ആപ്പ്ജില്ല

എമിറേറ്റ്സ് 600 പൈലറ്റുമാരെ പിരിച്ചു വിടുന്നു; ഗൾഫ് എയറിലും കൂട്ടപ്പിരിച്ചു വിടൽ

കൊറോണ മൂലം ഏവിയേഷൻ മേഖലയിൽ 10,000ക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായി. വിവിധ എയർലൈനുകളും സർവീസ് നിർത്തി വെച്ചിരിയ്ക്കുന്നതിനാൽ പൈലറ്റുമാരെ ഉൾപ്പെടെ കൂട്ടമായി പിരിച്ചു വിടുകയാണ് കമ്പനികൾ. ഓരോ ദിവസവും ഏവിയേഷൻ രംഗത്ത് ഏകദേശം 23 കോടി ഡോളർ നഷ്ടമാണ് ഇപ്പോൾ ഉള്ളത്.

Samayam Malayalam 10 Jun 2020, 12:54 pm
കൊച്ചി: ഏവിയേഷൻ മേഖലയിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമാകുന്നു. എമിറേറ്റ്സ് 600 പൈലറ്റുമാരെ പിരിച്ചു വിടുന്നു. 6500 -ഓളം ക്യാബിൻ ക്രൂവിന് തൊഴിൽ നഷ്ടം ആകും. എമിറേറ്റ്സിനു പിന്നാലെ ഗൾഫ് എയ‍ര്‍ ഉൾപ്പെടെയുള്ള ഏവിയേഷൻ കമ്പനികളും ജീവനക്കാരെ ഒഴിവാക്കുന്നതായി സൂചനയുണ്ട്.
Samayam Malayalam എമിറേറ്റ്സ് പൈലറ്റുമാരെ പിരിച്ചു വിടുന്നു
എമിറേറ്റ്സ് പൈലറ്റുമാരെ പിരിച്ചു വിടുന്നു

പൈലറ്റുമാ‍ര്‍ക്കും ക്യാബിൻ ക്രൂവിനും പിന്നാലെ ഏവിയേഷൻ രംഗത്ത് പ്രവ‍ര്‍ത്തിയ്ക്കുന്ന എൻജിനിയ‍ര്‍മാര്‍ക്കും തൊഴിൽ നഷ്ടമാകും.

3,000 ത്തോളം പേർക്ക് ഇത്തരത്തിൽ തൊഴിൽ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബര്‍ വരെ 50 ശതമാനം സാലറി കട്ടും ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടാകും. മിക്ക എയ‍ര്‍ലൈനുകളും സര്‍വീസ് നിര്‍ത്തി വെച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ ആണിത്.

Also Read: ഷോപ്പിങ് മാളുകളും റെസ്റ്റോറൻറുകളും തുറന്നു; സർക്കാർ നിർദേശങ്ങൾ അറിഞ്ഞിരിയ്ക്കാം

ഇതോടെ കൊറോണ പ്രതിസന്ധി മൂലം വിവിധ എയർലൈനുകളിൽ ജോലി ചെയ്യുന്ന 10,000ക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായിക്കഴിഞ്ഞു. എന്നാൽ 2021 അവസാനത്തടെ നിലവിലെ പ്രതിസന്ധി മാറുമെന്നും 2022-ൽ മുഴുവൻ ഫ്ലൈറ്റുകളും പ്രവർത്തിപ്പിയ്ക്കാൻ കഴിഞ്ഞേക്കും എന്നുമാണ് എമിറേറ്റ്സ് കണക്കാക്കുന്നത്.

ഏവിയേഷൻ മേഖലയിൽ ഈ വർഷം 8400 കോടി ഡോളറിൻെറ നഷ്ടം ഉണ്ടാകും എന്നാണ് ഇൻറർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ കണക്കാക്കുന്നത്. വരുമാനത്തിൽ 50 ശതമാനം ഇടിവാണ് പ്രതീക്ഷിയ്ക്കുന്നത്. 2019-ൽ 83800 കോടി ഡോളറായിരുന്ന വരുമാനം 20-ൽ 41900 കോടി ഡോളറായി എങ്കിലും കുറയും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്