5G ഡൗൺലോഡ് വേഗതയിൽ ജിയോ മുന്നിൽ എന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്. ഉപയോക്താക്കൾക്ക് 315 എംബിപിഎസ്ന്റെ മികച്ച വേഗത ലഭിക്കും. മൊബൈൽ നെറ്റ്വർക്ക് എക്സ്പീരിയൻസിന്റെ ആഗോള നിലവാരം വിലയിരുത്തുന്നതാണ് ഓപ്പൺ സിഗ്നൽ റിപ്പോർട്ട് . റിലയൻസിൻെറ ഉടമസ്ഥതയിലുള്ള ജിയോ 5G സൂപ്പർ ഫാസ്റ്റ് സ്പീഡിലൂടെ ഏറ്റവും കൂടുതൽ ഡൗൺലോഡ് വേഗത നൽകുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ജിയോ ഉപയോക്താക്കൾക്ക് 315.3 എം ബി പി എസിന്റെ സൂപ്പർ ഡൗൺലോഡ് സ്പീഡും ലഭ്യമാകുന്നു.
റിപ്പോട്ട് പ്രകാരം എയർടെലിന്റെ 5G ശരാശരി ഡൗൺലോഡ് വേഗത 261.2 എം ബിപി എസ് ആണ്. 5G വേഗതയിലും കവറേജിലും എതിരാളിയായ എയർടെല്ലിനെക്കാൾ ഏകദേശം മൂന്ന് മടങ്ങ് മുന്നിലാണ് ജിയോ.
രാജ്യത്ത് 5ജി സേവനങ്ങൾ വ്യാപകമാക്കുന്നതിന് ജിയോയും എയർടെല്ലും മത്സരിക്കുകയാണ്.
റിലയൻസ് ജിയോ, ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ആഴമേറിയതുമായ 5G ടെലികോം നെറ്റ്വർക്ക് പുറത്തിറക്കുന്നതിനും അതിവേഗ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നതിനുമായി ഏകദേശം 1 ലക്ഷം ടെലികോം ടവറുകൾ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇത് എയർടെല്ലിൻെറ ടവറുകളുടെ അഞ്ചിരട്ടി വരും. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് ഡാറ്റ അനുസരിച്ചാണിത്.
ജിയോ രണ്ട് ഫ്രീക്വൻസികളിൽ ആയി (700 MHz, 3,500 MHz) 99,897 ബേസ് ട്രാൻസ്സിവർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. മറുവശത്ത്, ജിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരതി എയർടെല്ലിന് 22,219 ബിടിഎസ് ഉണ്ട്.
2022 ജൂലൈയിൽ, റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി രാജിവച്ചിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകൻ ആകാശ് അംബാനിയാണ് ഇപ്പോൾ ഡയറക്ടർ ബോർഡ് ചെയർമാൻ. റിലയൻസ് ജിയോയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാണ് 30 കാരനായ ആകാശ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ മേഖലയിൽ ജിയോയുടെ വലിയ ഏറ്റെടുക്കലുകൾക്ക് നേതൃത്വം നൽകിയത് ആകാശ് ആണ്.