ഡൽഹി: രാജ്യത്തെ നിര്‍ധനത്വ വ്യവസ്ഥ കര്‍ശനമാക്കിയതോടെ കമ്പനികള്‍ വായ്പകള്‍ തിരിച്ചടക്കാനാരംഭിച്ചു. ഇതോടെ ബാങ്കുകള്‍ ഇതുവരെ തിരിച്ചു പിടിച്ചത് 83000 കോടി രൂപയോളമാണ്. നിര്‍ധനത്വ വ്യവസ്ഥ ശക്തമാക്കിയതോടെ നഷ്ടത്തിലാകുന്ന കമ്പനികളുടെ ആദ്യ ഉടമകള്‍ക്കു കമ്പനി ചുളുവിലയ്ക്കു തിരികെ വാങ്ങാന്‍ പറ്റില്ലെന്നു വന്നതോടെയാണ് ബാങ്കുകള്‍ നേട്ടം കൊയ്യുന്നത്. ബാങ്കുകൾക്ക് 2100 കമ്പനികളില്‍ നിന്നു കിട്ടാക്കടമായി മാറിയ 83000 കോടി രൂപയാണ് തിരിച്ചു കിട്ടിയത്.
ബാങ്കുകള്‍ക്ക് വൻ തുക കൊടുക്കാനുള്ള കമ്പനികള്‍ ഒടുവില്‍ ഒത്തുതീര്‍പ്പുണ്ടാക്കി ചെറു തുക അടച്ച് 'തടിയൂരുന്ന' പഴയരീതി ഇനി നടക്കില്ല. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക് റപ്റ്റ്‍സി കോഡ് (ഐബിസി) പ്രാബല്യത്തിൽ വന്നപ്പോഴും കമ്പനി ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷേ ഐബിസിയില്‍ ഭേദഗതി വരുത്തിയതോടെയാണ് ഇവര്‍ക്ക് കിട്ടാക്കടം തിരിച്ചടയ്ക്കാതെ നിവൃത്തിയില്ലാത്ത ഒരവസ്ഥ സംജാതമായത്.
കമ്പനി ഉടമകള്‍ക്കോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ബാങ്കുകളില്‍ കുടിശികയുള്ള കമ്പനികളുടെ ഡയറക്‌ടര്‍മാര്‍ക്കോ നഷ്ടത്തിലോടുന്ന കമ്പനി വാങ്ങാന്‍ പാടില്ലെന്നാണ് ഭേദഗതി ചെയ്തത്. ഇതോടെ കമ്പനി കൈവിട്ടുപോകാതിരിക്കാന്‍ അവര്‍ക്ക് വായ്പത്തുകയും പലിശയും തിരിച്ചടക്കേണ്ടി വന്നത്.
ഇതിനിടെ റിസര്‍വ് ബാങ്ക് പലിശയോ ഗഡുവോ ഒരു ദിവസമെങ്കിലും മുടങ്ങിയാല്‍ കുടിശികക്കാരായി കണക്കാക്കുമെന്നും തീരുമാനിച്ചതോടെ കമ്പനി ഉടമകൾ അക്ഷരാര്‍ഥത്തിൽ വെട്ടിലായി. ഇതോടെയാണ് കൃത്യമായി പണമടയ്ക്കാൻ കമ്പനികള്‍ തയാറായത്. കുടിശിക ലേബല്‍ വന്നാല്‍ വൻ നഷ്‌ടം വരുമെന്നതു കൊണ്ടാണ് ഈ നീക്കം. ഐബിസി നിലവില്‍ വന്ന ശേഷം റോട്ടോമാക് ഗ്ലോബല്‍, എല്‍എംഎല്‍, ഗുജറാത്ത് എന്‍ആര്‍ഇ കോക്ക് ഉൾപ്പെടെ നൂറ്റിമൂന്നോളം കമ്പനികളാണ് ലിക്വിഡേറ്റ് ചെയ്തത്.
ബാങ്കുകള്‍ക്ക് വൻ തുക കൊടുക്കാനുള്ള കമ്പനികള്‍ ഒടുവില്‍ ഒത്തുതീര്‍പ്പുണ്ടാക്കി ചെറു തുക അടച്ച് 'തടിയൂരുന്ന' പഴയരീതി ഇനി നടക്കില്ല. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക് റപ്റ്റ്‍സി കോഡ് (ഐബിസി) പ്രാബല്യത്തിൽ വന്നപ്പോഴും കമ്പനി ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷേ ഐബിസിയില്‍ ഭേദഗതി വരുത്തിയതോടെയാണ് ഇവര്‍ക്ക് കിട്ടാക്കടം തിരിച്ചടയ്ക്കാതെ നിവൃത്തിയില്ലാത്ത ഒരവസ്ഥ സംജാതമായത്.
കമ്പനി ഉടമകള്‍ക്കോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ബാങ്കുകളില്‍ കുടിശികയുള്ള കമ്പനികളുടെ ഡയറക്‌ടര്‍മാര്‍ക്കോ നഷ്ടത്തിലോടുന്ന കമ്പനി വാങ്ങാന്‍ പാടില്ലെന്നാണ് ഭേദഗതി ചെയ്തത്. ഇതോടെ കമ്പനി കൈവിട്ടുപോകാതിരിക്കാന്‍ അവര്‍ക്ക് വായ്പത്തുകയും പലിശയും തിരിച്ചടക്കേണ്ടി വന്നത്.
ഇതിനിടെ റിസര്‍വ് ബാങ്ക് പലിശയോ ഗഡുവോ ഒരു ദിവസമെങ്കിലും മുടങ്ങിയാല്‍ കുടിശികക്കാരായി കണക്കാക്കുമെന്നും തീരുമാനിച്ചതോടെ കമ്പനി ഉടമകൾ അക്ഷരാര്‍ഥത്തിൽ വെട്ടിലായി. ഇതോടെയാണ് കൃത്യമായി പണമടയ്ക്കാൻ കമ്പനികള്‍ തയാറായത്. കുടിശിക ലേബല്‍ വന്നാല്‍ വൻ നഷ്‌ടം വരുമെന്നതു കൊണ്ടാണ് ഈ നീക്കം. ഐബിസി നിലവില്‍ വന്ന ശേഷം റോട്ടോമാക് ഗ്ലോബല്‍, എല്‍എംഎല്‍, ഗുജറാത്ത് എന്‍ആര്‍ഇ കോക്ക് ഉൾപ്പെടെ നൂറ്റിമൂന്നോളം കമ്പനികളാണ് ലിക്വിഡേറ്റ് ചെയ്തത്.