ന്യൂഡൽഹി: 2018 ബജറ്റിൽ ബാങ്കിങ് മേഖലയിൽ പരിഷ്കരണ നടപടിക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. രാജ്യം നേരിട്ട വൻ സാമ്പത്തിക പരിഷ്കരണമായ നോട്ടു നിരോധനത്തിന് ശേഷം ഏറ്റവുമേറെ പഴികേട്ടത് ബാങ്കിങ് മേഖലയായിരുന്നു. അതിനാൽ തന്നെ ബജറ്റില്‍ ഈ മേഖലയ്ക്ക് പരിഷ്കരണ നടപടി ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
ബജറ്റില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി ബാങ്കുകളെ സഹായിക്കുന്ന പദ്ധതികളും ബജറ്റിലുണ്ടായേക്കും. അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് സാധ്യത തുറക്കുന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തിയേക്കും. ഇന്ദ്രധനുസ് പദ്ധതിയിലൂടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുകയാണെങ്കിൽ റീ കാപ്പിറ്റലൈസേഷന്‍ ബോണ്ട് പുറത്തിറക്കിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചും പണം ഉറപ്പാക്കേണ്ടി വരും. ഇതിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ്, എ.ടി.എം ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കുറയ്ക്കാനാകുന്ന് ബാങ്കുകൾ കണക്കു കൂട്ടുന്നു. എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിനായി വീട് വായ്പയ്ക്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ ആവശ്യവും ഇത്തവണത്തെ ബജറ്റിൽ പരിഗണിച്ചേക്കാൻ സാധ്യതുള്ളതായി ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ വായ്പയുടെ ചെറിയ ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന പദ്ധതി പ്രാബല്യത്തിൽ ഉണ്ടെങ്കിലും ഈ തുക വിപുലീകരിക്കാനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബാങ്കുകള്‍ വഴിയുള്ള ലൈഫ് ഇന്‍ഷുറന്‍സിന് നികുതി ഇളവ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ഗുരുതര രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എന്നിവയെ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുക എന്നിവ പ്രഖ്യാപിക്കാനുമുള്ള സാധ്യത തള്ളിക്കളയുന്നില്ല. അതേസമയം, പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലയനനീക്കവുമായി മുന്നേറാനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. ബാങ്കിങ് മേഖലയില്‍ നിഷ്ക്രിയ ആസ്തി കൂടിയ സാഹചര്യത്തില്‍ പാപ്പരത്ത നിയമ ഭേദഗതി വരുത്തി ശക്തമാക്കണമെന്ന ആവശ്യവും ഇവിടെ നിന്നും ഉയരുന്നു.
ബജറ്റില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി ബാങ്കുകളെ സഹായിക്കുന്ന പദ്ധതികളും ബജറ്റിലുണ്ടായേക്കും. അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് സാധ്യത തുറക്കുന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തിയേക്കും. ഇന്ദ്രധനുസ് പദ്ധതിയിലൂടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുകയാണെങ്കിൽ റീ കാപ്പിറ്റലൈസേഷന്‍ ബോണ്ട് പുറത്തിറക്കിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചും പണം ഉറപ്പാക്കേണ്ടി വരും. ഇതിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ്, എ.ടി.എം ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കുറയ്ക്കാനാകുന്ന് ബാങ്കുകൾ കണക്കു കൂട്ടുന്നു. എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിനായി വീട് വായ്പയ്ക്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ ആവശ്യവും ഇത്തവണത്തെ ബജറ്റിൽ പരിഗണിച്ചേക്കാൻ സാധ്യതുള്ളതായി ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ വായ്പയുടെ ചെറിയ ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന പദ്ധതി പ്രാബല്യത്തിൽ ഉണ്ടെങ്കിലും ഈ തുക വിപുലീകരിക്കാനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബാങ്കുകള്‍ വഴിയുള്ള ലൈഫ് ഇന്‍ഷുറന്‍സിന് നികുതി ഇളവ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ഗുരുതര രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എന്നിവയെ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുക എന്നിവ പ്രഖ്യാപിക്കാനുമുള്ള സാധ്യത തള്ളിക്കളയുന്നില്ല. അതേസമയം, പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലയനനീക്കവുമായി മുന്നേറാനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. ബാങ്കിങ് മേഖലയില്‍ നിഷ്ക്രിയ ആസ്തി കൂടിയ സാഹചര്യത്തില്‍ പാപ്പരത്ത നിയമ ഭേദഗതി വരുത്തി ശക്തമാക്കണമെന്ന ആവശ്യവും ഇവിടെ നിന്നും ഉയരുന്നു.