ഡല്‍ഹി: കേന്ദ്ര ബജറ്റിൽ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് നിര്‍ണായക പ്രഖ്യാപനം. 2021-22 ല്‍ തന്നെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എല്‍ഐസി) പ്രാരംഭ ഓഹരി വിൽപന അഥവാ ഐപിഒ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനില്‍ തന്നെ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു.
ഐപിഒയുമായി എല്‍ഐസി മുന്നോട്ട് പോകുന്നതിനിടയിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രതീക്ഷിച്ചതിലുമേറെ എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നോ അധിലധികമോ ഘട്ടങ്ങളായി എൽഐസിയുടെ 25 ശതമാനം വരെ ഓഹരി വിറ്റഴിക്കാനാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള ശുപാര്‍ശ.
Also Read: കൊച്ചി മെട്രോയ്ക്ക് 1,957 കോടി,ദേശീയപാത വികസനത്തിന് 65,000 കോടി; കേരളത്തിനായുള്ള ബജറ്റ് വിഹിതം ഇങ്ങനെ
കൂടാതെ പുതിയ പ്രഖ്യാപനങ്ങളിലൂടെ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി. നിലവിലെ പരിധി 49 ശതമാനമാണ്.