ന്യൂഡൽഹി: വരുന്ന വര്‍ഷം ആദായനികുതി സ്ലാബുകളിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി. എന്നാൽ, മെഡിക്കൽ അലവൻസ്, ട്രാൻസ്പോര്‍ട്ട് അലവൻസ് എന്നിവയിലുള്ള 40,000 രൂപയുടെ നികുതിയിളവ് പുനസ്ഥാപിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സയുള്‍പ്പെടെയുള്ളവയ്ക്കുള്ള റീ-ഇംപഴ്സ്മെന്‍റുകള്‍ അതേപടി തുടരും.
മെഡിക്കൽ, ട്രാൻസ്പോര്‍ട്ട് അലവൻസുകള്‍ക്കായുള്ള ഇളവിനായി കേന്ദ്രസര്‍ക്കാരിന് 8000 കോടി ചിലവിടേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. ചെറുകിട വ്യവസായികളെക്കാള്‍ രാജ്യത്തെ ശമ്പളക്കാര്‍ കൂടുതൽ നികുതിയടയ്ക്കേണ്ടി വരുന്നുണ്ടെന്നുള്ള തിരിച്ചറിവാണ് ഇളവ് പുനസ്ഥാപിച്ചതിനു പിന്നിലെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ 2.5കോടി ആളുകള്‍ക്ക് പുതിയ മാറ്റങ്ങള്‍ പ്രയോജനം ചെയ്യും.
രാജ്യത്ത് ഈ സാമ്പത്തികവര്‍ഷം നേരിട്ടുള്ള നികുതിയിൽ 12.6 ശതമാനത്തോളം വളര്‍ച്ചയുണ്ടായതായി മന്ത്രി പറഞ്ഞു. 81.51 ലക്ഷത്തോളം പുതിയ നികുതിദായകര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദായനികുതി ഫയൽ ചെയ്തതായും മന്ത്രി പറഞ്ഞു.
പുതിയ ലളിതവത്കരിച്ച നികുതി സ്കീം വഴി 41ശതമാനം അധികം റിട്ടേൺസാണ് ലഭിച്ചത്. കള്ളപ്പണത്തിനെതിരെയുള്ള പോരോട്ടം തുടരുമെന്നും ധനമന്ത്രി പറഞ്ഞു.
250 കോടി വരെ വരുമാനമുള്ള ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളുടെ കോര്‍പ്പറേറ്റ് നികുതി 25 ശതമാനമായി കുറച്ചതായും അരുൺ ജെയ്റ്റ്ലി പറഞ്ഞു.
മെഡിക്കൽ, ട്രാൻസ്പോര്‍ട്ട് അലവൻസുകള്‍ക്കായുള്ള ഇളവിനായി കേന്ദ്രസര്‍ക്കാരിന് 8000 കോടി ചിലവിടേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. ചെറുകിട വ്യവസായികളെക്കാള്‍ രാജ്യത്തെ ശമ്പളക്കാര്‍ കൂടുതൽ നികുതിയടയ്ക്കേണ്ടി വരുന്നുണ്ടെന്നുള്ള തിരിച്ചറിവാണ് ഇളവ് പുനസ്ഥാപിച്ചതിനു പിന്നിലെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ 2.5കോടി ആളുകള്‍ക്ക് പുതിയ മാറ്റങ്ങള്‍ പ്രയോജനം ചെയ്യും.
രാജ്യത്ത് ഈ സാമ്പത്തികവര്‍ഷം നേരിട്ടുള്ള നികുതിയിൽ 12.6 ശതമാനത്തോളം വളര്‍ച്ചയുണ്ടായതായി മന്ത്രി പറഞ്ഞു. 81.51 ലക്ഷത്തോളം പുതിയ നികുതിദായകര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദായനികുതി ഫയൽ ചെയ്തതായും മന്ത്രി പറഞ്ഞു.
പുതിയ ലളിതവത്കരിച്ച നികുതി സ്കീം വഴി 41ശതമാനം അധികം റിട്ടേൺസാണ് ലഭിച്ചത്. കള്ളപ്പണത്തിനെതിരെയുള്ള പോരോട്ടം തുടരുമെന്നും ധനമന്ത്രി പറഞ്ഞു.
250 കോടി വരെ വരുമാനമുള്ള ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളുടെ കോര്‍പ്പറേറ്റ് നികുതി 25 ശതമാനമായി കുറച്ചതായും അരുൺ ജെയ്റ്റ്ലി പറഞ്ഞു.