ആപ്പ്ജില്ല

കർണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇനി ഇന്ധനവില കുതിക്കും?

കർണാടക തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രതിദിന വിലമാറ്റം തത്കാലത്തേക്ക് റദ്ദാക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നതായി റിപ്പോര്‍ട്ട് ഇതോട് അനുബന്ധിച്ച് പുറത്തു വരികയും ചെയ്തിരുന്നു

Samayam Malayalam 12 May 2018, 6:10 pm
തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ പതിനെട്ട് ദിവസത്തോളമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. കർണാടക തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രതിദിന വിലമാറ്റം തത്കാലത്തേക്ക് റദ്ദാക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നതായി റിപ്പോര്‍ട്ട് ഇതോട് അനുബന്ധിച്ച് പുറത്തു വരികയും ചെയ്തിരുന്നു. എന്നാൽ ഏറെ കാത്തിരിപ്പിനു ശേഷം കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഇന്ന് പൂര്‍ത്തിയായപ്പോൾ രാജ്യത്തെ ഇന്ധനവിലയിൽ എങ്ങനെ മാറ്റം പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കിയിരിക്കുകയാണ് രാജ്യത്തെ ജനത.
Samayam Malayalam കർണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇനി ഇന്ധനവില കുതിക്കും?
കർണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇനി ഇന്ധനവില കുതിക്കും?


ഇന്ധനവില കുത്തനെ ഉയർന്നതോടെ കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലത്തെ അനുകൂലമാക്കാൻ പ്രതിദിനമുള്ള വിലമാറ്റം തത്കാലത്തേക്ക് നിർത്തിവെയ്ക്കാൻ കേന്ദ്രം എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയതെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിച്ചിരുന്നത്.

എന്നാൽ സർക്കാരോ എണ്ണക്കമ്പനികളോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. എണ്ണക്കമ്പനികൾ പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ 24നു മുമ്പ് ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഡീസല്‍ വിലയിലാണ് വന്‍ കുതിപ്പ് ഉണ്ടായത്. എക്‌സൈസ് തീരുവ കുറച്ച് വില സ്ഥിരത കൈവരിക്കണമെന്ന് പ്രതിപകക്ഷികളെല്ലാം നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു.

സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില സർവകാല റെക്കോഡിൽ തുടരവേയാണ് പെട്ടെന്ന് വിലവര്‍ധനവിൽ തടസ്സമുണ്ടാക്കിയത്. കഴിഞ്ഞ മാസം 24നാണ് ഇന്ധന വില അവസാനമായി മാറിയത്. ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും അന്ന് കൂടിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ 16 മുതലാണ് എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ പ്രതിദിന മാറ്റം കൊണ്ടുവന്നത്. അന്ന് പെട്രോളിന് 65.61 രൂപയും ഡീസലിന് 57.17 രൂപയുമായിരുന്നു. പിന്നീടുള്ള 10 മാസം കൊണ്ട് പെട്രോളിന് 13 പൈസയും ഡീസലിന് 14.35 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധനവില കൂടാൻ കാരണമായത്. ആഗോള വിപണിയിൽ ബാരലിന് 40 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയിൽ വില നിലവിൽ 75 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന് തലസ്ഥാന നഗരിയിൽ 78.61 രൂപ, കൊച്ചിയില്‍ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയില്‍ 78.03 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ഡീസലിന് കൊച്ചിയില്‍ 70.43 രൂപയും കൊല്ലത്ത് 71.14 രൂപയും തലസ്ഥാന നഗരിയിൽ 71.52 രൂപയും കോഴിക്കോട്ട് 70.53 രൂപയുമാണ്. അതേസമയം പാലക്കാട്ട് 70.79 രൂപയാണു ഡീസലിന് വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്