ന്യൂഡൽഹി: രാജ്യത്തെ പിന്നോക്കക്കാരായ 10 കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ഫാമിലി മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന പദ്ധതി 50 കോടിയോളം പൗരന്മാര്ക്ക് പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സയ്ക്ക് ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ഇന്‍ഷ്വറൻസ് നല്‍കുന്നതാണ് പുതിയ ഫ്ലാഗ്ഷിപ്പ് പദ്ധതി.
മുൻപ് പല സംസ്ഥാനങ്ങളും വിവിധതരം മെഡിക്കൽ സ്കീമുകള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തെ ആരോഗ്യരംഗത്തെ പുതിയ തലത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ് കേന്ദ്രപദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു. ലോകത്ത് നടപ്പാക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതിയാണിതെന്ന് മന്ത്രി അവകാശപ്പെട്ടു.
ആരോഗ്യരംഗത്ത് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള സമഗ്രപരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രാഥമികതല ചികിത്സയ്ക്കായി ഒന്നര ലക്ഷം ഹെൽത്ത് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കും. അവശ്യമരുന്നുകളും രോഗനിര്‍ണയവും ഈ കേന്ദ്രങ്ങളിൽ സൗജന്യമായിരിക്കും. 1200 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
നിലവിലുള്ള മെഡിക്കൽ കോളജുകള്‍ നവീകരിക്കുന്നതോടൊപ്പം പുതുതായി 24 മെഡിക്കൽ കോളജുകള്‍ കൂടി സ്ഥാപിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞത് ഒരു സര്‍ക്കാര്‍ മെഡിക്കൽ കോളജ് എന്നതാണ് ലക്ഷ്യം.
മുൻപ് പല സംസ്ഥാനങ്ങളും വിവിധതരം മെഡിക്കൽ സ്കീമുകള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തെ ആരോഗ്യരംഗത്തെ പുതിയ തലത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ് കേന്ദ്രപദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു. ലോകത്ത് നടപ്പാക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതിയാണിതെന്ന് മന്ത്രി അവകാശപ്പെട്ടു.
ആരോഗ്യരംഗത്ത് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള സമഗ്രപരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രാഥമികതല ചികിത്സയ്ക്കായി ഒന്നര ലക്ഷം ഹെൽത്ത് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കും. അവശ്യമരുന്നുകളും രോഗനിര്‍ണയവും ഈ കേന്ദ്രങ്ങളിൽ സൗജന്യമായിരിക്കും. 1200 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
നിലവിലുള്ള മെഡിക്കൽ കോളജുകള്‍ നവീകരിക്കുന്നതോടൊപ്പം പുതുതായി 24 മെഡിക്കൽ കോളജുകള്‍ കൂടി സ്ഥാപിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞത് ഒരു സര്‍ക്കാര്‍ മെഡിക്കൽ കോളജ് എന്നതാണ് ലക്ഷ്യം.