ഡൽഹി: 2021-22ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കമായി. കൊവിഡ് പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരത്തിൽ പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടി. പ്രാഥമിക തലം മുതൽ രാജ്യത്ത് ആരോഗ്യരംഗത്തെ മൂന്ന് തലങ്ങൾ മെച്ചപ്പെടുത്താൻ ആറ് വർഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണിതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 2.23 ലക്ഷം കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക് വകയിരുത്തിയത്. മുൻവർഷത്തേതിൽ നിന്ന് 137 ശതമാനം കൂടുതലാണിത്. കൊവിഡ് വാക്സീൻ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്സിനും ഇവിടെ തന്നെ ഉത്പാദിപ്പിക്കും.
Also Read: സ്റ്റാർട്ടപ്പുകൾക്ക് ആശ്വാസം; നികുതി ഒഴിവാക്കിയത് ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി
കൊവിഡ് വാക്സിന്റെ വികസനം രാജ്യത്തിൻ്റെ നേട്ടമാണെന്നും രണ്ട് വാക്സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും. 15 എമർജൻസി ഹെൽത്ത് സെൻ്ററുകൾ സ്ഥാപിക്കും. നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കും.
Also Read: സ്റ്റാർട്ടപ്പുകൾക്ക് ആശ്വാസം; നികുതി ഒഴിവാക്കിയത് ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി
കൊവിഡ് വാക്സിന്റെ വികസനം രാജ്യത്തിൻ്റെ നേട്ടമാണെന്നും രണ്ട് വാക്സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും. 15 എമർജൻസി ഹെൽത്ത് സെൻ്ററുകൾ സ്ഥാപിക്കും. നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കും.