ആപ്പ്ജില്ല

രാഷ്ട്രീയ പാര്‍ട്ടികളുടെ വയറ്റത്തടിച്ച ബജറ്റ്

കള്ളപ്പണം വെളുപ്പിക്കല്‍ നടക്കില്ല

ET Online 1 Feb 2017, 6:11 pm
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്നത് ഏറെക്കാലമായുള്ള ആരോപണമാണ്. ഇതിന് തടയിടാനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റില്‍ പ്രഖ്യാപിച്ച നടപടികള്‍ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്.
Samayam Malayalam budget delivers a big blow to black money politics
രാഷ്ട്രീയ പാര്‍ട്ടികളുടെ വയറ്റത്തടിച്ച ബജറ്റ്


പുതിയ പ്രഖ്യാപനമനുസരിച്ച് 2000 രൂപ വരെയുള്ള സംഭാവന മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമായി സ്വീകരിക്കാനാകൂ. അതില്‍ കൂടുതല്‍ ഉള്ളത് ചെക്കായോ ഡിജിറ്റല്‍ ഇടപാടിലൂടെയോ നല്‍കേണ്ടിവരും. നേരത്തെ ഇത് 20000 രൂപയായിരുന്നു. ഇങ്ങനെ പണം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിബന്ധനയും ഇല്ലായിരുന്നു.

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ ഒരു പഠനപ്രകാരം ദേശീയ-പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയില്‍ 69 ശതമാനത്തോളം പണം നല്‍കിയത് ആരെന്നതിന് യാതൊരു രേഖയും ഇല്ല. എന്നാല്‍ പുതിയ നിബന്ധന പ്രകാരം 2000 രൂപയ്ക്കു മുകളില്‍ സംഭാവന നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ പാര്‍ട്ടികള്‍ക്ക് വെളിപ്പെടുത്തേണ്ടിവരും. അതിനാല്‍ ഉടമസ്ഥനില്ലാത്ത സംഭാവനകള്‍ കുറയും എന്നര്‍ത്ഥം. രാഷ്ട്രീയക്കാര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു വഴികൂടി അടയുകയാണ് പുതിയ പ്രഖ്യാപനത്തോടെ.

Budget shock for netas! Political parties cannot take cash donations of above Rs 2,000

In a major move towards bringing greater transparency in political funding, the government today capped anonymous petty funding to political parties at no more than Rs 2,000 from the existing Rs 20,000.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്