ന്യൂഡൽഹി: ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ ഒറ്റ ട്രാവൽകാർഡ് ഏർപ്പെടുത്തും. രാജ്യം മുഴുവൻ ഏകീകൃത ട്രാവൽ കാർഡ് എന്ന പദ്ധതി നടപ്പാക്കാൻ 1000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഗതാഗത മേഖലയിൽ ഇത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
വൈദ്യുത വാഹനങ്ങൾ കൂടുതൽ വ്യാപകമാക്കും. 2030 വരെ 50 ലക്ഷം കോടി റെയിൽവേക്ക് നൽകും. പിപിപി മാതൃകയിൽ റെയിൽവേ വികസനം നടപ്പാക്കും. ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം നടത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള പദ്ധതികൾ കേന്ദ്രം രൂപീകരിക്കും.അടുത്ത വര്‍ഷം 210 കിലോ മീറ്റര്‍ കൂടി മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കും.
പുരോഗമനവും സുരക്ഷയും ലക്ഷ്യമിടുന്ന സർക്കാർ എന്ന വിശ്വാസത്തോടെയാണ് മോദി സർക്കാരിനെ ജനങ്ങൾ വീണ്ടും ഭരണത്തിലെത്തിച്ചതെന്ന് ധനമന്ത്രി ആമുഖത്തിൽ പരാമർശിച്ചു. ഇന്ത്യയുടെ സമ്പദ്ഘടന ശക്തമാണെന്നും 2.70 ട്രില്യൻ ഡോളർ മൂല്യമുള്ളതാണ് ഇന്ത്യൻ സമ്പദ്ഘടനയെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക അച്ചടക്കമായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കൈമുതൽ എന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റവതരണം ആരംഭിച്ചത്.
വൈദ്യുത വാഹനങ്ങൾ കൂടുതൽ വ്യാപകമാക്കും. 2030 വരെ 50 ലക്ഷം കോടി റെയിൽവേക്ക് നൽകും. പിപിപി മാതൃകയിൽ റെയിൽവേ വികസനം നടപ്പാക്കും. ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം നടത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള പദ്ധതികൾ കേന്ദ്രം രൂപീകരിക്കും.അടുത്ത വര്‍ഷം 210 കിലോ മീറ്റര്‍ കൂടി മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കും.
പുരോഗമനവും സുരക്ഷയും ലക്ഷ്യമിടുന്ന സർക്കാർ എന്ന വിശ്വാസത്തോടെയാണ് മോദി സർക്കാരിനെ ജനങ്ങൾ വീണ്ടും ഭരണത്തിലെത്തിച്ചതെന്ന് ധനമന്ത്രി ആമുഖത്തിൽ പരാമർശിച്ചു. ഇന്ത്യയുടെ സമ്പദ്ഘടന ശക്തമാണെന്നും 2.70 ട്രില്യൻ ഡോളർ മൂല്യമുള്ളതാണ് ഇന്ത്യൻ സമ്പദ്ഘടനയെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക അച്ചടക്കമായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കൈമുതൽ എന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റവതരണം ആരംഭിച്ചത്.