ലഡാക്കിലെ ചൈനീസ് സംഘര്‍ഷത്തിനുശേഷം ചൈനീസ് ഉത്പന്നങ്ങളുടെ വിൽപ്പന കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മാസത്തിനിടെ 43 ശതമാനം ഇന്ത്യൻ പൗരൻമാർ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് . ഉത്പന്നങ്ങൾ വാങ്ങുന്നവരിലും കുറവുണ്ട്. മിക്കവരും ചൈനീസ് ഉത്പന്നങ്ങൾ വാങ്ങുന്നതും കുറച്ചു.
കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ലോക്കൽ സർക്കിൾസ് ആണ് സർവേ നടത്തിയത്. 281 ജില്ലകളിലായാണ് പഠനം നടത്തിയത്. ചൈനയിൽ നിര്‍മിച്ച ഉൽപ്പന്നങ്ങൾ വാങ്ങിയവരിൽ 60 ശതമാനം പേരും ഈ കാലയളവിൽ ഒന്നോ, രണ്ടോ ഇനങ്ങൾ മാത്രമാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Also Read: അക്കൗണ്ടിൽ എത്തുന്ന ശമ്പളത്തിൽ കുറവുണ്ടോ? അമളി പറ്റേണ്ട!
ചൈനീസ് ആപ്പുകൾ നിരോധിച്ചതും ചില ചൈനീസ് ഉത്പന്നങ്ങൾ നിരോധിക്കാൻ സര്‍ക്കാര്‍ നടപടിയെടുത്തതും ഒക്കെ ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ട്. പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു സര്‍ക്കാര്‍ നടപടി. ലഡാക്കിലെ ഗാൽവൻ വാലി താഴ്വരയിലെ സംഘർഷത്തെത്തുടർന്ന് 20 സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ വ്യാപാരികളുടെ അസോസിയേഷൻെറ നേതൃത്വത്തിൽ രാജ്യവ്യാപക ക്യാംപെയ്നുകൾ ഉണ്ടായിരുന്നു.
ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിൽ 14 ശതമാനം പേരും വാങ്ങിയത് 3 മുതൽ ഉൽപ്പന്നങ്ങൾ മാത്രം. ഏഴു ശതമാനം പേർ 5-10 ഇനങ്ങൾ വാങ്ങി. ഇലക്ട്രോണിക് ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് ഉത്പന്നങ്ങൾ, മരുന്നുകൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചൈനയെയാണ് ആശ്രയിക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ലോക്കൽ സർക്കിൾസ് ആണ് സർവേ നടത്തിയത്. 281 ജില്ലകളിലായാണ് പഠനം നടത്തിയത്. ചൈനയിൽ നിര്‍മിച്ച ഉൽപ്പന്നങ്ങൾ വാങ്ങിയവരിൽ 60 ശതമാനം പേരും ഈ കാലയളവിൽ ഒന്നോ, രണ്ടോ ഇനങ്ങൾ മാത്രമാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Also Read: അക്കൗണ്ടിൽ എത്തുന്ന ശമ്പളത്തിൽ കുറവുണ്ടോ? അമളി പറ്റേണ്ട!
ചൈനീസ് ആപ്പുകൾ നിരോധിച്ചതും ചില ചൈനീസ് ഉത്പന്നങ്ങൾ നിരോധിക്കാൻ സര്‍ക്കാര്‍ നടപടിയെടുത്തതും ഒക്കെ ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ട്. പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു സര്‍ക്കാര്‍ നടപടി. ലഡാക്കിലെ ഗാൽവൻ വാലി താഴ്വരയിലെ സംഘർഷത്തെത്തുടർന്ന് 20 സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ വ്യാപാരികളുടെ അസോസിയേഷൻെറ നേതൃത്വത്തിൽ രാജ്യവ്യാപക ക്യാംപെയ്നുകൾ ഉണ്ടായിരുന്നു.
ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നവരിൽ 14 ശതമാനം പേരും വാങ്ങിയത് 3 മുതൽ ഉൽപ്പന്നങ്ങൾ മാത്രം. ഏഴു ശതമാനം പേർ 5-10 ഇനങ്ങൾ വാങ്ങി. ഇലക്ട്രോണിക് ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് ഉത്പന്നങ്ങൾ, മരുന്നുകൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചൈനയെയാണ് ആശ്രയിക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു.