2022-23 ലെ കേന്ദ്ര ബജറ്റിൽ സർക്കാർ സാധാരണക്കാർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയില്ലെന്നതു സത്യം തന്നെ. എന്നാൽ ചില പ്രഖ്യാപനങ്ങൾ നികുതി ഭാരം പരോക്ഷമായി കുറച്ചുവെന്നതും യാഥാർത്ഥ്യമാണ്. മൊത്തത്തിലുള്ള റിട്ടേൺ പ്രക്രിയ ലളിതമാക്കുന്നതിനും ഇതു വഴിവച്ചിട്ടുണ്ട്. പറഞ്ഞു വരുന്നത് പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാൻ നികുതിദായകർക്ക് രണ്ടു വർഷം വരെ സാവകാശം അനുവദിക്കുമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനമാണ്. ഇതുവഴി നികുതി അടയ്ക്കുന്നതിനുള്ള വരുമാനം കൃത്യമായി കണക്കാക്കുന്നതിലെ വീഴ്ചകളും, പിഴവുകളും തിരുത്താൻ നികുതിദായകർക്ക് അവസരം ലഭിക്കും. നിലവിൽ റിട്ടേണുകളിൽ ഏതെങ്കിലും പേമെന്റുകൾ വിട്ടുപോയാൽ, നീണ്ട വിധി നിർണയ പ്രക്രിയയിലൂടെ വേണം കടന്നു പോകാൻ. ഇതു റീഫണ്ടുകളും മറ്റും ദുഷ്‌കരമാക്കും. പുതിയ നിർദ്ദേശം നികുതിദായകരിലുള്ള വിശ്വാസം വീണ്ടെടുക്കും.
Also Read: ചെറിയ നിക്ഷേപം വഴി ലക്ഷങ്ങളും കോടികളും ഉണ്ടാക്കാം; 'ക്രിപ്‌റ്റോ റിക്കറിങ്' പദ്ധതിയുമായി കോയിന്‍സ്വിച്ച് കുബര്‍
പ്രവാസി ഇന്ത്യക്കാരുമായി (എൻ.ആർ.ഐ) നടത്തുന്ന ചില പേമെന്റ് ഇടപാടുകൾ സ്രോതസിൽ നിന്ന് (ടി.ഡി.എസ്) കുറയ്‌ക്കേണ്ടതുണ്ട്. ചിലപ്പോൾ ടി.ഡി.എസ്. തെറ്റായി പ്രയോഗിക്കപ്പെടും. തൽഫലമായി നേരിടേണ്ടി വരുന്ന റീഫണ്ടിനായുള്ള അപ്പീൽ പ്രക്രിയ ബുദ്ധിമുട്ടുള്ളതുമാണ്. ഉദാഹരണത്തിന്, നിലവിലെ നിയമങ്ങൾ പ്രകാരം, ഒരു എൻ.ആർ.ഐയുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തു വാടകയ്ക്ക് എടുക്കുന്നയാൾ വാടകയിനത്തിൽ 31.2% ടി.ഡി.എസ്. കുറയ്ക്കുകയും അത് ഫോറം 15 സി.എ. വഴി ഓൺലൈനായി നികുതി വകുപ്പിൽ സമർപ്പിക്കുകയും വേണം. എന്നാൽ, ഇന്ത്യൻ ആസ്തികളിൽ നിന്നുള്ള എൻ.ആർ.ഐയുടെ വരുമാനം ഇളവ് പരിധിക്ക് മുകളിലാണെങ്കിൽ മാത്രമേ ടി.ഡി.എസ്. ബാധകമാകൂ. മേൽപ്പറഞ്ഞ സാഹചര്യത്തിൽ, തന്റെ വരുമാനം ഇളവ് പരിധിക്ക് താഴെയാണെന്ന് സ്ഥാപിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഭൂവുടമ ഹാജരാക്കിയാൽ, റീഫണ്ടിനായി വാടകക്കാരൻ ഡെപ്യൂട്ടി കമ്മീഷണർക്ക് വകുപ്പ് 248 പ്രകാരം അപ്പീൽ നൽകേണ്ടിവരും. സെക്ഷൻ 248 പ്രകാരം അങ്ങനെ ഒരു അപ്പീൽ വ്യവസ്ഥയില്ല. ഇതു കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
Also Read: പ്രസവശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടി; ഒടുവില്‍ ഒരു യാത്രയില്‍ പ്രതിവിധി കണ്ടെത്തി, ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് യുവ സംരംഭക
അസെസിങ് ഓഫീസർക്ക് ക്ലെയിം ഫയൽ ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്ന ഒരു പുതിയ വകുപ്പ് 239 എ ചേർക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നുണ്ട്. മുകളിൽ പറഞ്ഞ സാഹചര്യത്തിൽ അതായത് നികുതി ബാധ്യത ഇല്ലാത്തപ്പോൾ, അത്തരം ഒരു കരാറിന്റെയോ ക്രമീകരണത്തിന്റെയോ കീഴിൽ നികുതി കിഴിവ് നടത്തുകയും തൽഫലമായി നികുതി ബാധ്യത വഹിക്കുകയും ചെയ്യുന്ന ഒരാളെ വേണ്ട നടപടികൾ കൈക്കൊള്ളാൻ പ്രാപ്തമാക്കുന്നതാകും 239 എ. ഇതുവഴി അത്തരം നികുതിയുടെ റീഫണ്ടിനായുള്ള അപേക്ഷ അസെസിങ് ഓഫീസറുടെ മുമ്പിലെത്തും. എളുപ്പത്തിൽ റീഫണ്ടും ലഭിക്കും.
20ല്‍ അധികം മേഖലകളില്‍ നിന്നുള്ള, സൂഷ്മവും വിശദവും ആധികാരികവുമായ ഇക്കോണമിക് ടൈംസ് സ്റ്റോറികള്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
Also Read: ചെറിയ നിക്ഷേപം വഴി ലക്ഷങ്ങളും കോടികളും ഉണ്ടാക്കാം; 'ക്രിപ്‌റ്റോ റിക്കറിങ്' പദ്ധതിയുമായി കോയിന്‍സ്വിച്ച് കുബര്‍
പ്രവാസി ഇന്ത്യക്കാരുമായി (എൻ.ആർ.ഐ) നടത്തുന്ന ചില പേമെന്റ് ഇടപാടുകൾ സ്രോതസിൽ നിന്ന് (ടി.ഡി.എസ്) കുറയ്‌ക്കേണ്ടതുണ്ട്. ചിലപ്പോൾ ടി.ഡി.എസ്. തെറ്റായി പ്രയോഗിക്കപ്പെടും. തൽഫലമായി നേരിടേണ്ടി വരുന്ന റീഫണ്ടിനായുള്ള അപ്പീൽ പ്രക്രിയ ബുദ്ധിമുട്ടുള്ളതുമാണ്. ഉദാഹരണത്തിന്, നിലവിലെ നിയമങ്ങൾ പ്രകാരം, ഒരു എൻ.ആർ.ഐയുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തു വാടകയ്ക്ക് എടുക്കുന്നയാൾ വാടകയിനത്തിൽ 31.2% ടി.ഡി.എസ്. കുറയ്ക്കുകയും അത് ഫോറം 15 സി.എ. വഴി ഓൺലൈനായി നികുതി വകുപ്പിൽ സമർപ്പിക്കുകയും വേണം. എന്നാൽ, ഇന്ത്യൻ ആസ്തികളിൽ നിന്നുള്ള എൻ.ആർ.ഐയുടെ വരുമാനം ഇളവ് പരിധിക്ക് മുകളിലാണെങ്കിൽ മാത്രമേ ടി.ഡി.എസ്. ബാധകമാകൂ. മേൽപ്പറഞ്ഞ സാഹചര്യത്തിൽ, തന്റെ വരുമാനം ഇളവ് പരിധിക്ക് താഴെയാണെന്ന് സ്ഥാപിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഭൂവുടമ ഹാജരാക്കിയാൽ, റീഫണ്ടിനായി വാടകക്കാരൻ ഡെപ്യൂട്ടി കമ്മീഷണർക്ക് വകുപ്പ് 248 പ്രകാരം അപ്പീൽ നൽകേണ്ടിവരും. സെക്ഷൻ 248 പ്രകാരം അങ്ങനെ ഒരു അപ്പീൽ വ്യവസ്ഥയില്ല. ഇതു കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
Also Read: പ്രസവശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടി; ഒടുവില്‍ ഒരു യാത്രയില്‍ പ്രതിവിധി കണ്ടെത്തി, ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് യുവ സംരംഭക
അസെസിങ് ഓഫീസർക്ക് ക്ലെയിം ഫയൽ ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്ന ഒരു പുതിയ വകുപ്പ് 239 എ ചേർക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നുണ്ട്. മുകളിൽ പറഞ്ഞ സാഹചര്യത്തിൽ അതായത് നികുതി ബാധ്യത ഇല്ലാത്തപ്പോൾ, അത്തരം ഒരു കരാറിന്റെയോ ക്രമീകരണത്തിന്റെയോ കീഴിൽ നികുതി കിഴിവ് നടത്തുകയും തൽഫലമായി നികുതി ബാധ്യത വഹിക്കുകയും ചെയ്യുന്ന ഒരാളെ വേണ്ട നടപടികൾ കൈക്കൊള്ളാൻ പ്രാപ്തമാക്കുന്നതാകും 239 എ. ഇതുവഴി അത്തരം നികുതിയുടെ റീഫണ്ടിനായുള്ള അപേക്ഷ അസെസിങ് ഓഫീസറുടെ മുമ്പിലെത്തും. എളുപ്പത്തിൽ റീഫണ്ടും ലഭിക്കും.
20ല്‍ അധികം മേഖലകളില്‍ നിന്നുള്ള, സൂഷ്മവും വിശദവും ആധികാരികവുമായ ഇക്കോണമിക് ടൈംസ് സ്റ്റോറികള്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക