയുടെ മൂലധനച്ചിലവാണ് സർക്കാർ നടത്തിയത്.
പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഏതു തരത്തിലുള്ള സമീപനം കൈക്കൊള്ളും എന്നതാണ് ഇപ്പോഴത്തെ ചർച്ച. സാമ്പത്തിക സർവേയ്ക്കു മുന്നോടിയായി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച് ഐഎംഎഫ് പ്രവചനം നടത്തിയിയിരുന്നു. 2023 ൽ ഇന്ത്യ, 6.1% വളർച്ച നേടുമെന്നാണ് പ്രവചനം. എന്നാൽ ആഗോളതലത്തിലുള്ള വളർച്ചയിൽ 2.9% ഇടിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Latest Business News and Malayalam News
വരും വർഷങ്ങളിൽ ഇന്ത്യയുടെ നൊമിനൽ ജിഡിപി വളർച്ച 10 മുതൽ 12 ശതമാനം വരെയായിരിക്കും. ജനസംഖ്യ എന്ന ഘടകം ഇവിടെ അനുകൂലമാകുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും മറ്റ് പല കറൻസികളേക്കാളും ഭേദപ്പെട്ട നിലിയിലാണ് രൂപ.
ആരോഗ്യ മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബജറ്റ് ചിലവുകൾ ജിഡിപിയുടെ 2.6% എന്ന തോതിലാണ്. റോഡ് ഗാതഗതത്തിനും, ഹൈവേകൾക്കുമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സർക്കാർ 1.49 ലക്ഷം കോടി രൂപ ചിലവഴിച്ചു. YoY അടിസ്ഥാനത്തിൽ 102% വർധനവാണിത്. ഫാർമ സെക്ടറിൽ വിദേശ നിക്ഷേപം 2022 സെപ്തംബറോടെ നാല് മുതൽ അഞ്ച് മടങ്ങുകൾ വരെ വർധിച്ചു. പ്രതിരോധ മേഖലയിൽ 2022-23 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-നവംബർ കാലയളവിൽ 1.52 ലക്ഷം കോടിയുടെ മൂലധനച്ചിലവാണ് സർക്കാർ നടത്തിയത്.
പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഏതു തരത്തിലുള്ള സമീപനം കൈക്കൊള്ളും എന്നതാണ് ഇപ്പോഴത്തെ ചർച്ച. സാമ്പത്തിക സർവേയ്ക്കു മുന്നോടിയായി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച് ഐഎംഎഫ് പ്രവചനം നടത്തിയിയിരുന്നു. 2023 ൽ ഇന്ത്യ, 6.1% വളർച്ച നേടുമെന്നാണ് പ്രവചനം. എന്നാൽ ആഗോളതലത്തിലുള്ള വളർച്ചയിൽ 2.9% ഇടിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Latest Business News and Malayalam News